ഒറ്റപ്പാലത്ത് നിർമിക്കുന്ന പാർക്കിന്‍റെ സംരക്ഷണഭിത്തി തകർന്നു
Monday, July 8, 2024 1:48 AM IST
ഒറ്റപ്പാലം: ഈസ്‌റ്റ് ഒറ്റപ്പാലത്ത് നിർമിക്കുന്ന പാർക്കിന്‍റെ സംരക്ഷണഭിത്തി തകർന്നുവീണു. ഒറ്റപ്പാലം നഗരസഭ ഈസ്റ്റ് ഒറ്റപ്പാലം തോടിനുസമീപം നിർമിക്കുന്ന പാർക്കിന്‍റെ സംരക്ഷണഭിത്തിയാണ് തകർന്നത്.

കനത്തമഴയിൽ മണ്ണ് കുതിർന്നിറങ്ങിയതാണ് സംരക്ഷണഭിത്തി തകർന്ന് തോടിലേക്ക് പതിക്കാൻ കാരണമായത്.

ഒറ്റപ്പാലം പ്രദേശവാസികൾക്ക് സായാഹ്നങ്ങൾ ചെലവിടുന്നതിനുവേണ്ടി ഒരു കോടിയോളം രൂപ ചെലവഴിച്ചു നിർമാണം നടത്തുന്ന പാർക്കിന്‍റെ ആദ്യഘട്ട പ്രവൃത്തികൾ നടന്നുവരികയാണ്. തോടിനെക്കാൾ ഉയരത്തിലാണ് സംരക്ഷണഭിത്തി നിർമിച്ചിരുന്നത്.

അശാസ്ത്രീയമായ നിർമാണമാണ് ഭിത്തി തകർന്നതിനു കാരണമെന്നു ബിജെപി നേതാക്കൾ ആരോപിച്ചു.

ഏകദേശം 10 ലക്ഷം രൂപയോളം ചെലവിട്ടാണ് ഈ സംരക്ഷണഭിത്തി നിർമിച്ചിട്ടുള്ളത്. ഇതിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളത്.

ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകുമെന്ന് സ്ഥലം സന്ദർശിച്ച ബിജെപി നേതാക്കൾ പറഞ്ഞു.

എസ്ടി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രമോദ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സുമേഷ് ചീരാത്തൊടി, എ. സരൂപ്, ഏരിയ ജനറൽ സെക്രട്ടറി സി.ആർ. രാജേഷ്, വിജയൻ പിള്ള, എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.