മരം മുറിക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു
Friday, June 21, 2024 10:19 PM IST
എടവണ്ണ: പുഴയരികിലെ പന മുറിക്കുന്നതിനിടെ തൊട്ടടുത്തുള്ള മുളങ്കൂട്ടത്തിലേക്ക് വീണ് അതിഥിത്തൊഴിലാളി മരിച്ചു. തമിഴ്നാട് സേലം മേട്ടൂർ കൊളത്തൂർ സ്വദേശി കെ. രാജേന്ദ്രനാണ് (54) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.

എടവണ്ണ കല്ലിടുമ്പ് ആര്യൻ തൊടുവിൽ ചാലിയാർ തീരത്തെ പന മുറിക്കുകയായിരുന്നു ഇദ്ദേഹം. പന സമീപത്തെ മുളങ്കൂട്ടത്തിന് മുകളിൽ വീഴുകയായിരുന്നു. മുളങ്കൂട്ടത്തിനടിയിൽപ്പെട്ട രാജേന്ദ്രനെ സമീപവാസികളും, ഇആർഎഫ് അംഗങ്ങളും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് അര മണിക്കൂറിലേറെ നേരം നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് പുറത്തെടുക്കാനായത്. ഉടനെ തന്നെ എടവണ്ണ രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സ്വദേശത്തേക്ക് കൊണ്ടു പോകും.15 വർഷത്തോളമായി മമ്പാടിൽ താമസിച്ച് മരം മുറിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു രാജേന്ദ്രൻ. ഭാര്യ: ലത. മക്കൾ: പ്രതീപ്, അജിത്ത്, പ്രേമ.