Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മുങ്ങിമരണങ്ങൾ: അധികൃതർ കാഴ്ചക്കാരാകരുത്
അപകടമേഖലകളിൽ ആദ്യമെത്തുന്നത് പോലീസോ ഫയർഫോഴ്സോ ഒന്നുമല്ല സമീപവാസികളാണെന്നതാണു യാഥാർഥ്യം. അതുകൊണ്ടുതന്നെ പൊതുജനങ്ങളിലെ അവബോധം
പരമപ്രധാനമാണ്.
ഒരു ദിവസം മാത്രം ആറു കൗമാരപ്രായക്കാർ മുങ്ങിമരിച്ച വാർത്തയാണ് കഴിഞ്ഞ വ്യാഴാഴ്ച കേരളം കേട്ടത്. നമ്മുടെ കുഞ്ഞുങ്ങളെ മരണത്തിന്റെ ആഴങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകാൻ വായ് പിളർന്നിരിക്കുകയാണോ കേരളത്തിലെ ജലാശയങ്ങളത്രയും? അവധിക്കാലത്ത് ഇത്തരം അപകടമരണങ്ങൾ കൂടുമെന്നറിയാമായിട്ടും കരയിൽ കാഴ്ചക്കാരായി നിൽക്കുന്നതിൽ സർക്കാരുമുണ്ടോ? തൃശൂരിൽ ചാവക്കാട്ടും കോട്ടയത്ത് ഏറ്റുമാനൂരിലും മലപ്പുറത്ത് പൂക്കോട്ടുപാടത്തുമാണ് ദാരുണ മരണങ്ങൾ ഉണ്ടായത്. 15നും 18നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് മുങ്ങിമരിച്ചത്. ഈ നഷ്ടം നമ്മോടു കണക്കു ചോദിക്കുന്നു, മുൻകരുതലുകളെടുക്കാൻ ഇനിയെത്ര ജലസമാധി വേണമെന്ന്?
ഏറ്റുമാനൂരിൽ നാലു കുട്ടികളാണ് മീനച്ചിലാറ്റിൽ വ്യാഴാഴ്ച ഉച്ചയോടെ കുളിക്കാനിറങ്ങിയത്. ഇതിൽ നവീനും അമലും ഒഴുക്കിൽപ്പെട്ടു കാൽകുഴഞ്ഞ് മുങ്ങിത്താഴുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയവർ രക്ഷാപ്രവർത്തനം നടത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചാവക്കാട്ട്, കൂട്ടുകാരായ അഞ്ചുപേരായിരുന്നു ചെമ്മീൻ കെട്ടിൽ കുളിക്കാനിറങ്ങിയത്. ഇതിൽ സൂര്യ, വരുൺ, മുഹാദീൻ എന്നിവർ ചെളിനിറഞ്ഞ കുഴിയിൽ മുങ്ങിത്താണു.
മൂന്നുപേരെയും കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു. മലപ്പുറത്ത് കുതിരപ്പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ വി.പി. റിഷാൻ എന്ന കുട്ടിയാണു മരിച്ചത്. അകാലത്തിൽ മരണക്കയത്തിലേക്കു താഴ്ന്നുപോയ ഈ ആറു കുട്ടികൾ കേരളത്തിന്റെ നൊന്പരമായി മാറിയിരിക്കുന്നു. ദുരന്തങ്ങൾ സംഭവിക്കുന്പോൾ മാത്രം വലിയവായിൽ നടത്തുന്ന പ്രസംഗങ്ങൾ പോരാ ഇത്തരം ദുരന്തങ്ങൾ തടയാൻ.
നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് വർഷം തോറും 1600 പേരെങ്കിലും മുങ്ങിമരിക്കുന്നുണ്ട് കേരളത്തിൽ. 580 കിലോമീറ്ററിലേറെ നീണ്ടുകിടക്കുന്ന കടൽത്തീരവും 34 കായലുകളും 44 നദികളും ആയിരക്കണക്കിനു തോടുകളും കൈത്തോടുകളും അരുവികളും വെള്ളച്ചാട്ടങ്ങളും വെള്ളക്കെട്ടുകളും ചുറ്റുമതിൽ കെട്ടാത്ത കുളങ്ങളും കിണറുകളുമൊക്കെയുള്ള സംസ്ഥാനത്ത് ഒന്നിനും ഒരു സുരക്ഷയുമില്ലാത്ത സ്ഥിതിയാണ്. വ്യാഴാഴ്ച തന്നെയാണ് കോട്ടയം കടുത്തുരുത്തിയിൽ തെരുവുനായയെ പേടിച്ച് ഓടിയ കുട്ടി ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണതും അദ്ഭുതകരമായി രക്ഷിച്ചതും.
ഒഴുക്കും ആഴവും മാത്രമല്ല, വെള്ളത്തിനടിയിലെ കുരുക്കാകുന്ന ചെളിയും വഴുക്കുന്നപാറയും ചുഴികളും അടിയൊഴുക്കും ഉപേക്ഷിക്കപ്പെട്ട അപകടകരമായ വസ്തുക്കളുമൊക്കെ ദുരന്തം ക്ഷണിച്ചുവരുത്തുന്നവയാണ്. ഇത്തരം അപകടസാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് പ്രാദേശിക ഭരണകൂടങ്ങൾക്കു കൃത്യമായ കണക്കുകളോ മുൻകരുതൽ നടപടികളോ ഇല്ലെന്നതാണ് പരിതാപകരം. അപ്രതീക്ഷിത ദുരന്തങ്ങളെ നമുക്കു തടയാനായെന്നുവരില്ല.
എന്നാൽ മനുഷ്യനിർമിത ദുരന്തങ്ങളാണോ സംസ്ഥാനത്തെ മുങ്ങിമരണങ്ങളിലേറെയുമെന്ന ചോദ്യമുന്നയിച്ചാണ് ഏപ്രിൽ കടന്നുപോകുന്നത്. അല്ലെങ്കിൽ, റോഡ് സുരക്ഷയ്ക്കുവേണ്ടി കോടികൾ ചെലവഴിച്ച് സുരക്ഷാമുൻകരുതലുകളും ബോധവത്കരണവും ശിക്ഷാനടപടികളുമൊക്കെ നടത്തുന്ന സർക്കാർ റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്ന ജലാശയങ്ങളുടെ കാര്യത്തിൽ എന്തു നടപടികളാണ് എടുത്തിട്ടുള്ളതെന്നു പറയട്ടെ. നിന്തൽ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ചർച്ച തുടങ്ങിയിട്ടുതന്നെ കാലമെത്രയായി?
കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ ജലാശയങ്ങളിലെ അപകടങ്ങളും മുങ്ങിമരണങ്ങളും ഒഴിവാക്കാൻ കെ.വി. സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതി രൂപീകരിക്കാൻ തീരുമാനിച്ചത് ശ്രദ്ധേയമാണ്. ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ച സാഹചര്യത്തിലായിരുന്നു ഇടപെടൽ.
വാർഡ്തല ജാഗ്രതാസമിതികൾ രൂപീകരിക്കുക, ജലാശയങ്ങളെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളും അപകടം സംഭവിച്ചാൽ ബന്ധപ്പെടേണ്ടവരുടെ ഫോൺനന്പരുകളും ഉൾപ്പെടുത്തിയുള്ള സുരക്ഷാ ബോർഡുകൾ സ്ഥാപിക്കുക, ക്ഷേത്രക്കുളങ്ങളിൽ നിരീക്ഷകരും പ്രവേശനസമയവും ഉണ്ടായിരിക്കുക, ജലാശയങ്ങളിൽ കൃത്യമായ ഇടവേളകളിൽ പോലീസ് പരിശോധന നടത്തുക, കുളങ്ങൾക്കു നടുവിൽ ശ്വാസമെടുത്തു നിൽക്കാവുന്ന തരത്തിലുള്ള ട്രാക്കുകൾ നിർമിക്കുക, അഴീക്കോട് സന്പൂർണ നീന്തൽ പരിശീലന മണ്ഡലമാക്കുക തുടങ്ങിയ ദീർഘകാലാടിസ്ഥാനത്തിലുള്ള പരിപാടികളാണ് അവർ ആസുത്രണം ചെയ്തിരിക്കുന്നത്. ഇതൊക്കെ എല്ലായിടത്തും നടപ്പാക്കാവുന്നതേയുള്ളൂ.
അപകടമേഖലകളിൽ ആദ്യമെത്തുന്നത് പോലീസോ ഫയർഫോഴ്സോ ഒന്നുമല്ല സമീപവാസികളാണെന്നതാണു യാഥാർഥ്യം. അതുകൊണ്ടുതന്നെ പൊതുജനങ്ങളിലെ അവബോധം പരമപ്രധാനമാണ്. കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മുങ്ങിമരണങ്ങൾക്കു സാധ്യതയേറുന്ന അവധിക്കാലമാണിത്. ആത്മാർഥതയോടെ സർക്കാർ നനഞ്ഞിറങ്ങിയാൽ നമ്മുടെ കുട്ടികൾ അപകടമില്ലാതെ കുളിച്ചുകയറിക്കൊള്ളും.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top