കേരളകരയിലും വിടർന്ന് സൂര്യകാന്തിപാടം
Friday, May 10, 2024 11:08 PM IST
പി.എ. പത്മകുമാർ

കൊട്ടാരക്കര: സൂര്യകാന്തി പാടത്തിന്‍റെ സൗന്ദര്യമാസ്വദിക്കാൻ ഇനി തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യത്തേക്കോ കർണാടകയിലെ ഗുണ്ടൽപേട്ടിലേക്കോ പോകണ്ട. നമ്മുടെ നാട്ടിലുണ്ട് പൂക്കൾ വിരിഞ്ഞ് സൗന്ദര്യദർശനം നൽകുന്ന സൂര്യകാന്തിപ്പാടം.

എം സി റോഡിൽ കൊട്ടാരക്കര കുളക്കട പാലം ജംഗ്ഷന് സമീപമാണ് ഈ സൂര്യകാന്തിപ്പാടം. ഒന്നര ഏക്കർ സ്ഥലത്താണ് രണ്ട് കർഷകർ സൂര്യകാന്തിപ്പാടം വിളയിച്ചിട്ടുള്ളത്. അനിൽ മംഗല്യ, മനു കൊട്ടാരക്കര എന്നിവരാണ് പാട്ടത്തിനെടുത്ത ഭൂമിയിൽ സൂര്യകാന്തി വിജയകരമായി കൃഷി ചെയ്തിരിക്കുന്നത്. പച്ചക്കറിക്കൃഷിയുടെ ഇടവേളയിൽ പാടത്തിന്‍റെ ഫലഭൂയിഷ്ഠത നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് അനിലും മനുവും ഈ വർഷം സൂര്യകാന്തി കൃഷി ആരംഭിച്ചത്. സംഗതി വിജയവുമായി.

ആയിരക്കണക്കിന് ആളുകളാണ് കൊട്ടാരക്കരയിലെ സൂര്യകാന്തിപ്പാടം കാണാൻ ഈ വേനൽക്കാലത്തും എത്തുന്നത്.

ദൂരെദേശങ്ങളിൽ നിന്നു പോലും സൗന്ദര്യ ആരാധകർ എത്തിച്ചേരുന്നു. നമ്മുടെ നാട്ടിൽ സൂര്യകാന്തി കൃഷി വിജയകരമാകില്ല എന്ന് പറഞ്ഞിട്ടുള്ള കൃഷിശാസ്ത്രജ്ഞരും ഒരു കൃഷിയും ചെയ്യാത്ത കൃഷി വകുപ്പ് ജീവനക്കാരും കുടുംബസമേതമാണ് ഇവിടെയെത്തന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നും നിരവധി കുടുംബങ്ങളാണ് സൂര്യകാന്തിപ്പാടം കാണാൻ എത്തിച്ചേരുന്നത്. കഴിഞ്ഞ ദിവസം മന്ത്രി ബാലഗോപാലും സൂര്യകാന്തി പാടത്തിലെത്തിയിരുന്നു. കാർഷികരംഗത്ത് കൂടുതൽ വിജയം കൈവരിക്കാൻ കർഷകർ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും സർക്കാർ പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.