മാനന്തവാടി: ഭവന നിർമാണത്തിന് അനുവദിച്ച മുഴുവൻ തുകയും കൈപ്പറ്റിയ കരാറുകാരൻ പ്രവൃത്തി പൂർത്തിയാക്കിയില്ല. എടവക താന്നിയാട് ചേർക്കോട് ഉന്നതിയിലെ ശാന്തയുടെ വീടുപണിയാണ് പൂർത്തിയാകാത്തത്.

2023ലാണ് ലൈഫ് പദ്ധതിയിൽ ശാന്തയ്ക്ക് വീട് അനുവദിച്ചത്. നിർമാണം ഏറ്റെടുത്തയാൾ അവസാനഘട്ട പ്രവർത്തികൾ നടത്തിയില്ല. ഇത് ശാന്തയ്ക്കും കുടുംബത്തിനും ദുരിതമായി. വയറിംഗ് പൂർത്തിയാക്കാത്തതിനാൽ വീടിന് വൈദ്യുതി കണക്ഷൻ ലഭിച്ചല്ല. ശുചിമുറി ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്.

വീടിന്‍റെ മുൻവശത്തെ തേപ്പ് നടത്തിയില്ല. ശാന്തയും മക്കളും വൃദ്ധയായ മാതാവുമാണ് വീട്ടിൽ താമസം. ആറ് ലക്ഷം രൂപ ചെലവിൽ നിർമിച്ച വീട് രാത്രി തല ചായ്ക്കാൻ മാത്രമുള്ള ഇടമായി മാറിയെന്ന് ശാന്ത പറയുന്നു. പ്രവൃത്തി തുടങ്ങിയ ഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ഷെഡിലാണ് ഇപ്പോഴും പാചകം നടത്തുന്നത്.

പ്രവൃത്തി പൂർത്തിയാക്കുന്നതിന് ശാന്ത കരാറുകാരനെ പലവട്ടം ഫോണിൽ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതേ കരാറുകാരൻ തിരുനെല്ലി പഞ്ചായത്തിൽ 11 വീടുകളുടെ നിർമാണം ഏറ്റെടുത്തതായി സൂചനയുണ്ടെന്ന് ശാന്ത പറഞ്ഞു.