ഉല്ലാസയാത്ര ചെന്നെത്തിയത് ദുരന്തത്തിന്‍റെ ആഴക്കയത്തിൽ
Friday, May 10, 2024 11:08 PM IST
ചാത്തന്നൂർ: അവധിയ്ക്ക് ഗൾഫിൽ നിന്നെത്തിയ അച്ഛനോടൊപ്പം പ്ലസ്ടു പരീക്ഷ കഴിഞ്ഞു നിന്ന ഭദ്രയും കുടുംബാംഗങ്ങളും അവധി ആഘോഷിക്കാനാണ് വാഗമണിലേയ്ക്ക് പോയത്. വാഗമൺ സന്ദർശിച്ച ശേഷം മടങ്ങിവരുമ്പോഴാണ് ദുരന്തം അവരെ വേട്ടയാടിയത്.

ദുരന്തത്തിൽ ഭദ്രയും ബന്ധുവും മരണമടഞ്ഞു. ഭദ്രയുടെ പ്ലസ് ടു പരീക്ഷയുടെ റിസൽട്ട് അറിയുന്നതിന് നിമിഷങ്ങൾ മുമ്പാണ് അപകടം ഭദ്രയുടെ ജീവനെടുത്തത്. എഴിപ്പുറം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ഭദ്ര.

നാവായ്ക്കുളം ഫാർമസി ജംഗ്ഷന് സമീപം വെട്ടിയറ വിളയിൽ വീട്ടിൽ ഷിബു (51)ഗൾഫിൽ നിന്നും അവധിയ്ക്കെത്തിയത് മൂന്ന് മാസം മുമ്പാണ്. ഷിബുവും ഭാര്യ മഞ്ചു (43) മക്കളായ ഭദ്ര (18) ഭാഗ്യ (12)മഞ്ചുവിന്‍റെ സഹോദരി സിന്ധു (45) മകൻ ആദിദേവ് എന്നിവരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്. ഷിബുവാണ് കാറോടിച്ചിരുന്നത്. ദിണ്ഡിഗൽ-കൊട്ടാരക്കര റോഡിൽ കുട്ടിക്കാനത്തിന് സമീപം കടുവാ പ്പാറയിൽ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ ബാരിക്കേഡ് തകർത്ത് കൊക്കയിലേയ്ക്ക് പതിക്കുകയായിരുന്നു.

നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തി മുകളിൽ കൊണ്ടു വന്നതും ആശുപത്രിയിൽ എത്തിച്ചതും. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ഭദ്രയും സിന്ധുവും മരിച്ചിരുന്നു. ഷിബു, മഞ്ചു, ഭാഗ്യ, ആദിദേവ് എന്നിവർ പാലായിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പാരിപ്പള്ളി പാമ്പുറം ലക്ഷ്മി നിവാസിൽ പ്രിൻസിന്‍റെ ഭാര്യയാണ് മരിച്ച സിന്ധു. പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച മൃതദേഹങ്ങൾ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിലാണ്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ നില മെച്ചപ്പെട്ട ശേഷം അവരുടെ സാന്നിധ്യത്തിലായിരിക്കും സംസ്കാരം.

സിന്ധുവിന്‍റെ സംസ്കാരം പാമ്പുറത്തെ വീട്ടുവളപ്പിലും ഭദ്രയുടെ സംസ്കാരം വെട്ടിയറയിലെ വീട്ടുവളപ്പിലും ആയിരിക്കും നടക്കുക.