Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
ഇരയാക്കപ്പെടുന്ന പ്രതിനായകൻ; "രുധിരം' വ്യത്യസ്തമായ ചലച്ചിത്രാനുഭവം
ചലച്ചിത്രം ഒരു മാധ്യമമാകുന്നത് എന്തെങ്കിലുമൊരു ആശയം സംവേദനം ചെയ്യാനുണ്ടാകുമ്പോഴാണ്. അല്ലാത്തപക്ഷം വെറുമൊരു എന്റർടെയ്നർ എന്ന ലേബലിലേക്ക് അത് ചുരുങ്ങിപ്പോകും. ശക്തമായ ആശയങ്ങൾ കൈമാറുന്ന ചലച്ചിത്രങ്ങൾ മലയാളത്തിൽ അപൂർവമല്ലെങ്കിലും ഏറെയില്ല.
സിനിമകളുടെ ജോണർ പരിശോധിച്ചാൽ ത്രില്ലർ ചിത്രങ്ങളുടെ പട്ടികയിൽ ഒരു ശക്തമായ ആശയം അവതരിപ്പിക്കുന്ന ചലച്ചിത്രങ്ങൾ തീരെയില്ലെന്നുപറയാം. ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്ത് രാജ് ബി. ഷെട്ടിയും അപർണ ബാലമുരളിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച "രുധിരം' ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതും ഒപ്പം ചില ശക്തമായ സന്ദേശങ്ങൾ പ്രേക്ഷകർക്ക് നൽകാൻ ഉദ്യമിച്ചിട്ടുള്ളതുമായ ഒരു ചലച്ചിത്രമാണ്.
"മഴു മറന്നാലും മരം മറക്കില്ല" എന്നൊരു വാചകം ചലച്ചിത്രത്തിന്റെ ആരംഭത്തിലും ഒടുവിലും കാണാം. വേട്ടക്കാരൻ, ഇര എന്നിവയുടെ വേറിട്ട ഒരു ആഖ്യാനമാണ് ചലച്ചിത്രം അവതരിപ്പിക്കുന്നത്. ഒരു ശരാശരി കാഴ്ചക്കാരനെ സംബന്ധിച്ച് ഇത്തരമുള്ള തത്വശാസ്ത്രപരമായ ആഖ്യാനങ്ങൾ എത്രമാത്രം ഉൾക്കൊള്ളാൻ കഴിയുമെന്നും ഉദ്ദേശിച്ച സന്ദേശം എത്രമാത്രം ഫലപ്രദമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചു എന്നുമുള്ള ചോദ്യങ്ങൾ വിമർശനാത്മകമായി ഉയർന്നേക്കാമെങ്കിലും ജിഷോയുടെ ആദ്യ സംവിധാന സംരംഭം മികച്ചതാണ് എന്നുതന്നെ വിലയിരുത്തേണ്ടതുണ്ട്. അക്കാര്യത്തിൽ അദ്ദേഹം അഭിനന്ദനം അർഹിക്കുന്നു. ഈ സംവിധായകനിൽനിന്ന് ഇനിയും കൂടുതൽ ഗംഭീരമായ പലതും പ്രതീക്ഷിക്കാം.
സിനിമയിലേക്ക് വന്നാൽ, ഒരു കൊടും കുറ്റവാളി, സൈക്കോപ്പാത്ത് എന്ന വിധത്തിലുള്ള പ്രധാന കഥാപാത്രം ഒടുവിൽ ഇരയായി മാറുന്നതാണ് കഥാതന്തു. സമാനതകളില്ലാത്ത അക്രമപ്രവർത്തനങ്ങളും അത്തരത്തിൽ ചർച്ചയാകുന്ന വ്യക്തിത്വങ്ങളും മാധ്യമങ്ങളിൽ നിറയുന്ന ഈ കാലഘട്ടത്തിൽ അക്രമങ്ങളെയോ ക്രിമിനലുകളെയോ ന്യായീകരിക്കാൻ കഴിയുന്നതല്ലെങ്കിലും അത്തരക്കാരുടെ ജീവിത പശ്ചാത്തലങ്ങൾ ചിന്തനീയമാണ് എന്ന ആശയം ശക്തമായി ഈ ചലച്ചിത്രം മുന്നോട്ടുവയ്ക്കുന്നു. അവിടെയാണ് "മഴു മറന്നാലും മരം മറക്കില്ല' എന്ന ആശയത്തിന്റെ പ്രസക്തിയും.
വളരെ താഴ്ന്ന ഒരു ജീവിത പശ്ചാത്തലത്തിൽനിന്ന് വരുന്ന കേന്ദ്ര കഥാപാത്രം അദ്ദേഹത്തിന്റെ ജീവിതത്തിൽ ആരംഭം മുതൽ നേരിട്ട ദുരന്തങ്ങളെ തന്റേതായ രീതിയിൽ നേരിടാൻ തീരുമാനിക്കുന്നു. എന്നാൽ അവിടെ ഇരയാക്കപ്പെടുന്ന ഒരു യുവതിയും മറ്റു ചിലരുമുണ്ട്.
മുഖ്യമായും കഥയിൽ കേന്ദ്രീകരിക്കപ്പെടുന്നത് അത്തരം അനുഭവങ്ങളായതിനാൽ കേന്ദ്ര കഥാപാത്രം വില്ലൻ പരിവേഷത്തോടെയാണ് അവസാനിക്കുന്നതും. എന്നാൽ, രചയിതാക്കൾ (സംവിധായകനൊപ്പം ജോസഫ് കിരൺ ജോർജും രചനയിൽ സഹകരിക്കുന്നു) ആരംഭത്തിലും അന്ത്യത്തിലും പറഞ്ഞുവയ്ക്കുന്ന ചില ആശയങ്ങൾ ഈ ചലച്ചിത്രത്തെ മറ്റൊരു മാനത്തിലേയ്ക്ക് ഉയർത്തുന്നു. അവ ചോദ്യരൂപേണ അവതരിപ്പിക്കപ്പെട്ടാൽ ഉത്തരമില്ലാത്തതെങ്കിലും ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ തന്നെ എന്നതിൽ തർക്കമില്ല.
അടിച്ചമർത്തപ്പെടുകയും ദുരുപയോഗിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങൾ ജീവിത തകർച്ചയിലേയ്ക്ക് വരെ എത്തുന്ന സാഹചര്യത്തിൽ ഒരാളുടെ പ്രതികരണം എപ്രകാരമായിരിക്കും? പൊളിറ്റിക്കൽ കറക്ട്നസ് ഉൾപ്പെടെയുള്ള താത്വിക അവലോകനങ്ങൾക്കപ്പുറം ഒരാളുടെ ജീവിത പശ്ചാത്തലം അയാളിൽ രൂപപ്പെടുത്തിയ പ്രതിവിധി-പ്രതികരണ ധാരണകളായിരിക്കാം തുടർന്ന് അയാളെ വഴിനടത്തുന്നത്.
ഇത്തരം സംഭവങ്ങളെയും ജീവിതങ്ങളെയും മറ്റൊരു കണ്ണിലൂടെ വിലയിരുത്തേണ്ടതുണ്ട് എന്ന് സിനിമ പറഞ്ഞുവയ്ക്കുന്നുണ്ട്. അതേസമയം കുറ്റകൃത്യങ്ങളെ ലഘൂകരിച്ചു കാണാൻ ചലച്ചിത്രം കാണികളെ പ്രോത്സാഹിപ്പിക്കുന്നുമില്ല എന്ന് എടുത്തുപറയേണ്ടതുണ്ട്.
കഥാവതരണത്തിലേയ്ക്കുവന്നാൽ, ഇത്തരമൊരു വേറിട്ട ആശയം സാധാരണക്കാർക്ക് ഗ്രഹിക്കുന്ന രീതിയിൽ ഫലപ്രദമായി അവതരിപ്പിക്കാനായിട്ടുണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. പ്രധാന കഥാപാത്രത്തിന്റെ ജീവിത പശ്ചാത്തലങ്ങളും ദുരന്തങ്ങളിലേയ്ക്ക് നയിച്ച സാഹചര്യങ്ങളും അവതരിപ്പിക്കുന്നതിലെ അവധാനതയും വിമർശിക്കപ്പെടാവുന്നതാണ്. കുടുംബ പ്രേക്ഷകർക്ക് യോജ്യമായ ചലച്ചിത്രമല്ല ഇത് എന്നുള്ളതും സൂചിപ്പിക്കുന്നു.
മികച്ച ഒരു ചലച്ചിത്രസൃഷ്ടിക്ക് പങ്കാളികളായ ഛായാഗ്രാഹകൻ സജാദ് കാക്കുവും എഡിറ്റർ ബവൻ ശ്രീകുമാറും നിർമാതാവ് വി. എസ്. ലാലനും മറ്റു സഹകാരികളും അഭിനന്ദനമർഹിക്കുന്നു.
വിനോദ് നെല്ലയ്ക്കൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കാത്തിരുന്ന അത്രയും ഉണ്ടോ എന്പുരാനിൽ?
ഒരു ഹോളിവുഡ് സിനിമ എങ്ങനെ കാണുന്നുവോ അതാണ് എന്പുരാൻ കണ്ടിറങ്ങുന്പോൾ പേക്ഷകർ
മൈ ഡിയർ ബറോസ്
മലയാള ചലച്ചിത്ര ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പടുത്തപ്പെട്ട "മൈ ഡിയർ കു
"താനാരാ' നിങ്ങളെ ചിരിപ്പിക്കും ചിന്തിപ്പിക്കും ഉറപ്പ്
ദാമ്പത്യ ജിവതത്തിലെ വിശ്വസ്തതയും മനസിലാക്കലും ഏറ്റവും രസകരമായ രീതിയിൽ അവത
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.