എറണാകുളം: പൊതുമുതൽ നശിപ്പിച്ച കേസിൽ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ അറസ്റ്റ് കോടതി തടഞ്ഞു. മാർച്ച് 16 വരെയാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്. പോലീസ് വാഹനം അക്രമിച്ച കേസിലാണ് കോടതിയുടെ ഉത്തരവ്.

നേര്യമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിൽ കോടതി ജാമ്യം അനുവദിച്ച മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ പോലീസ് നിക്കം നടത്തിയിരുന്നു.

പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വീണ്ടും അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. ഇത് കോൺഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ മുഹമ്മദ് ഷിയാസ് കോടതിയിലേക്ക് ഓടിക്കയറി. വിഷയം മജിസ്ട്രേറ്റിന്‍റെ ശ്രദ്ധയിൽ എത്തിയതോടെയാണ് നടപടി.

ജാമ്യം ലഭിച്ച് പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിച്ചശേഷം എറണാകുളത്തേക്ക് പോകാന്‍ വാഹനത്തില്‍ കയറവേയായിരുന്നു ഷിയാസിനെ വീണ്ടും അറസ്റ്റുചെയ്യാന്‍ പോലീസ് ശ്രമിച്ചത്.