ഉയർച്ചയ്ക്കു ദൈവപദ്ധതികളുടെ ഭാഗമാകണം: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
Monday, July 8, 2024 1:48 AM IST
വടക്കഞ്ചേരി: ദൈവത്തിന്‍റെ പദ്ധതികളെല്ലാം നന്മകളുള്ളതാണ്. ദൈവത്തോടൊപ്പം നിൽക്കുമ്പോഴാണ് ഉയർച്ചകളുണ്ടാവുകയെന്നു പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ബോദിപ്പിച്ചു.

വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന ഇടവകയിൽ ഇടവക സന്ദർശനത്തിനെത്തിയ ബിഷപ്പ് ദിവ്യബലിയർപ്പിച്ച് വചന സന്ദേശം നൽകുകയായിരുന്നു.

മനുഷ്യന്‍റെ കുറവുകളിലും ബലഹീനതകളിലും ദൈവം ഇടപ്പെടുന്നുണ്ട്. ദൈവത്തിന്‍റെ സൃഷ്ടികർമങ്ങളിൽ ഏറ്റവും മഹത്തരമായ സൃഷ്ടിയാണ് മനുഷ്യൻ. ദൈവത്തോടുള്ള നിരന്തരമായ ബന്ധത്തിലൂടെ മാത്രമേ ഈ മഹത്വത്തെ ഉത്തേജിപ്പിക്കാനാകൂവെന്നും ബിഷപ് പറഞ്ഞു.

സേവന തൽപ്പരരായ നിരവധി പേരുള്ള വടക്കഞ്ചേരി ഇടവക രൂപതയ്ക്കു തന്നെ അഭിമാനമായ ഇടവകയാണെന്നും മാർ പീറ്റർ കൊച്ചുപുരയ്ക്കൽ കൂട്ടിച്ചേർത്തു. വികാരി ഫാ. റെജി മാത്യു പെരുമ്പിള്ളിൽ, ഫാ. ജിബിൻ പുലവേലിൽ എന്നിവർ സഹകാർമികരായി.


ഒരു ദിവസത്തെ ഇടവക സന്ദർശനത്തിനെത്തിയ ബിഷപ്പിനെ വികാരി ഫാ. റെജി മാത്യു പെരുമ്പിള്ളിൽ കൈക്കാരന്മാരായ ജോസ് വർഗീസ് ചുക്കനാനിക്കൽ, ജെയിംസ് ലൂക്കോസ് പൂതക്കുഴി എന്നിവരുടെ നേതൃത്വത്തിൽ ഇടവക സമൂഹം സ്വീകരിച്ചാണ് പള്ളിയിലേക്ക് ആനയിച്ചത്.
ദിവ്യബലിക്കുശേഷം ഇടവക പൊതുയോഗത്തിലും കുടുംബ യൂണിറ്റ് ഭാരവാഹികളുടെ മീറ്റിംഗിലും ബിഷപ് പങ്കെടുത്തു. തുടർന്ന് വേദപാഠം കുട്ടികളുടെയും അധ്യാപകരുടെയും മീറ്റിംഗുണ്ടായി.

വിവിധ സംഘടനാ യോഗങ്ങളിലും ബിഷപ് പങ്കെടുത്ത് പ്രവർത്തനങ്ങൾ വിലയിരുത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു. കിടപ്പുരോഗികളെ സന്ദർശിക്കൽ, കുടുംബ സന്ദർശനം, സെമിത്തേരി സന്ദർശനം എന്നിവയും ക്രമീകരിച്ചിരുന്നു.