210 സീറ്റുകളുടെ കാര്യത്തിൽ ധാരണയായെന്ന് റൗത്
210 സീറ്റുകളുടെ കാര്യത്തിൽ ധാരണയായെന്ന് റൗത്
Tuesday, October 22, 2024 2:46 AM IST
മുംബൈ: മഹാരാഷ്‌ട്രയിൽ 210 സീറ്റുകളുടെ കാര്യത്തിൽ മഹാ വികാസ് അഘാഡി ധാരണയിലെത്തിയെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത് അറിയിച്ചു. 78 സീറ്റുകളുടെ കാര്യത്തിലാണു ചർച്ച പുരോഗമിക്കുന്നത്. കോൺഗ്രസിന്‍റെ 96 സീറ്റുകളുടെ കാര്യത്തിൽ ചർച്ച പൂർത്തിയായെന്ന് എംപിസിസി അധ്യക്ഷൻ നാനാ പഠോളെ പറഞ്ഞു.

ബിജെപി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് സഞ്ജയ് റൗത് കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രി അമിത് ഷായുമായി ടെലിഫോണിൽ സംഭാഷണം നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു റൗത്. മഹാരാഷ്‌ട്രയെ കൊള്ളയടിക്കുന്ന ശക്തികളെ പരാജയപ്പെടുത്തുകയാണു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.


എംവിഎയിൽ സീറ്റ് വിഭജനം പൂർത്തിയാകാത്തത് ഘടകകക്ഷികൾക്കിടയിൽ അതൃപ്തിക്കു കാരണമായിട്ടുണ്ട്. ബിജെപി നേതൃത്വം നല്കുന്ന മഹായുതിയിൽ സീറ്റ് വിഭജനം പൂർത്തിയായി വരികയാണ്. 150 സീറ്റുകളിൽ മത്സരിക്കാനാണു ബിജെപി ഒരുങ്ങുന്നത്. ഏക്നാഥ് ഷിൻഡെ പക്ഷത്തിന് 70ഉം അജിത് പവാർ പക്ഷത്തിന് 55ഉം സീറ്റ് ലഭിച്ചേക്കുമെന്നാണു സൂചന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.