Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഈ സിത്താർ കേട്ടാൽ നിങ്ങൾ കൂടെ നടക്കും
ബ്രിട്ടീഷ്-അമേരിക്കന്‍ സംഗീതജ്ഞയാണെങ്കിലും അനൗഷ്ക ശങ്കര്‍ എന്നു കേട്ടാല്‍ നമ്മുടെ സ്വന്തം എന്ന തോന്നലാണുണ്ടാവുക. സിത്താര്‍ ഇതിഹാസം പണ്ഡിറ്റ് രവിശങ്കറിന്റെ മകള്‍. ക്ലാസിക്കലും കണ്ടംപററിയും ഇലക്ട്രോണിക്കും അക്കൗസ്റ്റിക്കുമടക്കം വിവിധ ധാരകളിലൂടെയുള്ള സിത്താര്‍ സഞ്ചാരം.. എഴുത്തുകാരിയും അഭിനേത്രിയുമായി ഭാവപ്പകര്‍ച്ചകള്‍... ഒട്ടേറെ അപൂര്‍വതകള്‍ സ്വന്തം.. അനുഷ്കയെന്ന അനൗഷ്ക ഹേമാംഗിനി ശങ്കറിന്റെ ജന്മദിനമാണിന്ന്...
എന്റെ സംഗീതത്തിന് ആളുകളിലേക്ക് ഒഴുകിയെത്താനുള്ള കഴിവുണ്ടാകണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. അതില്‍ ഞാന്‍ ഏറ്റവും സത്യസന്ധയായിരിക്കണം, ആ സംഗീതത്തില്‍ എന്നെത്തന്നെ ഉള്‍പ്പെടുത്തുകയും വേണം- അനൗഷ്ക ശങ്കര്‍.
സംഗീതത്തിന് ആത്മീയവും വൈകാരികവുമായ തലമുണ്ടെന്നു തെളിയിക്കുന്നുണ്ട് തന്റെ സിത്താര്‍ തന്ത്രികളിലൂടെ അനൗഷ്ക. മിക്കപ്പോഴും അവര്‍ സംഗീതത്തില്‍ സ്വയം അലിയിച്ചുചേര്‍ക്കുന്നു. കേള്‍വിക്കാര്‍ അതു മനസിലാക്കുന്നുവെന്നു തിരിച്ചറിയുമ്പോള്‍ സന്തോഷിക്കുകയും ചെയ്യുന്നു.
''എല്ലായ്പ്പോഴും കലയിലൂടെ നമ്മള് ആവിഷ്കരിക്കുന്നത് കേള്‍വിക്കാര്‍ക്ക് അതേപടി കിട്ടണമെന്നില്ല. അതിനിടയില്‍ അദൃശ്യമായ ചില കാര്യങ്ങളുണ്ട്. എന്റെ സംഗീതത്തില്‍ ഞാന്‍ പെട്ടെന്ന് വികാരംകൊള്ളുന്നവളും ദുര്ബലയുമാണെന്നു തിരിച്ചറിയുന്നുണ്ട്. കേള്‍വിക്കാര്‍ക്ക് അതില്‍ സ്വന്തം വികാരങ്ങളെ ചേര്‍ത്തുവയ്ക്കാം. ഉപകരണസംഗീതത്തിന് അങ്ങനെയൊരു പ്രത്യേകതയുണ്ട്. അതില്‍ മുഴുകുമ്പോള്‍ ശ്രോതാക്കള്‍ക്കു ശക്തമായൊരു വൈകാരികബന്ധമുണ്ടാകുകയാണ്'- അനൗഷ്ക പറയുന്നു.
ഇവര്‍ പറയുന്നത് എന്തോ വലിയ കാര്യങ്ങളാണല്ലോ എന്ന തെറ്റിദ്ധാരണയൊന്നും വേണ്ട. ആ സംഗീതം കേട്ടാല്‍ ഇതില്‍പ്പറഞ്ഞ വൈകാരിക ബന്ധം ഉടലെടുക്കുന്നത് സ്വയം തിരിച്ചറിയാം. ലാന്‍ഡ് ഓഫ് ഗോള്‍ഡ് എന്ന ആല്‍ബത്തിലെ ക്രോസിംഗ് ദ റൂബികോണ്‍ കേട്ടുനോക്കുക. അഭയാര്‍ഥികളുടെ യാതനകളാണ് പ്രമേയം. അതിജീവനയാത്രയില്‍ കേള്വിക്കാര്ക്കുകൂടി ഒപ്പംനടക്കാനാവും.
പ്രതിഭകള്‍ക്കൊപ്പം
സിത്താര്‍ മാന്ത്രികന് പണ്ഡിറ്റ് രവിശങ്കറിന്റെയും സുകന്യയുടെയും മകളായി 1981 ജൂണ്‍ ഒമ്പതിന് ലണ്ടനിലാണ് അനൗഷ്കയുടെ ജനനം. ഇന്ത്യയിലും വിദേശത്തുമായി ബാല്യം. കൗമാരം കലിഫോര്‍ണിയയിലായിരുന്നു. അക്കാലത്താണ് സംഗീതം കൂട്ടാകുന്നത്. പിതാവിന്റെ ശിഷ്യനായ ഗൗരവ് മജുംദാറിനു കീഴില്‍ എട്ടാം വയസില്‍ സിത്താര്‍ പഠിച്ചുതുടങ്ങി.
രണ്ടു കൊല്ലം കഴിഞ്ഞതോടെ രവിശങ്കറിന്റെ കച്ചേരികള്‍ക്കു തംബുരുശ്രുതിയുമായി ചേര്‍ന്നു. അദ്ദേഹത്തിന്റെ എഴുപത്തഞ്ചാം ജന്മദിനാഘോഷത്തിന് 1995 ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ സിരി ഫോര്‍ട്ടില്‍ അനൗഷ്കയുടെ ആദ്യ സിത്താര്‍ കച്ചേരി അരങ്ങേറി. പതിമൂന്നാം വയസിലെ ആ കച്ചേരിക്കു തബലയില്‍ ഒപ്പമുണ്ടായിരുന്നത് ഉസ്താദ് സാക്കിര്‍ ഹുസൈന്!
പിറ്റേക്കൊല്ലം മുതല്‍ പിതാവിനൊപ്പം ലോകമെമ്പാടുമുള്ള കച്ചേരികളില്‍ വായിച്ചുതുടങ്ങി. ജോര്‍ജ് ഹാരിസണ്‍ നിര്‍മിച്ചു പുറത്തിറക്കിയ രവിശങ്കറിന്റെ വിഖ്യാത ആല്‍ബങ്ങളിലൊന്നായ ചാന്റ്സ് ഓഫ് ഇന്ത്യയ്ക്കുവേണ്ടി സഹായിയായി ചേരുമ്പോള്‍ അനൗഷ്കയ്ക്കു പതിനഞ്ചു വയസ്. തുടര്‍ന്നങ്ങോട്ട് ആ പ്രതിഭ പടിപടിയായി വളര്‍ന്നു. ആല്‍ബങ്ങളും ലൈവ് പ്രോഗ്രാമുകളും വന്നുകൊണ്ടിരുന്നു.
മഹാസംഗീതജ്ഞര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മികച്ച അനുഭവമായി അനൗഷ്ക കരുതുന്നു.
ആരാണ് ഏറ്റവും പ്രിയപ്പെട്ട കൂട്ടാളിയെന്ന ചോദ്യത്തിന് അവരുടെ ഉത്തരം ഇങ്ങനെ:
ഒരാളെ മാത്രമായി എടുത്തുപറയാനാവില്ല. പല സംഗീതധാരകളിലുള്ള, തലമുറകളിലുള്ള വ്യക്തികളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. ഇപ്പോള്‍ വ്യത്യസ്തമായ സംഗീതവഴികളിലൂടെ നടക്കുന്ന പുതുതലമുറക്കാരുമായും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. സംഗീതത്തോട് എനിക്കുള്ള അതേ പാഷന് മനസില്‍ സൂക്ഷിക്കുന്നവര്‍ക്കൊപ്പം ചേരാനാണ് ഇഷ്ടം. ചിലപ്പോള്‍ അവര്‍ മുഖ്യധാരാ സംഗീതജ്ഞരാവണമെന്നു പോലും ഇല്ല.
പിതാവിന്റെ നിഴല്‍
മഹാസംഗീതജ്ഞനായ പിതാവിന്റെ മകളായി രംഗത്തുവന്നത് സമ്മര്ദമുണ്ടാക്കിയിട്ടുണ്ടോ എന്നു ചോദിച്ചു ഒരിക്കല്‍ അനൗഷ്കയോട്. മറുപടി ഇങ്ങനെയായിരുന്നു:
എന്റെ ജീവിതകാലം മുഴുവന്‍ ഞാനിതു ശീലിച്ചതാണ്. കരിയറിന്റെ തുടക്കകാലത്ത് അത്തരമൊരു സമ്മര്‍ദം ഉണ്ടായിരുന്നിരിക്കണം. പിന്നീടതു പൂര്‍ണമായും മാറി. നമ്മളതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് കാര്യം. സമ്മര്‍ദം ഉണ്ടാവാം, പക്ഷേ, അതൊരനുഗ്രഹംകൂടിയാണ്. കൂടുതല്‍ പഠിക്കാനുള്ള അസുലഭമായ അവസരമാണ്. സംഗീതത്തിലെ എന്റെ ലക്ഷ്യങ്ങള്‍ ഉറപ്പിക്കാനും അവയിലെത്താനും എനിക്കതു സഹായമായിരുന്നു. അതിന്റെയെല്ലാം കേന്ദ്രം അദ്ദേഹമായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ അദ്ദേഹത്തിന്റെ നിഴലിലായി എന്നു തോന്നിയിട്ടില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ ഞാനതു വിട്ടുകളയുമായിരുന്നു.
ഇന്ത്യയില്‍
തിരക്കുകള്‍ക്കിടയില്‍ വളരെ അപൂര്‍വമായി ഇന്ത്യ സന്ദര്‍ശിക്കാനുള്ള അവസരങ്ങള്‍ കിട്ടുന്നത് വലിയ ആഘോഷമാണ് അനൗഷ്കയ്ക്ക്. സ്വന്തം വീട്ടിലേക്കു മടങ്ങിവരുന്ന അനുഭവം.
ഇവിടത്തെ ചില പട്ടണങ്ങള്‍ എന്നില്‍ ആഹ്ലാദം നിറയ്ക്കും. എന്റെ ബന്ധുക്കള്‍ ഇന്ത്യയിലുണ്ട്- അച്ഛന്റെയും അമ്മയുടെയും കുടുംബക്കാര്. അമ്മയുടെ വീട്ടുകാരുമായി അല്പം കൂടുതല്‍ അടുപ്പമുണ്ട്- അനൗഷ്ക പറയുന്നു.
ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സ് ഷീല്‍ഡ്, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ അവാര്‍ഡ്, ഗ്രാമി നോമിനേഷനുകള്‍, റോയല്‍ അക്കാഡമി ഓഫ് മ്യൂസിക് ഓണററി മെംബര്‍ഷിപ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ അനൗഷ്കയ്ക്കു ലഭിച്ചിട്ടുണ്ട്. സംഗീതത്തിലൂടെയും എഴുത്ത്, അഭിനയം, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയും അവര്‍ തിരികെത്തരുന്ന സമ്മാനങ്ങള്‍ക്കും അതേ മൂല്യമുണ്ട്. രണ്ട് ആണ്മക്കള്ക്കൊപ്പം ലണ്ടനിലാണ് താമസം.
ഹരിപ്രസാദ്
ആയിരം പൊന്നൂഞ്ഞാലാടുന്ന പാട്ടുകൾ
ജയന്റ് വീലുകളുടെയും ബങ്കീ ജമ്പിംഗിന്റെയും സ്കൈ ഡൈവിംഗിന്റെയും കാലത്ത് പാവം ഊഞ്ഞാലില്‍ ആടാന്‍ ആരെങ്കിലുമുണ്ടാവുമോ
പാട്ടിൻ മനോരാജ്യത്തിൽ...
ഇക്കഴിഞ്ഞ 25-ലേക്കായി ഈ പംക്തി തയാറാക്കാനുള്ള ഒരുക്കത്തിനിടെയാണ് ഗായിക എ.പി. കോമളയുടെ ജന്മദിനം അറിവിലേക്കെത്തിയത്
എൻ നാടേ.. ഗുഡ്ബൈ
എഴുത്തിലും സാംസ്കാരിക പ്രവർത്തനത്തിലും വേറിട്ട നടത്തമായിരുന്നു കനവ് ബേബി. മണ്ണിനെയും മനുഷ്യരെയും സ്നേഹിച്ച്, കൃഷി
ഉത്തമസംഗീതം
കെ.എസ്. ചിത്രയ്ക്കൊപ്പം ഇത്തവണ വിഖ്യാതമായ ലതാ മങ്കേഷ്കർ പുരസ്കാരം നേടിയയാൾ. പേരു പറഞ്ഞാൽ പലർക്കും അത്ര പരിചയംകാണ
സന്തോഷങ്ങൾക്ക് മികച്ച പുരസ്കാരം
വലിയ തുകയുടെ സമ്മാനമൊന്നും അല്ലാതിരുന്നിട്ടും ആ പുരസ്കാരം ഇണക്കിച്ചേർത്തത് പന്ത്രണ്ടു വർഷം നീണ്ടുനിന്ന കയ്പേറിയ അ
കുട്ടമ്പുഴയിൽ ഒരു രാത്രി!
അങ്ങ് അകലെയുള്ള വീടുകളുടെ മുന്നിൽ പച്ചക്കുന്നുകൾ പോലെ കാണാം. റംബൂട്ടാൻ പഴങ്ങളെ സംരക്ഷിക്കാൻ മരം വലയിട്ടു പുതച്ചി
THE ദലേർ മെഹന്ദി!
മലയാളികളെ പഞ്ചാബി പാടിപ്പഠിപ്പിച്ചയാളാണ് ദലേർ മെഹന്ദി. ബോലോ തര രരാ എന്ന അയാളുടെ പാട്ടുണ്ടാക്കിയ ഓളം ഇന്ത്യൻ സംഗ
സിനിമയ്ക്കും സങ്കടപ്രളയം
ഓരോ ഫ്രെയിമും അതി ഹൃദ്യമാക്കാന്‍ കഴിയുന്ന പ്രകൃതിയാണ് മലയാള സിനിമയെ സംബന്ധിച്ചു വയനാട്. നെല്ലും ഫോട്ടോഗ്രാഫറും മിന
ചോരവീണ മണ്ണിൽനിന്ന്
പോളിഷ് ചലച്ചിത്രകാരൻ അൻജ്യേ വൈദയ്ക്ക് "കാറ്റീൻ' സ്വന്തം ഹൃദയരക്തത്തിൽ മുക്കിയെടുത്ത കുടുംബചരിത്രമാണ്. രണ്ടാം ലോക
കർട്ടൻ വീഴാതിരിക്കാൻ!
കേരളത്തിലെ പ്രഫഷണൽ നാടകവേദി വളരുകയാണോ, തളരുകയാണോ? പുഷ്ടി പ്രാപിക്കുകയാണോ അതോ മന്ദീഭവിക്കുകയാണോ? തളരുകയാണ
ഇതു വെറും മായയല്ല!
ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ്. പ്രശസ്ത ടിവി ടാലന്റ് ഷോ അമേരിക്കാസ് ഗോട്ട് ടാലന്റിലേക്കുള്ള ഓഡിഷന് വേദി. നിറഞ്ഞ പുഞ്ചി
വാട്ടർഗേറ്റിലെ ടേപ് കഷണം @50
വാഷിംഗ്ടണ്‍ ഡിസിയിലുള്ള വാട്ടർഗേറ്റ് മന്ദിരം ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ ആസ്ഥാനം. ഇതിനു കാവൽ നിൽക്കുന്ന പാറാവു
റഹ്മാന് അപ്പുറം യെവന് ഡാ!!
1996ല്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ എന്ന സിനിമയിലെ പാട്ടുകള്‍ പിരമിഡ് കമ്പനി പുറത്തിറക്കിയപ്പോള്‍ ആദ്യദിവസം വിറ്റുപോ
പരീക്ഷയ്ക്കൊരുങ്ങി ദേ കാർ വാങ്ങി!
ഒരു ഇടത്തരം കുടുംബത്തിലെ, സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥി സ്വന്തമാക്കി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്വന് ആണ് ശങ്കര്‍ ഷണ്മുഖം എന്ന ശങ്കര്‍. വിഎഫ്എക്സ് എന്നും സ
ഭാവന ചെയ്യാവുന്നതിലുമപ്പുറം
അപ്രതീക്ഷിതമായ ബോക്സ് ഓഫീസ് വിജയം കൈവരിച്ച ഒരു പ്രചോദനാത്മക സിനിമയാണ് "ഐ കാൻ ഒൺലി ഇമാജിൻ.'' അമേരിക്കൻ ഗായകനും ഗാ
നൂറ് തികഞ്ഞ് 99ലെ വെള്ളപ്പൊക്കം
99ലെ വെള്ളപ്പൊക്കം... പഴയ തലമുറ പലപ്പോഴും പറഞ്ഞിരുന്ന കഥകളായിരുന്നു. എന്താണ് 99ലെ വെള്ളപ്പൊക്കമെന്നു ചിന്തിച്ചിട്ടു പ
മഞ്ഞും മലയും ഇല്ലാത്ത ഇടുക്കി !
ഇടുക്കിയെന്നു കേൾക്കുന്പോൾത്തന്നെ മനസിൽ തെളിയുക കോടമഞ്ഞും മലയും താഴ്വരകളുമൊക്കെയായിരിക്കും. എന്നാൽ, ഇതൊന്നുമില്
കായൽ രാജകുമാരനായി വെങ്ങാന്തറ അച്ചായൻ!
കായൽ കൃഷി എന്നു കേട്ടാൽ എല്ലാവരുടെയും മനസിൽ ഒാടിയെത്തുന്ന ഒരു പേരുണ്ട്, കായൽ രാജാവ് മുരിക്കൻ... നോക്കെത്താ ദൂരം പരന്ന
പാട്ടുണ്ടാക്കല്‍ ഞങ്ങള്‍ക്കൊരു ജോലിയേയല്ല!
സൗഹൃദം, സന്തോഷം, സംഗീതം... എന്തൊരു ചേര്‍ച്ചയാണല്ലേ! വെറും വാക്കുകളല്ല, അനുഭവങ്ങളാണിവ. കൂടിച്ചേരലുകളുടെ സന്തോഷമാണല
ആയിരം പൊന്നൂഞ്ഞാലാടുന്ന പാട്ടുകൾ
ജയന്റ് വീലുകളുടെയും ബങ്കീ ജമ്പിംഗിന്റെയും സ്കൈ ഡൈവിംഗിന്റെയും കാലത്ത് പാവം ഊഞ്ഞാലില്‍ ആടാന്‍ ആരെങ്കിലുമുണ്ടാവുമോ
പാട്ടിൻ മനോരാജ്യത്തിൽ...
ഇക്കഴിഞ്ഞ 25-ലേക്കായി ഈ പംക്തി തയാറാക്കാനുള്ള ഒരുക്കത്തിനിടെയാണ് ഗായിക എ.പി. കോമളയുടെ ജന്മദിനം അറിവിലേക്കെത്തിയത്
എൻ നാടേ.. ഗുഡ്ബൈ
എഴുത്തിലും സാംസ്കാരിക പ്രവർത്തനത്തിലും വേറിട്ട നടത്തമായിരുന്നു കനവ് ബേബി. മണ്ണിനെയും മനുഷ്യരെയും സ്നേഹിച്ച്, കൃഷി
ഉത്തമസംഗീതം
കെ.എസ്. ചിത്രയ്ക്കൊപ്പം ഇത്തവണ വിഖ്യാതമായ ലതാ മങ്കേഷ്കർ പുരസ്കാരം നേടിയയാൾ. പേരു പറഞ്ഞാൽ പലർക്കും അത്ര പരിചയംകാണ
സന്തോഷങ്ങൾക്ക് മികച്ച പുരസ്കാരം
വലിയ തുകയുടെ സമ്മാനമൊന്നും അല്ലാതിരുന്നിട്ടും ആ പുരസ്കാരം ഇണക്കിച്ചേർത്തത് പന്ത്രണ്ടു വർഷം നീണ്ടുനിന്ന കയ്പേറിയ അ
കുട്ടമ്പുഴയിൽ ഒരു രാത്രി!
അങ്ങ് അകലെയുള്ള വീടുകളുടെ മുന്നിൽ പച്ചക്കുന്നുകൾ പോലെ കാണാം. റംബൂട്ടാൻ പഴങ്ങളെ സംരക്ഷിക്കാൻ മരം വലയിട്ടു പുതച്ചി
THE ദലേർ മെഹന്ദി!
മലയാളികളെ പഞ്ചാബി പാടിപ്പഠിപ്പിച്ചയാളാണ് ദലേർ മെഹന്ദി. ബോലോ തര രരാ എന്ന അയാളുടെ പാട്ടുണ്ടാക്കിയ ഓളം ഇന്ത്യൻ സംഗ
സിനിമയ്ക്കും സങ്കടപ്രളയം
ഓരോ ഫ്രെയിമും അതി ഹൃദ്യമാക്കാന്‍ കഴിയുന്ന പ്രകൃതിയാണ് മലയാള സിനിമയെ സംബന്ധിച്ചു വയനാട്. നെല്ലും ഫോട്ടോഗ്രാഫറും മിന
ചോരവീണ മണ്ണിൽനിന്ന്
പോളിഷ് ചലച്ചിത്രകാരൻ അൻജ്യേ വൈദയ്ക്ക് "കാറ്റീൻ' സ്വന്തം ഹൃദയരക്തത്തിൽ മുക്കിയെടുത്ത കുടുംബചരിത്രമാണ്. രണ്ടാം ലോക
കർട്ടൻ വീഴാതിരിക്കാൻ!
കേരളത്തിലെ പ്രഫഷണൽ നാടകവേദി വളരുകയാണോ, തളരുകയാണോ? പുഷ്ടി പ്രാപിക്കുകയാണോ അതോ മന്ദീഭവിക്കുകയാണോ? തളരുകയാണ
ഇതു വെറും മായയല്ല!
ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ്. പ്രശസ്ത ടിവി ടാലന്റ് ഷോ അമേരിക്കാസ് ഗോട്ട് ടാലന്റിലേക്കുള്ള ഓഡിഷന് വേദി. നിറഞ്ഞ പുഞ്ചി
വാട്ടർഗേറ്റിലെ ടേപ് കഷണം @50
വാഷിംഗ്ടണ്‍ ഡിസിയിലുള്ള വാട്ടർഗേറ്റ് മന്ദിരം ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ ആസ്ഥാനം. ഇതിനു കാവൽ നിൽക്കുന്ന പാറാവു
റഹ്മാന് അപ്പുറം യെവന് ഡാ!!
1996ല്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ എന്ന സിനിമയിലെ പാട്ടുകള്‍ പിരമിഡ് കമ്പനി പുറത്തിറക്കിയപ്പോള്‍ ആദ്യദിവസം വിറ്റുപോ
പരീക്ഷയ്ക്കൊരുങ്ങി ദേ കാർ വാങ്ങി!
ഒരു ഇടത്തരം കുടുംബത്തിലെ, സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥി സ്വന്തമാക്കി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്വന് ആണ് ശങ്കര്‍ ഷണ്മുഖം എന്ന ശങ്കര്‍. വിഎഫ്എക്സ് എന്നും സ
ഭാവന ചെയ്യാവുന്നതിലുമപ്പുറം
അപ്രതീക്ഷിതമായ ബോക്സ് ഓഫീസ് വിജയം കൈവരിച്ച ഒരു പ്രചോദനാത്മക സിനിമയാണ് "ഐ കാൻ ഒൺലി ഇമാജിൻ.'' അമേരിക്കൻ ഗായകനും ഗാ
നൂറ് തികഞ്ഞ് 99ലെ വെള്ളപ്പൊക്കം
99ലെ വെള്ളപ്പൊക്കം... പഴയ തലമുറ പലപ്പോഴും പറഞ്ഞിരുന്ന കഥകളായിരുന്നു. എന്താണ് 99ലെ വെള്ളപ്പൊക്കമെന്നു ചിന്തിച്ചിട്ടു പ
മഞ്ഞും മലയും ഇല്ലാത്ത ഇടുക്കി !
ഇടുക്കിയെന്നു കേൾക്കുന്പോൾത്തന്നെ മനസിൽ തെളിയുക കോടമഞ്ഞും മലയും താഴ്വരകളുമൊക്കെയായിരിക്കും. എന്നാൽ, ഇതൊന്നുമില്
കായൽ രാജകുമാരനായി വെങ്ങാന്തറ അച്ചായൻ!
കായൽ കൃഷി എന്നു കേട്ടാൽ എല്ലാവരുടെയും മനസിൽ ഒാടിയെത്തുന്ന ഒരു പേരുണ്ട്, കായൽ രാജാവ് മുരിക്കൻ... നോക്കെത്താ ദൂരം പരന്ന
പാട്ടുണ്ടാക്കല്‍ ഞങ്ങള്‍ക്കൊരു ജോലിയേയല്ല!
സൗഹൃദം, സന്തോഷം, സംഗീതം... എന്തൊരു ചേര്‍ച്ചയാണല്ലേ! വെറും വാക്കുകളല്ല, അനുഭവങ്ങളാണിവ. കൂടിച്ചേരലുകളുടെ സന്തോഷമാണല
കാൻസർ ജീവിതത്തെ അനുഗ്രഹിച്ചപ്പോൾ...
44-ാം വയസിൽ സ്തനാർബുദം. ശസ്ത്രക്രിയയും കീമോതെറപ്പിയും വഴി രോഗത്തെ അതിജയിക്കുന്നു. ഒൻപതു വർഷം രോഗമില്ലാതെ കഴിഞ്ഞു. പ
കാതില്‍ തേന്മഴയായ്...
തന്റെ കേള്‍വിശക്തി നഷ്ടപ്പെടുന്നതായി പ്രശസ്ത ഹിന്ദി ഗായിക അല്‍ക്ക യാഗ്നിക് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത് ക
ജലസമാധിയിൽ വയനാടിന്റെ സ്വർണ നഗരം
1952ൽ തരിയോട് സ്വർണനിക്ഷേപമുണ്ടെന്നു കേന്ദ്ര ജിയോളജിക്കൽ വിഭാഗവും കണ്ടെത്തി. തുടർന്ന് ഗവേഷണത്തിനും പഠനങ്ങൾക്ക
ആലിപ്പുർ മ്യൂസിയം ഇപ്പോൾ പറയുന്നത്
ആലിപ്പുർ സെൻട്രൽ ജയിലിൽ നിരവധി രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റിയിട്ടുണ്ട്. ഇവരുടെ പേരുകൾ എഴുതിയ മാർബിൾ ഫലകം
ഇന്നും നവദന്പതികൾ... പാപ്പച്ചനും ക്ലാരയും!
കല്യാണം കഴിഞ്ഞ് കെട്ടിയവന്റെ വീട്ടിലെത്തിയെങ്കിലും പാപ്പച്ചനെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് ഇ
കവിതയിലെ ജനാധിപത്യം
ഇന്ത്യൻ സാഹിത്യത്തിന്റെ പ്രതിനിധിയായി അന്തർദേശീയ അക്ഷരവീഥികളിൽ അര നൂറ്റാണ്ടു കാലം നിറഞ്ഞുനിന്ന പണ്ഡിതനും കേരള സാ
ഹേ ഫെസ്റ്റിവൽ കാണേണ്ടതും കേൾക്കേണ്ടതും അറിയേണ്ടതും
"പുസ്തകങ്ങൾ നിർമിച്ചിരിക്കുന്നത് വിശ്വസിക്കാനല്ല, മറിച്ച് അന്വേഷണത്തിനു വിധേയമാക്കാനാണ്. ഒരു പുസ്തകത്തിലൂടെ സഞ്ചര
ടിഎംടി: ഇരുന്പിന്റെ കരുത്തുള്ള സംഗീതം!
ടിഎംടി എന്നു കേട്ടാല്‍ ട്രെഡ് മില്‍ ടെസ്റ്റും ടിഎംടി കമ്പികളുമെല്ലാം ഓര്മ വന്നേക്കാം. ഈ ടിഎംടി വേറെയാണ്- ടി.എം. ത്യാഗര
കന്നിപ്പൂമാനത്തെ താരം
കെ.എസ്. ചിത്രയും സുജാതയുമൊക്കെ തെന്നിന്ത്യ കീഴടക്കും മുമ്പേ വിഷാദഛായയുള്ള ശബ്ദമാധുരികൊണ്ട് മലയാളത്തിലും തമിഴിലും
ഫ്രാൻസ് കാഫ്ക ഭ്രമാത്മക രചനകളുടെ ശില്പി
ജീവിച്ചിരുന്നപ്പോൾ അധികമൊന്നും അറിയപ്പെടാതിരുന്ന വ്യക്തി. പക്ഷേ, മരണാനന്തരം പ്രശസ്തിയുടെ നെറുകയിലേക്ക് ഉയർത്തപ
Latest News
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവു കണക്കല്ല: മുഖ്യമന്ത്രി
Latest News
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവു കണക്കല്ല: മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top