Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ശബ്ദാന്തരീക്ഷം!
പുതിയ ശബ്ദങ്ങളെ സ്നേഹപൂർവം പോക്കറ്റിലാക്കാൻ അലയുന്ന ഒരാളുണ്ട് തൃശൂരിൽ. പലയിടങ്ങളിൽ സഞ്ചരിച്ച് പൂത്തോളിലെ വീടിനു മുകളിലുള്ള സൗണ്ട് സ്റ്റുഡിയോയിൽ തിരികെയെത്തുന്പോൾ അദ്ദേഹം സ്വപ്നംകണ്ട ശബ്ദങ്ങൾ റിക്കാർഡറിൽ ഒപ്പമുണ്ടാകും. അതൊരുപക്ഷേ ഒരു സ്പോർട്സ് ഇവന്റിൽനിന്നുള്ള കാണികളുടെ ആവേശമാകാം.., ഒരു കല്യാണവീട്ടിൽനിന്നുള്ള കുരവയാകാം... അതുമല്ലെങ്കിൽ സ്വന്തം തൃശൂർ പൂരം കുടമാറ്റത്തിനു മുന്‍പുള്ള പതിനായിരങ്ങളുടെ ആഹ്ലാദസ്വരമാകാം... ഇതെല്ലാം പിന്നീടു വലിയ ഭാവഭേദങ്ങളോടെ നാം കേൾക്കുക ഒരു സിനിമാ തിയറ്ററിലായിരിക്കും. ശബ്ദങ്ങൾ ശേഖരിക്കുകയും അതു ഭംഗിയായി കേൾപ്പിക്കുകയും ചെയ്യുന്ന കലയെ ജീവിതമായി കാണുന്ന ഇദ്ദേഹം ഗണേഷ് മാരാർ എന്ന സൗണ്ട് ഡിസൈൻ, മിക്സിംഗ് എൻജിനീയറാണ്. ഒട്ടേറെ സിനിമകളുടെ പിന്നിൽ ഈ കലാകാരന്റെ കൈയൊപ്പുണ്ട്.
സമൃദ്ധ സൗണ്ട് ഡിസൈൻസ് എന്ന സ്റ്റുഡിയോയുടെ പേരുപോലെതന്നെ സമൃദ്ധമാണ് ഗണേഷിന്റെ സ്വരഭാവനയും. തങ്കം, ജോജി, നീരജ, പുള്ളി, തങ്കമണി തുടങ്ങിയ സമീപകാല ചിത്രങ്ങളിൽ അദ്ദേഹമൊരുക്കിയ ശബ്ദപ്രപഞ്ചം അതു കേൾപ്പിച്ചുതരുന്നു. അതീവ സൂക്ഷ്മതയോടെ നെയ്തെടുക്കുന്ന ശബ്ദങ്ങളാൽ കഥപറച്ചിലിനു ജീവൻനൽകുകയും പ്രേക്ഷകർക്ക് ഗംഭീരമായ സിനിമാനുഭവം പകരുകയും ചെയ്യുകയാണ് ഗണേഷ്.
എന്താണ് ശബ്ദസങ്കലനത്തോടുള്ള സമീപനം?
ഓരോ ദൃശ്യത്തിലും ജീവിതത്തിന്റെ അന്തരീക്ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. രണ്ടുപേർ ഒരു മുറിയിലിരുന്നു സംസാരിക്കുന്ന ദൃശ്യമാണെങ്കിൽ സംഭാഷണങ്ങൾക്കൊപ്പം ഫാനിന്റെ ശബ്ദം, ജനലിലെ ബ്ലൈൻഡ്സ് കാറ്റിൽ ഇളകുന്ന ശബ്ദം, വാതിലിനു മുന്നിൽ തൂക്കിയിട്ടിരിക്കുന്ന വിൻഡ് ചൈമിന്റെ നേർത്ത സ്വരങ്ങൾ, പുറത്ത് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെയും ആളുകളുടെയും ശബ്ദങ്ങൾ എന്നിങ്ങനെ ഒരുപാടു കാര്യങ്ങൾ മനസിലുണ്ടാകും. ദൃശ്യങ്ങളിലുള്ള ആന്പിയൻസിനെ സജീവമാക്കുകയാണ് സൗണ്ട് മിക്സിംഗിലൂടെ ചെയ്യുന്നത്.
സിൻക് സൗണ്ട്, ബാക്ക്ഗ്രൗണ്ട് സ്കോർ എന്നിവയുടെ സങ്കലനം എത്രമാത്രം ശ്രമകരമാണ്?
സിൻക് സൗണ്ട് മുതൽ ഫൈനൽ മിക്സിംഗ് വരെയുള്ള എല്ലാ ഘട്ടങ്ങളിലും പ്രവർത്തിക്കാൻ താത്പര്യമുള്ളയാളാണ് ഞാൻ. ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുന്നവരുമായി നല്ല ആശയവിനിമയമുണ്ടാകുന്നത് എപ്പോഴും ഗുണകരമാണ്. സിനിമയിൽ ചില ഇമോഷനുകൾ ഉണ്ടാക്കിയെടുക്കുന്നത് സൗണ്ട് ഡിസൈനിലൂടെയാവാം. ജോജി എന്ന സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് ഒരു വാഷിംഗ് മെഷീന്റെ ശബ്ദം. അത് ആ ലൊക്കേഷനിൽനിന്ന് റിക്കാർഡ് ചെയ്തെടുത്തതാണ്. ആ ശബ്ദത്തിലുള്ള ടെംപോ അനുസരിച്ചാണ് ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തിരിക്കുന്നത്. ഇഫക്ടുകളും മ്യൂസിക്കും തമ്മിലുള്ള ഈ ബ്ലെൻഡിംഗ് ആണ് മിക്സിംഗ് എളുപ്പമാക്കുന്നത്.
ഇനി റിലീസ് ചെയ്യാനിരിക്കുന്ന രുധിരം എന്ന ചിത്രത്തിലും സാധാരണ നോർമൽ മ്യൂസിക് അപ്രോച്ച് അല്ല. ശബ്ദത്തിലൂടെ ഒരുപാട് അനുഭവങ്ങൾ പ്രേക്ഷകരിലേക്കു പകരാനുണ്ട്. സ്വാഭാവികമായും അല്പം ലൗഡ് ആകാൻ സാധ്യതയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് എങ്ങനെ വരും എന്നാണ് നോക്കുന്നത്.
എന്താണ് സിനിമയിലെ ഇപ്പോഴത്തെ സൗണ്ട് മിക്സിംഗ് ട്രെൻഡ്്?
വലിയ ചർച്ചകൾ പ്രേക്ഷകർക്കിടയിലും സാങ്കേതിക വിദഗ്ധർക്കിടയിലും നടക്കുന്ന സമയമാണ്. ഈയിടെ ഇറങ്ങിയ ഒരു സിനിമയുടെ ശബ്ദം ഭയങ്കര ലൗഡ് ആയിരുന്നെന്ന് പ്രേക്ഷകരും മാധ്യമങ്ങളും ഒരുപോലെ വിമർശനമുയർത്തി. എന്തുകൊണ്ടാവും ഇതു സംഭവിച്ചതെന്ന് വ്യക്തമായി പറയാൻ കഴിയില്ല. ആത്യന്തികമായ ശബ്ദാനുഭവം മോശമാണെന്നു മാത്രമേ പറയാനാവൂ.
ടെക്നോളജിയുടെ വികാസം ഈ രംഗത്ത് എന്തൊക്കെ മാറ്റങ്ങളുണ്ടാക്കി?
പണ്ട് മോണോ സൗണ്ട് മാത്രമുണ്ടായിരുന്നപ്പോൾ ഇത്തരം പ്രശ്നങ്ങൾക്ക് യാതൊരു സാധ്യതയും ഇല്ലല്ലോ. മോണോയ്ക്കു ശേഷം സ്റ്റീരിയോ അധികകാലം തുടർന്നില്ല. അപ്പോഴേക്കും പുതിയ ടെക്നോളജി വന്നു. പഴയ തിയേറ്ററുകളും പുതിയ സാങ്കേതികവിദ്യയും തമ്മിൽ ചേർച്ചക്കുറവുണ്ടായി. സറൗണ്ട് സൗണ്ട് താരതമ്യേന നീളംകൂടിയ തിയറ്ററുകൾക്ക് യോജിച്ചതല്ലായിരുന്നു. പിന്നിൽ ഇരിക്കുന്നവർക്ക് മുന്നിൽനിന്നുള്ള ശബ്ദങ്ങൾ കേൾക്കാൻ സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടായി.
മള്‍ട്ടിപ്ലെക്സുകളും പഴയ ശബ്ദസംവിധാനവും വലിപ്പവുമുള്ള തിയറ്ററുകളും ഒരേസമയത്ത് പ്രവര്‍ത്തിച്ചിരുന്നകാലത്ത് സൗണ്ട് എന്‍ജിനീയര്‍മാര്‍ക്ക് സേഫ് ആവേണ്ട അവസ്ഥയുണ്ടായി. രണ്ടിടങ്ങളിലെയും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നവിധം ലൗഡ് ആക്കി ശബ്ദങ്ങള്‍ ഒരുക്കിയാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്നായിരുന്നു ധാരണ. അതേസമയം ടെക്നോളജിയുടെ അനുഭവം വേണ്ടത്ര ലഭിക്കുന്നുമില്ലായിരുന്നു. പഴയ വലിയ തിയറ്ററുകള്‍ക്കുകൂടി യോജിക്കുന്നരീതിയിൽ ക്രമീകരിച്ച ശബ്ദം പുതിയ തിയറ്ററുകളില്‍ വളരെ ലൗഡ് ആയി റീപ്രൊഡ്യൂസ് ചെയ്യപ്പെട്ടു.
ഇപ്പോൾ മിക്ക തിയറ്ററുകളും പുതിയ ശബ്ദസംവിധാനത്തിലേക്കു വന്നില്ലേ?
ഏതാണ്ട് 95 ശതമാനം തിയേറ്ററുകളും ഡോൾബി പോലുള്ള ടെക്നോളജി കന്പനികൾ നിഷ്കർഷിക്കുന്ന ശബ്ദക്രമീകരണത്തിലേക്കു വന്നു. എങ്കിലും മിക്സിംഗ് എൻജിനീയർമാർ നേരിടുന്ന വെല്ലുവിളി പൂർണമായും ഒഴിഞ്ഞെന്നു പറയാനാവില്ല. തിയറ്ററുകാര്‍ക്ക് ശബ്ദം നിയന്ത്രിക്കാവുന്ന സംവിധാനമുണ്ട്. ഏതു വോളിയത്തിലാണ് അവർ വയ്ക്കുക എന്നറിയില്ല. നമ്മള് ഉദ്ദേശിച്ചരീതിയില്‍ അത് പ്ലേബാക്ക് ചെയ്യുമോ എന്ന പേടിയുണ്ട്. പ്രേക്ഷകര്‍ കുറഞ്ഞാല്‍ ചില തിയറ്ററുകാർ ശബ്ദം കുറയ്ക്കും. ഡയലോഗ് കേട്ടില്ല എന്ന പരാതികളും മുന്‍പ് ഉയർന്നിട്ടുണ്ടല്ലോ. സ്പീക്കറുകൾക്ക് കേടുവരുമോ എന്ന പേടിയുള്ള തിയേറ്ററുകാരുമുണ്ട്.
പ്രൊഡ്യൂസറുടെയും ഡയറക്ടറുടെയും ടെന്‍ഷനുകള്‍ വേറെയുണ്ട്. മാക്സിമം കേള്പ്പിക്കണമെന്നാവും അവരുടെ ആഗ്രഹം. എന്തെങ്കിലും കുറവുകള്‍ സിനിമയ്ക്കുണ്ടെങ്കില് സൗണ്ടിലൂടെ അതു മറയ്ക്കാമെന്നു കരുതുന്നവരും കുറവല്ല. അതുകൊണ്ട് ലൗഡ് ആക്കി വയ്ക്കാന്‍ മിക്സിംഗ് എന്‍ജിനിയര്‍മാര്‍ നിര്‍ബന്ധിതരാകും.
ഡോള്‍ബിയുടെ കാലിബറേഷന് 85 ഡെസിബെല്‍ ആണ്. ഈ പ്രത്യേക സിനിമയുടെ ശബ്ദം 105 ഡെസിബെൽ വരെ ഉയർന്നുവെന്നാണ് പറയുന്നത്. ഏതെങ്കിലും ഒരു രംഗത്തിൽ ശബ്ദം ഉയർന്നുകേൾക്കുന്നതുപോലെയല്ല ഒരു സിനിമയിൽ തുടർച്ചയായി അങ്ങനെ സംഭവിക്കുന്നത്. സെന്‍സര്‍ബോര്‍ഡോ അതുപോലുള്ള ഏജന്‍സികളോ ഇതില്‍ ഇടപെട്ട് ഒരു സ്റ്റാന്‍ഡേര്‍ഡ് നിര്ണയിക്കുകമാത്രമാണ് ഇക്കാര്യത്തില്‍ ചെയ്യാനുള്ളത്. വെടിക്കെട്ടിന് ഇത്ര ശബ്ദമേ പാടുള്ളൂ എന്നു നിഷ്കർഷിക്കുന്നതുപോലെ സിനിമയിലെ ശബ്ദങ്ങൾക്കും നിയന്ത്രണം കൊണ്ടുവരാം.
നമ്മുടെ നാടിന്റെ രീതികൾ സ്വാഭാവികമായും അല്പം ഒച്ചയും ബഹളവുമുള്ളതല്ലേ? സിനിമയിലും അതു നിഴലിക്കില്ലേ?
ശരിയാണ്, ഇന്ത്യൻ കൾച്ചർ കുറച്ചു കൂടുതൽ ലൗഡ് ആണ്. നമ്മൾ ഉച്ചത്തിൽ സംസാരിക്കും. മലയാളികളേക്കാൾ തമിഴ്നാട്ടുകാർക്കും അവരേക്കാൾ തെലുങ്കർക്കും ലൗഡ്നെസ് കൂടും. ആ സാംസ്കാരിക വൈവിധ്യംപോലും ഇതിനോടെല്ലാം ബന്ധപ്പെട്ടതാണ്.
നമ്മളൊരു പ്രേതസിനിമ ചെയ്യുന്നെങ്കിൽ പൊതുവേ ആദ്യംമുതൽ അവസാനംവരെ ലൗഡ് ആക്കിവയ്ക്കുന്നതു കാണാം. അതേസമയം വിദേശസിനിമകൾ നിശബ്ദതകൊണ്ടാവും പേടിപ്പെടുത്തുന്നത്. നമ്മുടെ പുതിയ തലമുറ മാറിച്ചിന്തിച്ചുതുടങ്ങിയിരിക്കുന്നത് പ്രതീക്ഷ പകരുന്നു.
ഹരിപ്രസാദ്
ലതയുടെ ഇഷ്ടഗായിക, ആഷയുടേയും!
നീണ്ടകാലത്തെ ഇടവേളയ്ക്കുശേഷം കുംഭമേളയിലെ സാംസ്കാരിക പരിപാടികളുടെ വേദിയിലാണ് സാധനാ സർഗത്തെ ആരാധകർ കാണുന്നത്.
രചന, സംഗീതം, ആലാപനം: എഐ!
ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളില്‍ അടുത്തതായി എഐ എഴുതി ഈണമിട്ട ഗാനം കേള്‍ക്കാം, പാടിയത് എഐ...- ഇങ്ങനെയ
കേൾക്കേണ്ട ശബ്ദം
രണ്ടു മുതിർന്ന വ്യക്തികൾ പുനർവിവാഹം ചെയ്തു പുതിയൊരു കുടുംബജീവിതം നയിക്കാൻ തുടങ്ങിയാൽ സമൂഹം എങ്ങനെ പ്രതികരിക്കുമെ
നാലര ലക്ഷത്തിൽ ഒരുവൻ!
പതിനൊന്നു വയസുകാരൻ ജിസ്മോൻ സണ്ണി ലോഗോസ് ക്വിസ് ജേതാവ് എന്നു കേട്ടപ്പോൾ അന്പരന്നവരും അദ്ഭുതപ്പെട്ടവരും നിരവധി. വർഷ
പാട്ടിന്റെ ശാരദപുഷ്പവനം
ഒരു നാടിന്റെ പേരുചേർത്തു കോകിലമെന്നും വാനന്പാടിയെന്നും വിശേഷണം കേൾക്കാൻ ചില്ലറ കഴിവൊന്നും പോരാ. അസാമാന്യ പ്രതിഭയ
ആയിരം ചിറകുള്ള ചിത്രശലഭങ്ങൾ
ഈ വീൽ ചെയറിൽ ഇരുന്നു നിന്നെക്കൊണ്ട് മെഴുകുതിരി ഉണ്ടാക്കാനോ കുടയുണ്ടാക്കാനോ ഒക്കെയേ കഴിയൂ. അതുകൊണ്ട് വൊക്കേഷണൽ ട്രെയി
മകന്റെ ട്രോൾ അപ്പന്റെ പുസ്തകം!
പാലായ്ക്കു സമീപം പ്രവിത്താനം തോട്ടുപുറത്തു വീട്ടിലെ ഒരു സായാഹ്നം. വിനായക് നിര്‍മലും മക്കളായ ഫ്രാന്‍സിസ് ലിയോയും യൊഹാനു
കല്ലും മുള്ളും കലയ്ക്കു മെത്തൈ!
"വല്ലഭനു പുല്ലും ആയുധം' എന്നു കേട്ടിട്ടല്ലേയുള്ളൂ, എന്നാൽ, ശ്രീജ കളപ്പുരയ്ക്കൽ എന്ന യുവകലാകാരിയെ കണ്ടാൽ മതി, അതു സത്യ
വെള്ളം കണ്ടാൽ നീന്തും കുതിര
നീന്തൽക്കുളത്തിലിറങ്ങിയാൽ കുറച്ചുനേരം നീന്താമെന്നല്ലാതെ എന്തു സാധിക്കുമെന്നു ചിന്തിച്ച കുട്ടനാട്ടുകാരെ സർക്കാർ ജോലി
ഗുരു എന്ന അഭിമാനം
നവരാത്രിക്കാലമായി. നാദരൂപിണിക്കു മുന്നിൽ സംഗീതത്തിന്റെ ആയിരം ചെരാതുകൾ തെളിയുന്ന കാലം. വിദ്യാരംഭദിനത്തിൽ ആയിരമാ
ഇരുൾമറയിലെ വിജയഗാഥ
ബൗദ്ധിക വെല്ലുവിളിയോടെ ജനിച്ച ഏക മകൻ അഖിലുമായി ആശുപത്രികൾ കയറിയിറങ്ങുന്നതിനിടെയാണ് ജാസ്മിന്റെ കണ്ണിൽ ഇരുൾ പര
നമ്മൾ അറിയാത്ത ഈശ്വർ മാൽപെ
65 പേരുടെ ജീവൻ രക്ഷിച്ചു, നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തി, ആരും ഭയക്കുന്ന ആഴങ്ങളിലേക്ക് തികഞ്ഞ ചങ്കൂറ്റത
You Surprised me!
മലയാളി ഇനിയും വേണ്ടത്ര തിരിച്ചറിയാതെപോയ എഴുത്തുകാരൻ, മനഃശാസ്ത്രപണ്ഡിതൻ, അധ്യാപകൻ, അന്താരാഷ്ട്ര തലത്തിൽ ബെസ്റ
മാർത്തോമ്മാശ്ലീഹ ഇന്ത്യയിൽ
മാർത്തോമ്മാ ശ്ലീഹ കേരളത്തിൽ വന്നോയെന്നു ഖണ്ഡിതമായി പറയാൻ സാധിക്കുമോ? ഈ ചോദ്യത്തിനുള്ള പണ്ഡിതോചിതമായ ഉത്തരമാണ് പ
ഫൂട്ടേജ് ഓഫ് ഗായത്രി
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന് സംവിധാനം ചെയ്ത ആദ്യ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
ലതയുടെ ഇഷ്ടഗായിക, ആഷയുടേയും!
നീണ്ടകാലത്തെ ഇടവേളയ്ക്കുശേഷം കുംഭമേളയിലെ സാംസ്കാരിക പരിപാടികളുടെ വേദിയിലാണ് സാധനാ സർഗത്തെ ആരാധകർ കാണുന്നത്.
രചന, സംഗീതം, ആലാപനം: എഐ!
ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളില്‍ അടുത്തതായി എഐ എഴുതി ഈണമിട്ട ഗാനം കേള്‍ക്കാം, പാടിയത് എഐ...- ഇങ്ങനെയ
കേൾക്കേണ്ട ശബ്ദം
രണ്ടു മുതിർന്ന വ്യക്തികൾ പുനർവിവാഹം ചെയ്തു പുതിയൊരു കുടുംബജീവിതം നയിക്കാൻ തുടങ്ങിയാൽ സമൂഹം എങ്ങനെ പ്രതികരിക്കുമെ
നാലര ലക്ഷത്തിൽ ഒരുവൻ!
പതിനൊന്നു വയസുകാരൻ ജിസ്മോൻ സണ്ണി ലോഗോസ് ക്വിസ് ജേതാവ് എന്നു കേട്ടപ്പോൾ അന്പരന്നവരും അദ്ഭുതപ്പെട്ടവരും നിരവധി. വർഷ
പാട്ടിന്റെ ശാരദപുഷ്പവനം
ഒരു നാടിന്റെ പേരുചേർത്തു കോകിലമെന്നും വാനന്പാടിയെന്നും വിശേഷണം കേൾക്കാൻ ചില്ലറ കഴിവൊന്നും പോരാ. അസാമാന്യ പ്രതിഭയ
ആയിരം ചിറകുള്ള ചിത്രശലഭങ്ങൾ
ഈ വീൽ ചെയറിൽ ഇരുന്നു നിന്നെക്കൊണ്ട് മെഴുകുതിരി ഉണ്ടാക്കാനോ കുടയുണ്ടാക്കാനോ ഒക്കെയേ കഴിയൂ. അതുകൊണ്ട് വൊക്കേഷണൽ ട്രെയി
മകന്റെ ട്രോൾ അപ്പന്റെ പുസ്തകം!
പാലായ്ക്കു സമീപം പ്രവിത്താനം തോട്ടുപുറത്തു വീട്ടിലെ ഒരു സായാഹ്നം. വിനായക് നിര്‍മലും മക്കളായ ഫ്രാന്‍സിസ് ലിയോയും യൊഹാനു
കല്ലും മുള്ളും കലയ്ക്കു മെത്തൈ!
"വല്ലഭനു പുല്ലും ആയുധം' എന്നു കേട്ടിട്ടല്ലേയുള്ളൂ, എന്നാൽ, ശ്രീജ കളപ്പുരയ്ക്കൽ എന്ന യുവകലാകാരിയെ കണ്ടാൽ മതി, അതു സത്യ
വെള്ളം കണ്ടാൽ നീന്തും കുതിര
നീന്തൽക്കുളത്തിലിറങ്ങിയാൽ കുറച്ചുനേരം നീന്താമെന്നല്ലാതെ എന്തു സാധിക്കുമെന്നു ചിന്തിച്ച കുട്ടനാട്ടുകാരെ സർക്കാർ ജോലി
ഗുരു എന്ന അഭിമാനം
നവരാത്രിക്കാലമായി. നാദരൂപിണിക്കു മുന്നിൽ സംഗീതത്തിന്റെ ആയിരം ചെരാതുകൾ തെളിയുന്ന കാലം. വിദ്യാരംഭദിനത്തിൽ ആയിരമാ
ഇരുൾമറയിലെ വിജയഗാഥ
ബൗദ്ധിക വെല്ലുവിളിയോടെ ജനിച്ച ഏക മകൻ അഖിലുമായി ആശുപത്രികൾ കയറിയിറങ്ങുന്നതിനിടെയാണ് ജാസ്മിന്റെ കണ്ണിൽ ഇരുൾ പര
നമ്മൾ അറിയാത്ത ഈശ്വർ മാൽപെ
65 പേരുടെ ജീവൻ രക്ഷിച്ചു, നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തി, ആരും ഭയക്കുന്ന ആഴങ്ങളിലേക്ക് തികഞ്ഞ ചങ്കൂറ്റത
You Surprised me!
മലയാളി ഇനിയും വേണ്ടത്ര തിരിച്ചറിയാതെപോയ എഴുത്തുകാരൻ, മനഃശാസ്ത്രപണ്ഡിതൻ, അധ്യാപകൻ, അന്താരാഷ്ട്ര തലത്തിൽ ബെസ്റ
മാർത്തോമ്മാശ്ലീഹ ഇന്ത്യയിൽ
മാർത്തോമ്മാ ശ്ലീഹ കേരളത്തിൽ വന്നോയെന്നു ഖണ്ഡിതമായി പറയാൻ സാധിക്കുമോ? ഈ ചോദ്യത്തിനുള്ള പണ്ഡിതോചിതമായ ഉത്തരമാണ് പ
ഫൂട്ടേജ് ഓഫ് ഗായത്രി
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന് സംവിധാനം ചെയ്ത ആദ്യ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
Latest News
ഇടുക്കിയിൽ ജീപ്പ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
എന്പുരാൻ വിഷയം: പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി
എഡിഎമ്മിന്റെ മരണം; പി.പി.ദിവ്യ ഏകപ്രതി; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
ചിറയിൻകീഴിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
തകര്‍ന്നടിഞ്ഞ് മ്യാന്മര്; മരണസംഖ്യ 1000 കടന്നു; 2000 പേര് ചികിത്സയിൽ
Latest News
ഇടുക്കിയിൽ ജീപ്പ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
എന്പുരാൻ വിഷയം: പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി
എഡിഎമ്മിന്റെ മരണം; പി.പി.ദിവ്യ ഏകപ്രതി; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
ചിറയിൻകീഴിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
തകര്‍ന്നടിഞ്ഞ് മ്യാന്മര്; മരണസംഖ്യ 1000 കടന്നു; 2000 പേര് ചികിത്സയിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top