പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിൽ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Thursday, September 19, 2024 2:50 AM IST
പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറായതിനെത്തുടർന്ന് രോഗികളെ ജീവനക്കാർ ചുമന്ന് താഴെയിറക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നു മനുഷ്യാവകാശ കമ്മീഷൻ.

പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെവരെ ജീവനക്കാർ ചുമന്ന് താഴെയിറക്കുന്നുവെന്നത് കമ്മീഷൻ ഗൗരവപൂർവം കണ്ടിരിക്കുകയാണ്.

ആശുപത്രിയിൽ റാംപ് സൗകര്യമില്ലെന്നും പറയുന്നു. തടിയിൽ കോർത്തുകെട്ടിയ തുണിയിൽ കിടത്തിയാണ് രോഗികളെ താഴെയെത്തിക്കുന്നത്. മൂന്നാം നിലയിലുള്ള ഓപ്പറേഷൻ തിയേറ്ററിലേക്ക് രോഗികളെ എത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതും തുണികൾ കൂട്ടിക്കെട്ടി അതിൽ കിടത്തിയാണെന്നു പറയുന്നു. സംഭവത്തിൽ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് ഡയറക്ടറോടു മന്ത്രി വീണാ ജോർജ് നിർദേശിച്ചു.

ലിഫ്റ്റിന്‍റെ അറ്റകുറ്റപ്പണി ആരംഭിച്ചെന്ന് സൂപ്രണ്ട്

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായതുമായി ബന്ധപ്പെട്ട് കന്പനി അധികൃതരെത്തി അറ്റകുറ്റപ്പണികൾ നടത്തിവരികയാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
കഴിഞ്ഞ 14നു രാവിലെ ലിഫ്റ്റിൽ ആളുകൾ സഞ്ചരിക്കവേ രണ്ട്, മൂന്ന് നിലകൾക്കു മധ്യത്തിലായി സാങ്കേതിക തകരാർ കാരണം നിന്നുപോകുകയും തുടർന്ന് ലിഫ്റ്റിൽ ഉണ്ടായിരുന്നവർ ബഹളം കൂട്ടിയപ്പോൾ പുറത്തുനിന്നിരുന്നവരിൽ ആരോ വാതിൽ ബലം പ്രയോഗിച്ചു തുറന്നതിനെത്തുടർന്ന് സ്റ്റെയിൻലസ് സ്റ്റീൽ കതകുപാളികൾ അടർന്നു മാറുകയായിരുന്നു. ഇതോടെ ലിഫ്റ്റ് അടയ്ക്കാൻ കഴിയുന്നില്ല.

തകരാർ അന്നുതന്നെ കമ്പനി അധികൃതരെ അറിയിക്കുകയും പരാതി രജിസ്‌റ്റർ ചെയ്യുകയുമുണ്ടായി. കന്പനി അധികൃതർ ആശുപത്രിയിലെത്തി പരിശോധിച്ചുവെങ്കിലും സ്റ്റെയിൻലസ് സ്റ്റീൽ വാതിലിനുണ്ടായ തകരാറ് അന്നുതന്നെ പരിഹരിക്കാനായില്ല. ഇതിനുള്ള സ്പെയർ പാർട്സുകൾ ലഭിക്കാനും കാലതാമസമുണ്ടായി. ഓണാവധി മറ്റൊരു തടസമാകുകയും ചെയ്തു.


ആശുപത്രി സൂപ്രണ്ടിന്‍റെ കർശനനിർദേശത്തേത്തുടർന്നാണ് ഇന്നലെ പണികൾ നടത്തിയത്. വാതിലിന്‍റെ കൂടുതൽ സാധനങ്ങൾ മാറ്റേണ്ടതുള്ളതിനാൽ ഇന്നലെ പണികൾ പൂർത്തീകരിക്കാനായിട്ടില്ല. എത്രയും വേഗം ഇതു പൂർത്തീകരിക്കാനാണ് നിർദേശം.

മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഓപ്പറേഷനും മറ്റു ചികിത്സകളും നല്കിയ രോഗികളെ വാർഡുകളിലേക്ക് മാറ്റേണ്ടിവന്ന സാഹചര്യത്തിലാണ് ലിഫ്റ്റ് ഇല്ലെങ്കിലും ആശുപത്രി സേവനം തടസപ്പെടാതിരിക്കാൻ സ്ട്രെക്ചറിൽ ചുമന്ന് താഴെ ഇറക്കാൻ ജീവനക്കാരെ അനുവദിച്ചതെന്നും സൂപ്രണ്ട് വിശദീകരിച്ചു.

കുത്തിപ്പൊളിച്ചതോടെ വാറണ്ടിയും നഷ്ടമായി

ലിഫ്റ്റ് പുറമേനിന്ന് കുത്തിപ്പൊളിച്ചതോടെ വാതിലിന്‍റെ വാറണ്ടി തന്നെ നഷ്ടമായി. കന്പനി അധികൃതർ നടത്തിയ പരിശോധനയിൽ മുഴുവൻ തുകയും ആശുപത്രി അടയ്ക്കണമെന്നാണ് നിർദേശം. വാതിൽ കുത്തിപ്പൊളിച്ചതു സംബന്ധിച്ച് പോലീസിലും ആശുപത്രി അധികൃതർ പരാതി നൽകി.

ജനറൽ ആശുപത്രിയുടെ ബി ആൻഡ് സി ബ്ലോക്കിന് രണ്ടു ലിഫ്റ്റുകളാണുള്ളത്. ഇതിൽ ഒരു ലിഫ്റ്റ് അഞ്ചു വർഷത്തോളമായി തകരാറിലാണ്. 35 ലക്ഷം രൂപയെങ്കിലും ചെലവഴിച്ചെങ്കിലേ ഇതു പ്രവർത്തന ക്ഷമമാക്കാനാകൂ. രോഗികളും ജീവനക്കാരും ഉപയോഗിച്ചിരുന്ന പ്രധാന ലിഫ്റ്റാണ് ഇപ്പോൾ തകരാറിലായിരിക്കുന്നത്.

രോഗികളുടെ ദുരിതം കണ്ടിട്ടും ഇടപെടാത്തത് അപലപനീയം: സൂരജ്

പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തന രഹിതമായിട്ട് അഞ്ചു ദിവസമായിട്ടും പ്രശ്നപരിഹാരത്തിനു നടപടിയെടുക്കാത്ത ആശുപത്രി അധികൃതരുടെയും പാവപ്പെട്ട രോഗികളുടെ ദുരവസ്ഥ കണ്ടിട്ടും അടിയന്തര നടപടി സ്വീകരിക്കാത്ത ആരോഗ്യ മന്ത്രിയുടെയും നിലപാട് ‌അപലപനീയമെന്നു ബിജെപി ജില്ലാ പ്രസിഡന്‍റ് വി.എ. സൂരജ്.

ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ സ്വന്തം മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന പ്രധാന സർക്കാർ ആശുപത്രിയായ ജനറൽ ആശുപത്രിയിൽ സർജറിക്കെത്തുന്ന രോഗികളും അപകടംപറ്റിയെത്തുന്നവരും ഡയാലിസിസ് രോഗികൾ ഉൾപ്പെടെയുള്ളവരും മുകളിലത്തെ നിലയിൽ കയറുന്നതിനു ബുദ്ധിമുട്ടുകയാണ്.

തുണിയിൽ കിടത്തിക്കൊണ്ടുപോകേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും അധികമായി സ്ട്രെക്ചറുകളെങ്കിലും അനുവദിക്കുകയാണു വേണ്ടതെന്നും സൂരജ് പറഞ്ഞു.