Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ഈ ഒളിന്പിക്സ് താരങ്ങളെ നെഞ്ചോടു ചേർക്കണം
Friday, June 30, 2023 10:44 PM IST
പൊതുസമൂഹത്തിന്റെ വിജയ മാനദണ്ഡങ്ങളിലും സങ്കൽപ്പങ്ങളിലും സ്പെഷല്‍ ഒളിന്പിക്സ് കായികതാരങ്ങൾ ഉൾപ്പെടുന്നില്ലായിരിക്കും. വൈകിപ്പോയെങ്കിലും അവഗണിക്കുകയല്ല, ഈ താരങ്ങളെ നെഞ്ചോടു ചേർക്കുകയാണു വേണ്ടത്.
പൊന്നിലും വെള്ളിയിലും വെങ്കലത്തിലും തീർത്ത മെഡലുകളുമായി നാടിന് അഭിമാനമായി അവർ വന്നിട്ടുണ്ട്. പക്ഷേ, നന്ദികേടിന്റെ നിശബ്ദത അവരെ തളർത്തിക്കളയരുത്. ജർമനിയിലെ ബർലിനിൽ നടന്ന സ്പെഷൽ ഒളിന്പിക്സിൽ പങ്കെടുത്തു മെഡലുകളുമായി കേരളത്തിൽ മടങ്ങിവന്നവരെക്കുറിച്ചാണ് പറയുന്നത്. ഉന്നതനേട്ടങ്ങൾ കൈവരിക്കുന്ന കായികതാരങ്ങൾക്കു നൽകുന്ന പരിഗണനയും അംഗീകാരവും അവർക്കു ലഭിച്ചിട്ടുണ്ടോയെന്ന് കേരളം ആത്മപരിശോധന നടത്തേണ്ടതാണ്. രാജ്യത്തിന്റെ യശസുയർത്തിയ ഈ കായികതാരങ്ങളെ വിളിച്ച് അഭിനന്ദിക്കാൻപോലും സംസ്ഥാന സർക്കാരോ കായികവകുപ്പോ തയാറാകാതിരുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ നിസംഗത ക്രൂരമാണ്; തിരുത്തുകതന്നെ വേണം.
ജൂണ്‍ 17 മുതല്‍ 25 വരെ നടന്ന സ്പെഷല്‍ ഒളിമ്പിക്സില്‍ 190 രാജ്യങ്ങളിൽനിന്നായി 7,000 അത്ലറ്റുകളാണ് പങ്കെടുത്തത്. ഇന്ത്യയെ പ്രതിനിധീകരിച്ച 173 താരങ്ങളില്‍ 22 പേര് കേരളത്തില്‍നിന്നായിരുന്നു. 76 സ്വർണമടക്കം 202 മെഡലുകളുമായിട്ടാണ് ഇന്ത്യ മികവ് തെളിയിച്ചത്. അതിൽ ഏഴു സ്വര്‍ണം, നാലു വെള്ളി, മൂന്നു വെങ്കലം മെഡലുകളാണ് മലയാളിതാരങ്ങള്‍ നേടിയത്. സംസ്ഥാനത്തെ 14 സ്പെഷൽ സ്കൂളുകളിലെ 23 വിദ്യാർഥികൾ ഒളിന്പിക്സിൽ പങ്കെടുത്തു. ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെയും കേരളത്തിന്റെയും അഭിമാനമുയര്‍ത്തിയ നേട്ടങ്ങളാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം ഈ കായികതാരങ്ങളെ മാത്രമല്ല, അവർക്ക് ആത്മവിശ്വാസം നൽകി നേട്ടങ്ങൾക്ക് അർഹരാക്കിയവരെയും നിരാശപ്പെടുത്തുന്നതാണ്. മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായുള്ള ഒളിന്പിക്സായതിനാൽ മനുഷ്യർ സഹജീവികളോടു കാണിക്കുന്ന പരിഗണനയും കരുതലും ഇതിലുണ്ടാകണം.
അന്താരാഷ്ട്രതലത്തിൽ കായികമികവു തെളിയിച്ച സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്ക് സർക്കാർ ജോലിയിൽ അർഹമായ പരിഗണന ഉറപ്പാക്കണമെന്നാണ് ‘സ്പെഷൽ ഒളിമ്പിക്സ് ഭാരത്’ കേരള ഡയറക്ടർ ഫാ. റോയി കണ്ണൻചിറ ആവശ്യപ്പെടുന്നത്. മുന്‍ സര്‍ക്കാരുകള്‍ പലതും സ്പെഷല്‍ സ്കൂള്‍ കായികതാരങ്ങളെ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഇത്തവണ സ്പെഷല്‍ ഒളിമ്പിക്സിനു പോയവര്‍ക്കോ മെഡല്‍ നേടി വന്നവര്‍ക്കോ പരിഗണന ലഭിക്കാത്തത് അനീതിയാണെന്നാണ് സ്പെഷല്‍ ഒളിമ്പിക്സ് ഭാരത്-കേരള പ്രോഗ്രാം മാനേജര്‍ സിസ്റ്റര്‍ റാണി ജോ ചൂണ്ടിക്കാട്ടിയത്.
രാജ്യാന്തര മത്സരത്തിൽ പങ്കെടുത്തു വിജയശ്രീലാളിതരായി മടങ്ങിയെത്തിയവരോട് ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത് മനുഷ്യത്വരഹിതമാണെന്നു സർക്കാരിന് തോന്നുന്നില്ലെന്നത് അവിശ്വസനീയമാണ്. മത്സരത്തിന് കായികതാരങ്ങളെ യാത്രയയയ്ക്കുന്നതിനു മുന്‍പുതന്നെ ഹരിയാനയിൽ ആഭ്യന്തരമന്ത്രി അവരെ നേരിട്ടുകണ്ട് പ്രോത്സാഹിപ്പിച്ചു. ദൗലത്താബാദിൽ സ്പെഷൽ കായികതാരങ്ങൾക്കായി സ്റ്റേഡിയം പണിയുന്നതിന് 50 ലക്ഷം രൂപ അദ്ദേഹം അനുവദിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ മത്സരം കഴിഞ്ഞെത്തിയവർക്കു സർക്കാർ തലത്തിലാണ് സ്വീകരണം നൽകുന്നത്. അസാമാന്യ വിജയത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കായികതാരങ്ങളെ അഭിനന്ദിക്കുന്നുവെന്നും, ഉൾക്കൊള്ളലിന്റെ ഈ മനോഭാവത്തെ ആഘോഷിക്കുകയും ശ്രദ്ധേയരായ ഈ കായികതാരങ്ങളുടെ സ്ഥിരോത്സാഹത്തെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നുമാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.
കേരളത്തിലെ സ്പെഷൽ സ്കൂളുകൾ വലിയ പരിമിതികളിലൂടെയാണ് മുന്നോട്ടു പോകുന്നത്. സർക്കാർ സഹായം യഥാസമയം ലഭിക്കാത്തതുമൂലം പല ജില്ലകളിലെയും സ്കൂളുകൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. സ്പെഷൽ സ്കൂളുകളുടെ പ്രതിസന്ധികൾ മറികടക്കാൻ 2022 ഓഗസ്റ്റിൽ സർക്കാർ യോഗം വിളിച്ചിരുന്നെങ്കിലും തീരുമാനമൊന്നുമായിട്ടില്ല. ഇതിനൊക്കെ പുറമേയാണ് മഹത്തായ നേട്ടം കൈവരിച്ചിട്ടും സർക്കാർ പുലർത്തുന്ന നിസംഗത. നാം ഇങ്ങനെയായിരുന്നില്ല.
2014ല്‍ സ്പെഷല്‍ ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്കിയ പാരിതോഷികം മൂന്നുലക്ഷം രൂപ വീതമാണ്. വെള്ളിമെഡല്‍ ജേതാക്കള്‍ക്കു രണ്ടുലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് ഒരുലക്ഷം രൂപയും അന്നു സര്‍ക്കാര്‍ നല്കി. 2016ല്‍ ഓസ്ട്രേലിയയില്‍ നടന്ന ഏഷ്യ-പസഫിക് സ്പെഷല്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത മലയാളിതാരങ്ങളുടെ യാത്രച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിച്ചു. മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികമായി കാഷ് പ്രൈസുകളും നല്‍കിയിരുന്നു.
പൊതുസമൂഹത്തിന്റെ വിജയ മാനദണ്ഡങ്ങളിലും സങ്കൽപ്പങ്ങളിലും ഈ കായികതാരങ്ങൾ ഉൾപ്പെടുന്നില്ലായിരിക്കും. പക്ഷേ, അവർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കാൻ സന്യസ്തർ ഉൾപ്പെടെ നിരവധി നല്ല മനുഷ്യർ ഉള്ളതുകൊണ്ടാണ് അവഗണനയുടെ പാതകളിൽ കുതിച്ചുപായാൻ അവർക്കു കരുത്തു ലഭിക്കുന്നത്. ഈ ഓട്ടത്തിൽ വെറും കാഴ്ചക്കാരുടെ പങ്കാണ് സർക്കാരിനെങ്കിൽ അതു തിരുത്താനുള്ള സമയമാണിത്. വൈകിപ്പോയെങ്കിലും അവഗണിക്കുകയല്ല, ഈ ഒളിന്പിക്സ് താരങ്ങളെ നെഞ്ചോടു ചേർക്കുകയാണു വേണ്ടത്.
സമാന്തര അധികാരകേന്ദ്രം കോണ്‍ഗ്രസിനു ഗുണകരമല്ല
നീതിന്യായ വ്യവസ്ഥയിൽ പുഴുക്കുത്തുകളരുത്
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
സമാന്തര അധികാരകേന്ദ്രം കോണ്‍ഗ്രസിനു ഗുണകരമല്ല
നീതിന്യായ വ്യവസ്ഥയിൽ പുഴുക്കുത്തുകളരുത്
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
Latest News
തെക്കന്‍ ഗാസയിലേക്ക് കടന്നുകയറി ഇസ്രയേല്‍ സൈന്യം
റഷ്യൻ പൗരൻ ഓടിച്ച കാറിടിച്ച് ഗോവയിൽ മൂന്ന് വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു
രാജസ്ഥാനിലെ "കനൽ' അണഞ്ഞപ്പോൾ തെലങ്കാനയിൽ "കനൽത്തരി' തെളിഞ്ഞു
കൊല്ലത്ത് പഠനയാത്ര പോയ വിദ്യാർഥികളുടെ സംഘം വനത്തിൽ അകപ്പെട്ടു; രക്ഷാപ്രവർത്തനം വൈകിപ്പിച്ച് മഴ
വീരന്മാർ; ഓസീസിനുമേൽ ഇന്ത്യൻ ജയം
Latest News
തെക്കന്‍ ഗാസയിലേക്ക് കടന്നുകയറി ഇസ്രയേല്‍ സൈന്യം
റഷ്യൻ പൗരൻ ഓടിച്ച കാറിടിച്ച് ഗോവയിൽ മൂന്ന് വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു
രാജസ്ഥാനിലെ "കനൽ' അണഞ്ഞപ്പോൾ തെലങ്കാനയിൽ "കനൽത്തരി' തെളിഞ്ഞു
കൊല്ലത്ത് പഠനയാത്ര പോയ വിദ്യാർഥികളുടെ സംഘം വനത്തിൽ അകപ്പെട്ടു; രക്ഷാപ്രവർത്തനം വൈകിപ്പിച്ച് മഴ
വീരന്മാർ; ഓസീസിനുമേൽ ഇന്ത്യൻ ജയം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top