കൽപ്പറ്റ: സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികാഘോഷം സമാപിക്കുന്ന നാളെ യുഡിഎഫ് ജില്ലയിൽ കരിദിനാചരണം നടത്തുമെന്ന് ഡിസിസി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ അറിയിച്ചു.

മണ്ഡലം ആസ്ഥാനങ്ങളിൽ കരിങ്കൊടിയേന്തി പ്രവർത്തകർ പ്രകടനം നടത്തും. വികസന പ്രവർത്തനങ്ങൾക്ക് പണമില്ലെന്നു പറയുന്ന സർക്കാർ നാലാം വാർഷികാഘോഷത്തിന് ചെലവഴിക്കുന്നത് 200 കോടിയിൽപരം രൂപയാണ്.

സംസ്ഥാനത്തിന്‍റെ പൊതുകടം ആറു ലക്ഷം കോടി രൂപയായി. കേന്ദ്രം അനുവദിക്കുന്ന തുകയും നികുതി വരുമാനവും സർക്കാർ ധൂർത്തടിക്കുകയാണ്. കരാറുകാർക്ക് കോടിക്കണക്കിനു രൂപയാണ് നൽകാനുള്ളത്.

ക്ഷേമ പെന്‍റഷനുകൾ കുടിശികയാണ്. ഈ പശ്ചാത്തലത്തിൽ സർക്കാർ സംഘടിപ്പിച്ച വാർഷികാഘോഷം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അപ്പച്ചൻ പറഞ്ഞു.