ലെസ് ലെഗേജ് മോർ കംഫർട്ട്
കുട്ടനാട്ടുകാരിയാണ് ആ കുടുംബനാഥ. അച്ചായൻ എന്ന് നാട്ടുകാരൊക്കെ വിളിക്കുന്ന തോമാക്കുട്ടിയാണ് ഭർത്താവ്. ലില്ലിക്കുട്ടിക്കും തോമാക്കുട്ടിക്കും മക്കൾ അഞ്ചു പേരാണ്, മൂന്ന് പെണ്ണും രണ്ടാണും. മക്കൾ നാലുപേരും വിദേശത്താണ്. ഇളയവൻ കുഞ്ഞുമോൻ ഒഴിച്ച് എല്ലാവരും വിവാഹിതരായി. മൂത്തവൾ ലീലാമ്മയും കുടുംബവും മാത്രമാണ് ഇപ്പോൾ നാട്ടിലുള്ളത്. ലീലാമ്മയെ കെട്ടിച്ചിരിക്കുന്നത് കുമളിയിലാണ്. അവിടെയുള്ള ഒരു തേയിലത്തോട്ടത്തിലെ കാര്യസ്ഥനാണ് ലീലാമ്മയുടെ ഭർത്താവ് തങ്കച്ചൻ. തോമാക്കുട്ടിയും ലില്ലിക്കുട്ടിയും കുട്ടനാട്ടിലെ വീട്ടിൽ തനിച്ചാണ്. വെറുതെ ഇരിക്കാൻ ഒട്ടുമേ മനസില്ലാത്ത ഇരുവർക്കും കാലി വളർത്തലും താറാവ് കൃഷിയും മീൻ വളർത്തലുമൊക്കെയുണ്ട്. മക്കൾ എല്ലാവരും കൂടി ചേർന്ന് പണിയിപ്പിച്ചതാണ് ഇപ്പോൾ ഇരുവരും താമസിക്കുന്ന ഇരുനിലവീട്.

വിദേശത്തുനിന്നും സ്വദേശത്തുനിന്നുമൊക്കെയായി വാങ്ങിച്ച ഇലക്ട്രോണിക്സ് സാധനങ്ങൾ ഉൾപ്പെടെ വീട് നിറച്ച് സാധനങ്ങളാണ്. പക്ഷേ, ഈയിടയ്ക്ക് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ അതെല്ലാം ഉപേക്ഷിച്ച് ആലപ്പുഴയിലുള്ള ബന്ധുവീട്ടിലേക്ക് ഇരുവർക്കും പോകേണ്ടിവന്നു. ഇനിയും വീട്ടിലേക്ക് തിരിച്ച് ചെല്ലുന്പോൾ എന്തായിരിക്കും അവസ്ഥ എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ഇരുവരുടെയും ആകുലത.

അയൽക്കാരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കാൻ മനസുള്ള ആളാണ് തോമാക്കുട്ടിയെങ്കിലും ലില്ലിക്കുട്ടി അക്കാര്യത്തിൽ വളരെ പിറകിലാണ്. തന്‍റെ ഭാര്യ അറിഞ്ഞ് അങ്ങനെയുളള നന്മ പ്രവൃത്തികളൊന്നും ചെയ്യാൻ കഴിയില്ലന്ന് തോമാക്കുട്ടിക്ക് നന്നായി അറിയാം. എങ്കിലും ലില്ലിക്കുട്ടി അറിയാതെ അച്ചായൻ അത്യാവശ്യ സന്ദർഭങ്ങളിൽ തങ്ങളെയൊക്കെ സഹായിക്കാറുണ്ടെന്നാണ് അയൽപക്കക്കാർ പലരുടെയും സാക്ഷ്യം. സൗകര്യങ്ങൾ അധികം ഇല്ലാതിരുന്ന കാലത്ത് വീടിനുള്ളിൽ ജീവിക്കാൻ വേണ്ട അത്യാവശ്യ സാധനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും വെള്ളപ്പൊക്കം പോലെയുള്ള സന്ദർഭങ്ങൾ വരുന്പോൾ അന്നൊക്കെ ആധി ഇല്ലാതെ വീട് വിട്ടുപേക്ഷിച്ചു പോകാൻ എളുപ്പമായിരുന്നെന്നും വീട് നിറയെ സാധനങ്ങളുള്ള ഇന്ന് അതൊന്നും എളുപ്പമല്ലന്നും തോമാക്കുട്ടി പറയുന്നു.

ആംഗലേയ ഭാഷയിൽ ഒരു ചൊല്ലുണ്ടല്ലൊ; ലെസ് ലെഗേജ് മോർ കംഫർട്ട്. ഇന്ന് പലരുടെയും അവസ്ഥ കാണുന്പോൾ ഇത് തിരിച്ചുപറയാനാണ് തോന്നുന്നത്; മോർ ലെഗേജ് ലെസ് കംഫർട്ട്. ആർത്തിയോടെ ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമൊക്കെ നാം വാങ്ങിക്കൂട്ടുകയാണ്. വാങ്ങിക്കൂട്ടി നാം നമ്മുടെ വീട് നിറയ്ക്കുകയാണ്. ഇങ്ങനെയൊക്കെ കാണുന്പോൾ ഇവിടംവിട്ട് ഒരിക്കലും പോകേണ്ടിവരില്ലെന്ന മൂഢചിന്തയിലാണ് പലരുമെന്ന് തോന്നുന്നു.

പണ്ടൊക്കെ നമുക്ക് അത്യാവശ്യ സാധനങ്ങൾ ഉണ്ടെങ്കിൽ ജീവിക്കാമായിരുന്നു. അത്യാവശ്യത്തിന് നമ്മൾ പലരെയും പലതിനും ആശ്രയിക്കുകയും ചെയ്യുമായിരുന്നു. പണം മാത്രമല്ല, അവശ്യസാധനങ്ങളും നാം അന്യോന്യം കൊടുക്കുകയും വാങ്ങുകയും ചെയ്യുമായിരുന്നു. ഇന്ന് ആർക്കും ആരെയും വിശ്വാസമില്ലാതെ ആയിരിക്കുന്നു. ആരെയും ഞാൻ സഹായിക്കില്ല ആരുടെയും സഹായം എനിക്കും വേണ്ട എന്ന സ്ഥിതിയിൽ എത്തിയിരിക്കുന്നു നമ്മുടെ ജീവിതം.
മനുഷ്യന്‍റെ ആവശ്യങ്ങളെ, ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നിങ്ങനെ തിരിക്കാമെന്ന് തോന്നുന്നു. അത്യാവശ്യങ്ങളോ ആവശ്യങ്ങളോ ഉണ്ടെങ്കിൽ ജീവിക്കാമെന്നിരിക്കെ പലരും അനാവശ്യങ്ങളെ തങ്ങളുടെ അത്യാവശ്യത്തിന്‍റെയോ ആവശ്യത്തിന്‍റെയോ ഗണത്തിൽപ്പെടുത്തുന്നു എന്നാണ് എന്‍റെ നിരീക്ഷിണങ്ങളിൽനിന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. പണ്ഡിതപാമര ഭേദമെന്യേ മിക്കവരുടെയും വീടുകൾ ഇന്ന് വിവിധയിനം സാധനങ്ങളുടെ ഷോറൂമുകളാണ്. വസ്ത്രശേഖരത്തിന്‍റെയും ആഭരണശേഖരത്തിന്‍റെയും കാര്യത്തിലും പലരും പിന്നിലല്ല. ഇങ്ങനെയൊക്കെ വാങ്ങിക്കൂട്ടുന്നതുവഴി പല കുടുംബങ്ങളും ഇന്ന് കടക്കെണിയിലുമാണെന്ന വസ്തുതയും വിസ്മരിക്കാനാവുന്നതല്ല.

കടം വാങ്ങി കുടുംബം പോറ്റേണ്ടിവന്നാൽ അതിനെ ഒരു പരിധിവരെ ന്യായീകരിക്കാൻ ആകുമെന്ന് വന്നേക്കാം. പക്ഷേ, അങ്ങനെ ചെയ്ത് അനാവശ്യസാധനങ്ങൾ വാങ്ങി വീട് നിറയ്ക്കുന്നതിനെയും വലിയ സദ്യകൾ വെച്ച് ആയിരങ്ങൾക്ക് ഫൈവ് സ്റ്റാർ മെനു വിളന്പുന്നതിനെയും എങ്ങനെ ന്യായീകരിക്കാനാവും. ഈയിടയ്ക്ക് ഒരു സാധുകുടുംബനാഥ തന്‍റെ മകളുടെ വിവാഹത്തിന് സാന്പത്തിക സഹായം തേടി എന്നെ സമീപിച്ചിരുന്നു. സദ്യക്ക് എണ്ണൂറോളം പേരെയാണ് പ്രതീക്ഷിക്കുന്നതുപോലും. ദുരഭിമാനമെന്നല്ലാതെ ഇതിനെക്കുറിച്ചൊക്കെ മറ്റെന്തു പറയാനാണ്.

സിറിയക് കോട്ടയിൽ