കോൺഗ്രസിലേക്കില്ല; പാർട്ടിയിലെ കുടുംബാധിപത്യത്തിനെതിരെ ഒറ്റയാൾപോരാട്ടം നടത്തുമെന്ന് സദാനന്ദഗൗഡ
Thursday, March 21, 2024 12:31 PM IST
ബംഗളൂരു: ബിജെപി വിടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക മുൻ മുഖ്യമന്ത്രിയുമായ സദാനന്ദഗൗഡ. ബിജെപിയിൽ ഉറച്ച് മുന്നോട്ട് പോകും. ഒരു കാരണവശാലും കോൺഗ്രസിൽ ചേരില്ലെന്നും പാർട്ടിയെ ശുദ്ധീകരിക്കാനുള്ള ശ്രമമാണ് താനിനി നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന്, കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു സദാനന്ദ ഗൗഡ. മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നതാണ് തന്‍റെ ലക്ഷ്യം.അതിന് എല്ലാ പിന്തുണയും നൽകി ബിജെപിക്കൊപ്പം താനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ പേരെടുത്ത് പറയാതെ വിമർശിച്ച ഗൗഡ കുടുംബാധിപത്യത്തിനെതിരെ ഒറ്റയാൾപോരാട്ടം നടത്തുമെന്നും അറിയിച്ചു. കുടുംബാധിപത്യത്തിനെതിരെ എന്നും നിലപാടെടുത്ത പാർട്ടിയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടും കുടുംബാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരെ മാറ്റിനിര്‍ത്തുന്നത് ശരിയല്ല. ഏകാധിപത്യ പ്രവണതകള്‍ നല്ല ജനാധിപത്യത്തില്‍ ഭൂഷണമല്ലെന്നും സദാനന്ദ ഗൗഡ പറഞ്ഞു.

കോണ്‍ഗ്രസ് തന്നെ ബന്ധപ്പെട്ടിരുന്നു. താന്‍ ആവശ്യപ്പെടുന്ന ഏതു സീറ്റും നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കി. എന്നാല്‍ അത് താന്‍ നിരസിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് കാലത്ത് കൂടുതൽ തുറന്നുപറച്ചിലിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി. നഡ്ഡ അടക്കമുള്ളവര്‍ വിളിച്ച് സംസാരിച്ചതിനെത്തുടര്‍ന്നാണ് സദാനന്ദഗൗഡ പാര്‍ട്ടി വിടാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയതെന്നാണ് സൂചന. കോൺഗ്രസിൽ ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കിടെ കഴിഞ്ഞ ദിവസം കര്‍ണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറുമായി ഗൗഡ ചര്‍ച്ച നട­ത്തിയിരുന്നു. ഇതോടെയാണ് ഗൗഡയെ പിന്തിരിപ്പിക്കാനുള്ള ശ്രമം ബിജെപി നേതൃത്വം ശക്തമാക്കിയത്.

ബംഗളൂരു നോര്‍ത്തില്‍നിന്നുള്ള സി­റ്റിം­ഗ് എംപിയായ ഗൗഡയ്ക്ക് ലോക്‌സഭാ തെരഞ്ഞെടു­പ്പില്‍ ബി­ജെ­പി സീ­റ്റ് നി­ഷേ­ധി­ച്ചി­രുന്നു. ബംഗളൂരു നോര്‍ത്തില്‍ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദലജെയുടെ പേരാണ് സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ച­ത്.

വൊക്കലിഗ സമുദായാംഗമായ ഗൗ­ഡ ഒന്നാം മോദി സര്‍­ക്കാ­രി­ന്‍റെ കാല­ത്ത് റെയില്‍വേ മ­ന്ത്രി­യാ­യി സേ­വ­ന­മ­നു­ഷ്ഠി­ച്ചി­ട്ടുണ്ട്. എ­ന്നാല്‍ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ മുതല്‍ നീരസം പ്രകടിപ്പിച്ചിരു­ന്നു. അ­ടു­ത്തി­ടെ ബി­ജെ­പി­ സര്‍­ക്കാ­രിന്‍റെ ന­ട­പ­ടി­കള്‍­ക്കെ­തി­രേ ഗൗ­ഡ പ­ര­സ്യ­മാ­യി രം­ഗ­ത്തെ­ത്തി­യി­രുന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.