ചിറ്റൂർ താലൂക്കിലേക്കു തമിഴ്നാട്ടിൽനിന്നു കൃഷിപ്പണിക്ക് സ്ത്രീ തൊഴിലാളികളും
Monday, July 8, 2024 1:48 AM IST
ചിറ്റൂർ: താലൂക്കിൽ നടീലിനും മറ്റു കൃഷിപ്പണിക്കുമായി തമിഴ്നാട്ടിൽനിന്നു സ്ത്രീതൊഴിലാളിസംഘമെത്തി. കടലൂരിൽനിന്നും12 സ്ത്രീകളും അഞ്ചുപുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്.

നല്ലേപ്പിള്ളിയിലാണ് ഇവർ നടിൽപ്പണികൾക്കു തുടക്കമിട്ടത്. 900 രൂപ ദിവസക്കൂലിയും രാവിലെയും ഉച്ചക്കും ഭക്ഷണം നൽകുന്നതിനു പുറമെ ഇടച്ചായയും കർഷകർ നൽകുന്നുണ്ട്.

ഞാറുപറിക്കൽ, കടത്തൽ, വയലിൽ പരത്തലും ഇവർ ചെയ്യും. ബംഗാളി യുവാക്കളുടെ കൃഷിപ്പണിയേക്കാൾ മെച്ചപ്പെട്ട ജോലി സ്ത്രീതൊഴി ലാളി സംഘം ചെയ്യുന്നുണ്ടെന്നു കർഷകർ പറയുന്നു. പ്രദേശിക തൊഴിലാളികൾ തൊഴിലുറപ്പ്, നിർമാണ മേഖലയിൽ ജോലിക്കു പോവുന്നതിനാൽ തൊഴിലാളിക്ഷാമം നേരിട്ടതാണ് തമിഴ്നാടൻ തൊഴിലാളികൾക്ക് കൂടുതൽ വേതനംനൽകി കൃഷിപ്പണി നടത്തുന്നതെന്നും കർഷകർ പറയുന്നു.


കേരളത്തിൽ ജോലിക്കെത്തിയാൽ നല്ല പ്രതിഫലം ലഭിക്കുന്നതായും ഒരുമാസത്തെ പണികഴിഞ്ഞ് നാട്ടിലേക്കു തിരിക്കുമ്പോൾ ഇരുപത്തയ്യായിരം രൂപവരെ മിച്ചംവയ്ക്കാനാവുമെന്നുമാണ് തമിഴ് തൊഴിലാളികളുടെ പ്രതികരണം.

തമിഴ്നാട്ടിൽ ലഭിക്കുന്നതിനേക്കാൾ ഇരട്ടിവേതനമാണ് ഇവിടെ ലഭിക്കുന്നത് എന്നതിനാൽ അവസരം ലഭിച്ചാൽ അടുത്ത കൊയ്ത്തുകാലത്തും എത്തുമെന്നും തമിഴ് തൊഴിലാളികൾ പറഞ്ഞു.