തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഫണ്ടില്ല; ഒഡീ‍ഷയിൽ കോൺഗ്രസ് സ്ഥാനാർഥി പിന്മാറി
തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഫണ്ടില്ല; ഒഡീ‍ഷയിൽ കോൺഗ്രസ് സ്ഥാനാർഥി പിന്മാറി
Saturday, May 4, 2024 1:19 PM IST
ഭുവനേശ്വർ: ഒഡീഷയിലെ പുരി ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി തെരഞ്ഞെടുപ്പിൽനിന്നു പിന്മാറി. സുചാരിത മൊഹന്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ ഫണ്ടില്ലെന്നു ചൂണ്ടിക്കാട്ടി പിന്മാറിയത്.

പ്രചാരണത്തിന് പാര്‍ട്ടി പണം അനുവദിക്കുന്നില്ലെന്നും എല്ലാ വാതിലുകളും മുട്ടിയെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് അയച്ച കത്തില്‍ സുചാരിത പറയുന്നു. പൊതുജനങ്ങളിൽനിന്നു സംഭാവന സ്വീകരിച്ചിട്ടും, ചെലവുചുരുക്കൽ ഉൾപ്പെടെയുള്ള ശ്രമങ്ങൾ നടത്തിയിട്ടും സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടേണ്ടി വരികയാണെന്നും പ്രചാരണം നടത്താൻ സാധിക്കുന്നില്ലെന്നും സുചാരിത അറിയിച്ചു.

ഒഡീഷയുടെ ചുമതലയുള്ള എഎസിസിസി ഭാരവാഹിയായ ഡോ. അജോയ് കുമാറിനോട് ഇക്കാര്യം പലതവണ അഭ്യര്‍ഥിച്ചെങ്കിലും സ്വയം ഫണ്ട് കണ്ടെത്താനാണ് അദ്ദേഹം പറയുന്നത്. തന്‍റെ സമ്പാദ്യം മുഴുവന്‍ പ്രചാരണത്തിനായി ചെലവഴിച്ചെന്നും ഇനി കൈയില്‍ പണമില്ലെന്നും സുചാരിത പറയുന്നു.


മാധ്യമപ്രവര്‍ത്തകയായ സുചാരിത മൊഹന്തി പത്തുവര്‍ഷം മുന്‍പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ‌2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജു ജനതാദളിന്‍റെ പിനാകി മിശ്രയോട് ഇവർ പരാജയപ്പെട്ടിരുന്നു.

തിങ്കളാഴ്ചയാണ് പുരി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. മേയ് 13, 20, 25 ജൂൺ ഒന്ന് തീയതികളിലായാണ് ഒഡീഷയിൽ വോട്ടെടുപ്പ് നടക്കുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<