നരേന്ദ്ര മോദിക്ക് ജനമനസിൽ സ്ഥാനമില്ല: പി.സി. വിഷ്ണുനാഥ്
Saturday, April 20, 2024 1:32 AM IST
ശ്രീകണ്ഠപുരം: ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയ നരേന്ദ്രമോദിക്ക് ജനമനസുകളിൽ സ്ഥാനമില്ലെന്ന് എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎൽഎ. കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നടത്തിയ ഇരിക്കൂർ നിയോജക മണ്ഡലം യുഡിഎഫ് വനിതാ മഹാറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്ക് നൽകി ഒരു വാക്കും പാലിക്കാത്ത പ്രധാനമന്ത്രിയാണ് മോദി. വർഗീയതയും ഫാസിസവും നടപ്പാക്കുന്ന പ്രധാനമന്ത്രി നാടിന് ഭൂഷണമല്ലെന്നു വോട്ടർമാർ ബാലറ്റിലൂടെ തെളിയിക്കും. കേരളത്തിലെ മുഖ്യമ ന്ത്രിയുടെയും ഭരണത്തിന്‍റെയും സ്ഥിതിയും വ്യത്യസ്തമല്ല.

ബോംബ് രാഷ്‌ട്രീയമാണ് മുഖ്യമന്ത്രി നടപ്പാക്കുന്നത്. വിലക്കയറ്റത്തിൽ ജനം പൊറുതി മുട്ടുന്പോഴും സർക്കാർ അഴിമതിയും ധൂർത്തും നടത്തുകയാണ്. സ്വജന പക്ഷപാതവും അഴിമതിയും സർക്കാർ ഭരണ ശൈലി ആക്കി മാറ്റിയിരിക്കുകയാണന്നും വിഷ്ണുനാഥ് പറഞ്ഞു. ടി. പി. ഫാത്തിമ അധ്യക്ഷത വഹിച്ചു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് മുഖ്യാഥിതിയായിരുന്നു. കെപിസിസി സെക്രട്ടറി കെ.വി. ഫിലോമിന മുഖ്യപ്രഭാഷണം നടത്തി. സജീവ് ജോസഫ് എംഎൽഎ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ നസീമ ഖാദർ, ടി.സി.പ്രിയ നേതാക്കളായ ടി.എൻ.എ. ഖാദർ, തോമസ് മക്കത്താനം, മുഹമ്മദ് ബ്ലാത്തൂർ,, ഇവി രാമകൃഷ്ണൻ, വിജിൽ മോഹനൻ ,വർഗീസ് വയലാമണ്ണിൽ, ലിസമ്മ ബാബു ,മോളി എന്നിവർ പങ്കെടുത്തു.