കൽപ്പറ്റ: ജനാധിപത്യ പ്രക്രിയയിൽ കൂടുതൽ ആളുകളെ പങ്കാളികളാക്കുക, ജനായത്തം കൂടുതൽ സുദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്വീപ് വിഭാഗം നടത്തുന്ന പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു.

വോട്ടവകാശ പ്രായത്തിലുള്ള മുഴുവൻ വോട്ടർമാരെയും വോട്ടർ പട്ടികയിലുൾപ്പെടുത്തി 100 ശതമാനം പൂർത്തികരണം സാധ്യമാക്കുക എന്നതാണ് പ്രവർത്തനങ്ങളുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലത്തിലെ ഗോവിന്ദമൂല, പൊൻകുഴി, കൽപ്പറ്റ നിയമസഭ മണ്ഡലത്തിലെ ഉപ്പിടിക്കുന്ന് എന്നീ ഉന്നതികളിൽ സ്വീപ് പ്രവർത്തനങ്ങൾ 100 ശതമാനം പൂർത്തീകരിച്ചു.വില്ലേജ് ഓഫീസുകൾ, ബിഎൽഒമാർ, ്രെടെബൽ പ്രമോട്ടർമാർ എന്നിവരുടെ പിന്തുണയോടെയാണ് ജില്ലാ ഇലക്ഷൻ വിഭാഗവും, സ്വീപ് വിഭാഗവും പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

ഗോവിന്ദമൂല ഉന്നതിയിൽ പുതുതായി 14 പേരുടെ വോട്ടുകൾ ചേർക്കുകയും 10 കാർഡുകൾ പുതുക്കുകയും ചെയ്തു. ഉപ്പിടിക്കുന്നിൽ 16 പുതിയ കാർഡുകൾ ചേർത്തപ്പോൾ 11 കാർഡുകൾ നവീകരിച്ചു. പൊൻകുഴി ഉന്നതിയിൽ 21 വോട്ടുകൾ പുതുതായി ചേർക്കുകയും 16 കാർഡുകൾ നവീകരിക്കുകയും ചെയ്തു .പ്രവർത്തനങ്ങൾക്ക് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഉഷാകുമാരി, ഹാരിസ് നെേ·നി എന്നിവർ നേതൃത്വം നൽകി.പൊൻകുഴി ഉന്നതിയിൽ നടന്ന പ്രവർത്തനങ്ങൾ അഡീഷനൽ സിഇഒ സി ഷർമിളയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു വിലയിരുത്തി. വരും ദിവസങ്ങളിൽ ഫീൽഡ്തല പ്രവർത്തനങ്ങൾ മാനന്തവാടി നിയമസഭ മണ്ഡലം ഉൾപ്പെടെ മുഴുവൻ ഭാഗങ്ങളിലും തുടരും.