റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട വടക്കാഞ്ചേരി സ്വദേശിയെ വീണ്ടും യുദ്ധമുഖത്ത് എത്തിക്കാൻ നീക്കം
Monday, April 21, 2025 2:25 PM IST
തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട വടക്കാഞ്ചേരി സ്വദേശിയുടെ കുടുംബം വീണ്ടും ആശങ്കയിൽ. തന്നെ വീണ്ടും യുദ്ധമുഖത്ത് എത്തിക്കാന്‍ നീക്കമെന്ന് റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട വടക്കാഞ്ചേരി സ്വദേശി ജെയിന്‍ കുര്യൻ(27) കഴിഞ്ഞദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

യുദ്ധത്തില്‍ പരിക്കേറ്റ് റഷ്യയിലെ ആശുപത്രിയില്‍ കഴിയുന്ന ജെയിന്‍ കുര്യൻ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോടാണ് സഹായാഭ്യര്‍ഥന നടത്തിയിരിക്കുന്നത്. ജനുവരി ഏഴിന് ഡ്രോണ്‍ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ജെയിന്‍ മൂന്ന് മാസമായി ആശുപത്രിയിലാണ്.

പരിക്ക് ഭേദമായതോടെ വീണ്ടും പട്ടാള ക്യാമ്പിലേക്ക് തന്നെ തിരികെ കൊണ്ടുപോകാന്‍ നീക്കം നടക്കുന്നതായി ജെയിന്‍ പറയുന്നു. റഷ്യന്‍ ആര്‍മിയുമായുള്ള കരാര്‍ ഏപ്രിലില്‍ അവസാനിച്ചെങ്കിലും ജെയിന്‍റെ സമ്മതം കൂടാതെ യുദ്ധമുഖത്തേക്ക് തിരികെ എത്തിക്കാനാണത്രെ‍ നീക്കം.

തന്‍റെ മോചനത്തിനായി സഹായിക്കണമെന്നും പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നുമാണ് ജെയിനിന്‍റെ ആവശ്യം.