മഴ കനക്കുന്നു,ആശങ്കയും
മഴ കനക്കുന്നു,ആശങ്കയും
Monday, August 3, 2020 12:16 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

കർക്കടകമഴ കനക്കുന്നു, കർഷകരിൽ ആശങ്കയും പ്രതീക്ഷയും ഒരുപോലെ, മുന്നിലുള്ള രണ്ടാഴ്ചകളിൽ വേണ്ടത്ര മഴ ലഭ്യമായാൽ കുരുമുളകുമണികളുടെ വളർച്ചയ്ക്ക് ഗുണകരമാവും. ഏലക്ക ഉത്പാദനം അനുദിനം ഉയരുന്നുണ്ടെങ്കിലും വിളവെടുപ്പും സംസ്കരണവും ഇനിയും സജീവമല്ല. ആഗോള കുരുമുളകുവിപണി ഇന്തോനേഷ്യയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നു. വെളിച്ചെണ്ണവിലയിൽ നേരിയ ഉണർവ്. റബറിലെ ചാഞ്ചാട്ടം തുടരുന്നു. റിക്കാർഡ് പ്രകടനങ്ങൾക്കുശേഷം രാജ്യാന്തര സ്വർണവിപണി പുതിയ ദിശതേടുന്നു.

കുരുമുളക്

മഴമേഘങ്ങളുടെ നീക്കം കണക്കിലെടുത്താൽ കർക്കടകം രണ്ടാം പകുതിയിൽ ആകാശം ഇരുണ്ടുകൂടും. ചിങ്ങത്തിനു മുമ്പായുള്ള മഴയുടെ അളവ് കനത്താൽ അതു കുരുമുളക് കർഷകരുടെ നെഞ്ചിടിപ്പ് ഇരട്ടിപ്പിക്കും, മുളകുമണികൾ അടർന്നു വീണാൽ പല കണക്കുകൂട്ടലുകളും തെറ്റും. അതേസമയം ചെറുമഴ ലഭ്യമായാൽ വിളവ് ഉയരും. മുന്നിലുള്ള രണ്ടാഴ്ചകളിലെ കാലാവസ്ഥവ്യതിയാനം അടുത്തവർഷം കാർഷികമേഖലയുടെ വളർച്ചയിൽ നിർണായക ഘടകമാവും. കുരുമുളക് ഉത്പാദനം ഉയർത്തിയെടുത്താൽമാത്രമേ നമ്മുടെ ഉത്പാദകർക്ക് വിദേശവിപണികളുമായി മത്സരിക്കാനാവൂ. അന്താരാഷ്‌ട്രമാർക്കറ്റിൽ ഇന്ത്യൻവില ടണ്ണിന് 4300 ഡോളറാണ്. ഇന്തോനേഷ്യയിൽ വിളവെടുപ്പ് പുരോഗമിക്കുന്നു. വിയറ്റ്നാമും ബ്രസീലും വിൽപ്പനക്കാരാണ്. ശ്രീലങ്കൻ കയറ്റുമതിക്കാർ ഇന്ത്യയുമായി പുതിയ കച്ചവടങ്ങൾക്കു ശ്രമിക്കുന്നു. കൊച്ചിയിൽ തുടർച്ചയായ മൂന്നാം വാരവും മികവു കാണിച്ച് ഗാർബിൾഡ് കുരുമുളക് 32,900 രൂപ യായി.

ഏലം

ഏലക്ക വിളവ് ഉയർന്നെങ്കിലും ഉത്പാദകരുടെ പ്രതീക്ഷക്കൊത്ത് പുതിയ ചരക്ക് ഇനിയും വിൽപ്പനയ്ക്ക് ഇറക്കാനായില്ല. ബക്രീദിന് വേണ്ടിയുള്ള ചരക്കുസംഭരണം പൂർത്തിയാക്കി ഇടപാടുകാർ രംഗം വിട്ടതിനാൽ മുൻവാരത്തിൽ ലേലകേന്ദ്രങ്ങളിൽ ആവേശം അൽപ്പം കുറവായിരുന്നു.പിന്നിട്ടവാരത്തിൽ മുന്നേറാനാവാതെ ആടിഉലഞ്ഞ ഏലക്ക വാരാന്ത്യം കിലോയ്ക്ക് 2164 രൂപയിലാണ്.


ചുക്ക്

ചുക്ക് വില സ്റ്റെഡി, ആഭ്യന്തര വാങ്ങലുകാർ ചരക്കുശേഖരിച്ചു. മട്ടാഞ്ചേരിയും ആലുവാ മേഖലയും ലോക്ക്ഡൗണിൽ അകപ്പെട്ടത് ഉത്തരേന്ത്യയിലേക്കുള്ള ചരക്കുനീക്കത്തെ കാര്യമായി തന്നെ ബാധിച്ചു. വിവിധയിനം ചുക്ക് 25,500‐27,500 രൂപ.

നാളികേരം

തമിഴ്നാട്ടിൽ എണ്ണ ഉത്പാദനം കുറഞ്ഞതിനാൽ നാളികേരോത്പന്നങ്ങളുടെ വില തുടർച്ചയായ രണ്ടാംവാരം ഉയർന്നു. വൻകിട മില്ലുകാർ സ്റ്റോക്കുള്ള വെളിച്ചെണ്ണയ്ക്ക് കൂടിയ വിലയാണ് ആവശ്യപ്പെടുന്നത്. കൊച്ചിയിൽ വെളിച്ചെണ്ണ 14,900ലും കൊപ്ര 10,050 രൂപയിലുമാണ്.

റബർ‌

കനത്തമഴയെത്തുടർന്ന് പല അവസരത്തിലും റബർ ടാപ്പിംഗ് തടസപ്പെട്ടതിനാൽ വിപണികളിലേക്കുള്ള വരവു കുറഞ്ഞു. ടയർ നിർമാതാക്കൾക്കൊപ്പം ചെറുകിട വ്യവസായികളും വാങ്ങലുകാരായി അണിനിരന്നെങ്കിലും ലഭ്യത കുറഞ്ഞിട്ടും നിരക്ക് ഉയർത്താൻ അവർ തയാറായില്ല. ആർഎസ്എസ് നാലാം ഗ്രേഡ് റബർ 13,100 രൂപയിലും അഞ്ചാം ഗ്രേഡ് 12,200-12,700 രൂപയിലുമാണ്. ഒട്ടുപാൽ 7700 രൂപയിലും ലാറ്റക്സ് 7800 രൂപയിലും നിലകൊള്ളുന്നു.

സ്വർണം

സംസ്ഥാനത്തു സ്വർണം പുതിയ ഉയരം സ്വന്തമാക്കി. ആഭരണകേന്ദ്രങ്ങളിൽ പവൻ 38,120ൽനിന്നു 40,160 രൂപയായി. ഗ്രാമിനുവില 5020 രൂപ. അന്താരാഷ്‌ട്ര മാർക്കറ്റിൽ സ്വർണം 2011ൽ രേഖപ്പെടുത്തിയ 1923 ഡോളറിലെ റിക്കാർഡ് തകർത്തു കഴിഞ്ഞവാരം 1981 ഡോളർവരെ കയറി. മുൻവാരം വ്യക്തമാക്കിതാണു 2000 ഡോളർ മറികടക്കാൻ വേണ്ട കരുത്ത് ലഭിക്കാൻ സാങ്കേതിക തിരുത്തൽ ആവശ്യമെന്ന കാര്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.