പത്തനംതിട്ട പ്രകാശധാര സ്കൂൾ രജതജൂബിലിക്ക് ഇന്നു തുടക്കം
Wednesday, June 19, 2024 4:56 AM IST
പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭ തുന്പമൺ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി ആരംഭിച്ച പ്രകാശധാര സ്കൂൾ 25-ാം വർഷത്തിലേക്ക്. ഒരുവർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി പരിപാടികൾക്ക് ഇന്നു തുടക്കമാകും. ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സഹായകരമായ വിവിധ പദ്ധതികൾ ഒരുവർഷത്തിനുള്ളിൽ സംഘടിപ്പിക്കുമെന്ന് ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത പത്രസമ്മേളനത്തിൽ പറഞ്ഞു.

തുന്പമൺ ഭദ്രാസനാധിപനായിരുന്ന കാലംചെയ്ത ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത തന്‍റെ 70-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഭിന്നശേഷി കുട്ടികൾക്കായി ഒരു വിദ്യാലയം പത്തനംതിട്ടയിൽ ആരംഭിച്ചത്. കാൽനൂറ്റാണ്ടിനിടെ അറുനൂറോളം കുട്ടികൾ സ്ഥാപനത്തിൽ പഠിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. തൊഴിൽ പരിശീലനം അടക്കം നൽകിയാണ് കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്.

ജൂബിലി ഉദ്ഘാടനത്തോടനുനബന്ധിച്ച് ഇന്നു രാവിലെ ഏഴിന് വിശുദ്ധ കുർബാനയും പത്തിന് സമ്മേളനവും നടക്കും. കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത ജൂബിലി പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ആന്‍റോ ആന്‍റണി എംപി മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ, ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, വാർഡ് മെംബർ സുമേഷ് കുമാർ, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ ഷംല ബീഗം തുടങ്ങിയവർ പ്രസംഗിക്കും.

തുടർന്നുള്ള ഓരോ മാസവും കുട്ടികൾക്കു പ്രയോജനപ്പടുന്ന തരത്തിൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനറൽ കൺവീനർ ഡോ. കെ. മാത്യു പറഞ്ഞു. പുതിയ സാഹചര്യത്തിൽ സ്കൂളിനു പുതിയ കെട്ടിടം നിർമിക്കാനുള്ള പദ്ധതി തയാറാക്കും. മുതിർന്ന ആൺകുട്ടികൾക്കുള്ള പുനരധിവാസകേന്ദ്രവും ഇതോടനുബന്ധിച്ച് തുറക്കും. 102 കുട്ടികൾക്ക് വിദ്യാലയത്തിൽ പ്രത്യേക പരിശീലനവും പരിചരണവും താമസസൗകര്യങ്ങളും സൗജന്യമായി നൽകുന്നുണ്ട്. കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പഠന പ്രവർത്തനങ്ങളോടൊപ്പം സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി എന്നിവയും നൽകും.

ജില്ലയിലെ 11 ബഡ്സ് സ്കൂളുകൾ, സ്പെഷൽ സ്കൂളുകൾ എന്നിവയുടെ സഹകരണത്തോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള അവബോധന പരിപാടികൾ, മെഡിക്കൽ ക്യാന്പുകൾ തുടങ്ങിയവ പ്രതിമാസ പരിപാടികളിലുൾപ്പെടുത്തിയിട്ടുണ്ട്.

സ്കൂൾ ഡയറക്ടർ ഫാ. റോയി സൈമൺ, ജൂബിലി കമ്മിറ്റി കൺവീനർ ഷാജി മഠത്തിലേത്ത്, പബ്ലിസിറ്റി ചെയർമാൻ ഫാ. ബിജു തോമസ്, ഐവാൻ വകയാർ, കെ.സി. മാണി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.