ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി പോലീസിൽ കീഴടങ്ങി
ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി പോലീസിൽ കീഴടങ്ങി
Sunday, June 16, 2024 1:24 AM IST
ബംഗുളൂരു: ഓട്ടിസം ബാധിച്ച മൂന്നര വയസുള്ള മകളെ കൊലപ്പെടുത്തിയ യുവതി പോലീസിന് മുന്നിൽ കീഴടങ്ങി. ബംഗുളൂരുവിലെ സുബ്രഹ്മണ്യ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

35കാരിയാണ് മകളെ കൊന്നത്. യുവതിക്ക് ഇരട്ട പെൺകുട്ടികളുണ്ടായിരുന്നത്. രണ്ടു കുട്ടികളും ഓട്ടിസം ബാധിതരാണ്. ഒരാൾക്ക് നേരിയ തോതിലും മറ്റൊരാൾക്ക് വളരെ കടുത്ത തോതിലുമാണ് ഓട്ടിസം ബാധിച്ചിരുന്നത്.

വ്യാഴാഴ്ചയാണ് യുവതി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം യുവതി സുബ്രഹ്മണ്യ നഗർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.


ചോദ്യം ചെയ്യലിൽ, മകളുടെ അവസ്ഥ കാരണം മകൾ എങ്ങനെ ജീവിതം നയിക്കുമെന്ന് ആശങ്കയുണ്ടെന്നും അതിനാലാണ് കൊല്ലാൻ തീരുമാനിച്ചതെന്നും യുവതി പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി താൻ വിഷാദത്തിലായിരുന്നുവെന്നും തുടർന്നാണ് മകളെ കൊലപ്പെടുത്തിയെന്നും അവർ പറഞ്ഞു.

കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. യുവതിയുടെ ഭർത്താവ് വിദേശത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<