മാനന്തവാടി: നഗരസഭ കഴിഞ്ഞ സാന്പത്തികവർഷം വികസന രംഗത്ത് വൻ മുന്നേറ്റം നടത്തിയതായി ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി, വൈസ് ചെയർമാൻ ജേക്കബ് സെബാഷസ്റ്റ്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2024-25ൽ ബജറ്റ് വിഹിതത്തിൽ 90 ശതമാനം(24 കോടി രൂപ) നഗരസഭ ചെലവഴിച്ചു.

നഗരസഭയിലെ മിക്ക ഗ്രാമീണ റോഡുകളും ടാറിംഗും കോണ്‍ക്രീറ്റും ചെയ്ത് ഗതാഗതയോഗ്യമാക്കി. ക്ഷീര കർഷകർക്ക് 40 ലക്ഷം രൂപ കൂലിയായും 20 ലക്ഷം രൂപ പാൽ ഇൻസെന്‍റീവായും നൽകി. നെൽക്കർഷകർക്ക് 50 ലക്ഷം രൂപ ബോണസ് അനുവദിച്ചു.

വാതക ശ്മശാനം ആരംഭിച്ചു. മുനിസിപ്പൽ പരിധിയിൽ മരിക്കുന്നവരുടെ സംസ്കാരം സൗജന്യമായാണ് നടത്തുന്നത്. വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. പ്രഭാത ഭക്ഷണം, ക്യാന്പുകൾ തുടങ്ങിയവയ്ക്ക് തുക നൽകി.

9,10,12 ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ കുട്ടികൾക്ക് മേശയും കസേരയും നൽകി. വിവിധ പദ്ധതികളുടെ നിർവഹണം നടന്നുവരികയാണെന്നും ചെയർപേഴ്സണും വൈസ് ചെയർമാനും പറഞ്ഞു.