ഗൂഡല്ലൂർ: നീലഗിരിയിൽ കഴിഞ്ഞദിവസങ്ങളിൽ ലഭിച്ച മഴ കാർഷിക മേഖലയ്ക്ക് അനുഗ്രഹമായി. തേയില, പച്ചക്കറി, സുഗന്ധദ്രവ്യങ്ങൾ, വാഴ തുടങ്ങിയവയ്ക്കാണ് അനുഗ്രഹമായത്. ഉൗട്ടി, കുന്നൂർ, കോത്തഗിരി, കുന്താ താലൂക്കുകളിലാണ് പച്ചക്കറി വ്യാപകമായി കൃഷി ചെയ്യുന്നത്. ഉരുളകിഴങ്ങ്, ബീൻസ്, കാരറ്റ്, മുള്ളങ്കി, വെണ്ട, മുട്ടക്കോസ്, വെള്ളരി, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.

ഗൂഡല്ലൂർ-പന്തല്ലൂർ താലൂക്കുകളിൽ കുരുമുളക്, കാപ്പി, തേയില, ജാതിക്ക, ഏലം, ഗ്രാന്പു, ഇഞ്ചി, വാഴ തുടങ്ങിയവയുമാണ് കൃഷി ചെയ്യുന്നത്. ജില്ലയിലെ മിക്കയിടത്തും തേയില കൃഷി ചെയ്യുന്നുണ്ട്. നീലഗിരിയിൽ 55,000 ഹെക്ടറിലാണ് തേയില കൃഷി ചെയ്യുന്നത്.

7,000 ഹെക്ടറിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. ഈ വർഷം വേനൽ കാലത്ത് ആവശ്യത്തിലധികം മഴ ലഭിച്ചിരുന്നു. ഇത്കാരണം കാർഷിക വിളകൾക്ക് ആവശ്യമായ നനവ് ലഭിച്ചു.