കോൽക്കത്ത: സാമ്പത്തിക തട്ടിപ്പ് കേസിൽ ആർ.ജി.കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ അറസ്റ്റ് ചെയ്തു. ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമം എന്നിവയാണ് സന്ദീപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

വനിതാ ഡോക്ടര്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍.ജി.കര്‍ ആശുപത്രിയിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുകയായിരുന്നു. രോഗികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ഉള്‍പ്പെടെയാണ് അന്വേഷിക്കുന്നത്.

ഡോക്ടറുടെ കൊലപാതക കേസിന് പിന്നാലെയാണ് ഡോ.സന്ദീപ് ഘോഷിനെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണവും ശക്തമായത്. ഡോക്ടര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഓഗസ്റ്റ് 12നാണ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് സന്ദീപ് ഘോഷ് രാജിവെക്കുന്നത്.

കഴിഞ്ഞയാഴ്ച ഐഎംഎ സന്ദീപ് ഘോഷിന്‍റെ അംഗത്വവും റദ്ദാക്കിയിരുന്നു.