ആണ്ടിപ്പാടത്ത് യാത്രികരെ വലച്ച് ഗതാഗതക്കുരുക്ക്
Monday, July 8, 2024 1:48 AM IST
മണ്ണാർക്കാട്: കലുങ്ക് നിർമാണത്തെ തുടർന്ന് നെല്ലിപ്പുഴ- അട്ടപ്പാടി റോഡിലെ ആണ്ടിപ്പാടത്ത് വൻ ഗതാഗതക്കുരുക്ക്. കലുങ്ക് നിർമാണത്തിനായി ഇവിടെ റോഡ് മുഴുവൻ പൊളിച്ചിട്ടിരിക്കുകയാണ്.

റോഡിന്‍റെ അറുപത് ശതമാനത്തോളം പൊളിച്ചതോടെ വാഹനങ്ങൾ തിങ്ങിഞെരുങ്ങിയാണ് കടന്നുപോകുന്നത്. മാത്രമല്ല റോഡിൽ മുഴുവൻ ചെളിയും നിറഞ്ഞു. ഇതുമൂലം യാത്രക്കാരും വാഹനങ്ങളും ബുദ്ധിമുട്ടിലായി. നെല്ലിപ്പുഴ ദാറുന്നജാത് ഹയർ സെക്കൻഡറി സ്കൂൾ, കെഎസ്ഇബി എന്നിവയുടെ പരിസരത്താണു റോഡ് പൊളിച്ചിട്ടിരിക്കുന്നത്.

നെല്ലിപ്പുഴ- ചിന്നത്തടാകം അന്തർസംസ്ഥാന പാതയുടെ നിർമാണത്തിന്‍റെ ഭാഗമായാണ് ഇവിടെ റോഡുപണി നടക്കുന്നത്. മഴ ശക്തമായി പെയ്തതോടെ റോഡിന്‍റെ മിക്കഭാഗത്തും റോഡിൽ വിരിച്ച പാറപ്പൊടിയും മെറ്റലും ഒഴുകിപ്പോയി. റോഡിൽ ഒന്നാകെ പല വലിപ്പത്തിലുള്ള കുഴികൾ രൂപപ്പെട്ടു. മഴവെള്ളപ്പാച്ചിലിൽ ചിലഭാഗത്ത് വലിയ ചാലുകളും രൂപപ്പെട്ടിട്ടുണ്ട്. ഈ വഴിയിലൂടെ വേണം ആളുകൾക്കു സഞ്ചരിക്കുവാൻ.


ഇതിലൂടെ സഞ്ചരിക്കുന്നവരുടെ വാഹനങ്ങൾ കേടാവുകയും അപകടത്തിൽപ്പെടുകയും ചെയ്യുന്നതു നിത്യസംഭവമായി.

റോഡുനിർമാണം ഏറ്റെടുത്ത കരാർകമ്പനി നിർമാണപ്രവൃത്തികൾ മന്ദഗതിയിലാക്കിയതും യാത്രികർക്കു ദുരിതമായി.

നെല്ലിപ്പുഴയിൽ നിന്നും ആനമൂളിവരെയുള്ള ഒന്പതു കിലോമീറ്റർ ദൂരം ആധുനിക രീതിയിൽ ടാർ ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു എട്ടുമാസത്തോളമായി.

റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെ പ്രദേശവാസികളും അട്ടപ്പാടിയിലേക്കുള്ള യാത്രക്കാരും ബുദ്ധിമുട്ടിരിക്കുകയാണ്.