അഭിഭാഷകന് മാധ്യമപ്രവർത്തകനായി പ്രവർത്തിക്കാൻ സാധിക്കില്ല: സുപ്രീം കോടതി
അഭിഭാഷകന് മാധ്യമപ്രവർത്തകനായി പ്രവർത്തിക്കാൻ സാധിക്കില്ല: സുപ്രീം കോടതി
Tuesday, October 22, 2024 2:14 AM IST
ന്യൂഡൽഹി: അഭിഭാഷകന് പത്രപ്രവർത്തകനായി ജോലിചെയ്യാൻ കഴിയില്ലെന്ന് വാക്കാൽ ആവർത്തിച്ചു സുപ്രീംകോടതി. എൻറോൾ ചെയ്യപ്പെട്ട അഭിഭാഷകരെ മറ്റു ജോലികളിൽനിന്നു വിലക്കുന്ന ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ (ബിസിഐ) നിയമങ്ങൾ ഉദ്ധരിച്ചാണ് ജസ്റ്റീസുമാരായ അഭയ് എസ്. ഓക്ക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ച് നിരീക്ഷണം നടത്തിയത്.

മുൻ പാർലമെന്‍റ് അംഗം ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ക്രിമിനൽ മാനനഷ്‌ടക്കേസ് റദ്ദാക്കിയ അലാഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരേ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.


ജൂലൈയിൽ കേസ് പരിഗണിച്ചപ്പോൾ, താനൊരു അഭിഭാഷകനും ഫ്രീലാൻസ് പത്രപ്രവർത്തകനുമാണെന്ന് ഹർജിക്കാരൻ അവകാശപ്പെട്ടത് കോടതിയുടെ ശ്രദ്ദയിൽപ്പെട്ടു. ഇതേത്തുടർന്ന് വിശദീകരണം തേടി ബിസിഐക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.