Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിർമാണ മേഖലയെ അവഗണിക്കരുത്
ചെറിയൊരു വീട് സ്വപ്നം കാണുന്നവർ മുതൽ വൻകിട റിയൽ എസ്റ്റേറ്റ് കമ്പനികളെവരെ നിരാശപ്പെടുത്തുന്നതാണ് നിർമാണ മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധി. ഇതിൽനിന്ന് എത്രയുംപെട്ടെന്നു കരകയറാൻ കേരളത്തിനാകണം.
നിർമാണമേഖലയിലെ സ്തംഭനാവസ്ഥ സംസ്ഥാനത്തിന്റെ വളർച്ചയെത്തന്നെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. നിർമാണസാമഗ്രികളുടെ വിലക്കയറ്റവും ക്ഷാമവുമാണ് മുഖ്യവിഷയം. നിർമാണമേഖലയിൽ തൊഴിലെടുത്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ പല കാരണങ്ങളാൽ അവരവരുടെ നാടുകളിലേക്കു മടങ്ങിയതാണ് മറ്റൊരു പ്രശ്നം. റിയൽ എസ്റ്റേറ്റ് മേഖലയെ തടസപ്പെടുത്തുന്ന നിയമക്കുരുക്കുകളുമുണ്ട്. കോവിഡ് വ്യാപനം ശമിക്കുകയും വാണിജ്യ, വ്യവസായ, സേവന മേഖലകൾ ഉണരുകയും ചെയ്തതോടെ പ്രതീക്ഷയിലായ നിർമാണമേഖലയാണ് ഇപ്പോൾ ഇരുട്ടടി നേരിടുന്നത്.
മഴക്കാലം പതിവിലും നീണ്ടതും ഉരുൾപൊട്ടലും പേമാരിയും കനത്ത പ്രഹരമേൽപ്പിച്ചതുമാണ് ക്വാറി ഉത്പന്നങ്ങളുടെ ക്ഷാമത്തിനു പ്രധാന കാരണം. കോവിഡ് പ്രതിസന്ധിയും ഇന്ധനവിലവർധനയുമാണ് സിമന്റ്, കമ്പി തുടങ്ങിയവയുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും വഴിവച്ചത്. എന്നാൽ, പ്രശ്നങ്ങൾ ഗുരുതരാവസ്ഥയിലേക്കു നീങ്ങുമ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതൊന്നും ഗൗരവമായി എടുക്കുന്നില്ല എന്നതും കാണാതിരുന്നുകൂടാ.
സിമന്റ് വില മുമ്പെങ്ങുമില്ലാത്തവിധമാണ് വർധിച്ചത്. കേരളത്തിനാകട്ടെ പൊതുമേഖലയിലുള്ളത് മലബാർ സിമന്റ്സ് മാത്രമാണ്. 68.01 കോടി രൂപ മുടക്കിൽ 1978ൽ പാലക്കാട് വാളയാറിൽ രൂപീകൃതമായ മലബാർ സിമന്റ്സ് കമ്പനി ഉത്പാദനം തുടങ്ങിയത് 1984ൽ ആണ്. 6.6 ലക്ഷം ടൺ ആണ് കമ്പനിയുടെ ഉത്പാദനമെന്നാണ് ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നത്.
ഇത് എട്ടു ലക്ഷം ടണ്ണായി ഉയർത്തി കേരളത്തിന്റെ വിപണി വിഹിതത്തിന്റെ 25 ശതമാനമെങ്കിലും സ്വന്തമാക്കുക എന്ന് പദ്ധതിയിട്ടിട്ടുണ്ടെങ്കിലും ഇതിനുള്ള പരിശ്രമങ്ങൾ വേണ്ടത്ര പുരോഗതി കൈവരിക്കുന്നില്ല. പലവിധ പ്രതിസന്ധികളും ആരോപണങ്ങളും എക്കാലവും നേരിടുന്ന പൊതുമേഖലാ സ്ഥാപനമാണ് മലബാർ സിമന്റ്സ്. എന്നാൽ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലേക്കു നോക്കുക, വിലക്കയറ്റവും ക്ഷാമവും രൂക്ഷമായപ്പോൾ പൊതുമേഖലയിൽ പുതിയതായി "വലിമൈ' സിമന്റ് ഉത്പാദിപ്പിച്ച് അവർ 350-365 രൂപയ്ക്ക് വിപണിയിലറിക്കി നിർമാണമേഖലയ്ക്ക് താങ്ങൊരുക്കിയിരിക്കുന്നു. തമിഴ്നാടിന്റെ രണ്ടാമത് പൊതുമേഖലാ സിമന്റ് കമ്പനിയാണിത്.
അരിക്കും പച്ചക്കറിക്കുംപോലും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം കമ്പിക്കും സിമന്റിനും മാത്രമല്ല തൊഴിലാളികൾക്കുവേണ്ടിപ്പോലും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു എന്നത് ഏറെ ആശങ്കാജനകമാണ്. തൊഴിലില്ലാത്ത യുവജനങ്ങൾ പരിധിക്കപ്പുറവമുള്ളപ്പോഴാണ് കേരളത്തിന്റെ നിർമാണ രംഗത്തെ തൊഴിലവസരങ്ങൾ ഇതരസംസ്ഥാനക്കാർക്കു ചാകരയാകുന്നത്. കേരളത്തിൽ ഇപ്പോൾ എല്ലാത്തരം നിർമാണ പ്രവർത്തനങ്ങളും നടക്കണമെങ്കിൽ ഉത്തരേന്ത്യയിലും ബംഗാളിലുംനിന്ന് തൊഴിലാളികളെത്തണം. സംസ്ഥാനത്തെ റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങൾ നോക്കുക. അവിടെ തൊഴിലെടുക്കുന്നവരിൽ ചെറിയൊരു ശതമാനം പോലും മലയാളികളില്ല.
ഇവിടെ റോഡുകളും പാലങ്ങളും മാത്രമല്ല, വീടിനു ചെറിയൊരു ചുറ്റുമതിൽ കെട്ടണമെങ്കിൽവരെ ഇതരസംസ്ഥാന തൊഴിലാളി വേണം. ഇത്തരത്തിൽ സംസ്ഥാനത്തിനു പുറത്തേക്കൊഴുകുന്ന പണത്തിന്റെ കണക്ക് എത്രയോ ഭീമമാണ്. കേരളത്തിന്റെ തൊഴിൽസംസ്കാരം ഒട്ടുംതന്നെ മാറുന്നില്ല എന്നതാണ് ഇത്തരമൊരു അവസ്ഥയ്ക്കു കാരണം. നിർമാണമേഖലയിൽ കൂടുതൽ വൈദഗ്ധ്യമുള്ളവരെ ലഭ്യമാക്കുന്നതിന് പരിശീലനസംവിധാനം ഉണ്ടെങ്കിലും വേണ്ടത്ര വിജയിക്കുന്നില്ല.
ഇന്ധനവില വർധനയാണ് എല്ലാത്തരം വിലക്കയറ്റത്തിന്റെയും മൂലകാരണം. യാതൊരു തത്വദീക്ഷയുമില്ലാതെ ഇന്ധനവില ഉയർത്തിയ കേന്ദ്ര സർക്കാരാണ് ഇതിലെ മുഖ്യപ്രതി. പെട്രോൾ, ഡീസൽ വില പരിധിവിട്ട് ഉയർന്നതോടെ സിമന്റ്, കമ്പി, എംസാൻഡ് തുടങ്ങിയ നിർമാണ സാമഗ്രികളുടെ വില വർധിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരായി.
സ്വകാര്യകമ്പനികൾക്ക് എപ്പോഴും ലാഭം മാത്രമായിരിക്കുമല്ലോ ലക്ഷ്യം. ഇന്ധനവില വർധനയെത്തുടർന്ന് ചരക്കുകൂലിയിലുണ്ടായ വർധനയാണ് മറ്റൊരു ഘടകം. ഇതും കേരളത്തെയാണ് ഏറെ പ്രതികൂലമായി ബാധിക്കുന്നത്. എല്ലാം പുറത്തുനിന്നു വരേണ്ടതിനാൽ കടത്തുകൂലി കൂടുന്നത് വിലക്കയറ്റത്തിനു വഴിവയ്ക്കുന്നു.
കേരളത്തിലുണ്ടായ മഴക്കെടുതികൾ ക്വാറികളുടെ പ്രവർത്തനം നിശ്ചലമാക്കിയതാണ് സംസ്ഥാനത്ത് ഇപ്പോൾ കല്ല്, എംസാൻഡ് തുടങ്ങിയവയുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും പ്രധാന കാരണം. മഴ മാറി ക്വാറികളുടെ പ്രവർത്തനം സാധാരണനിലയിലായാൽ ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കാം.
എന്നാൽ, നിർമാണ മേഖലയ്ക്കു വിലങ്ങുതടിയായ നിയമങ്ങൾ പരിഷ്കരിക്കപ്പെട്ടില്ലെങ്കിൽ നിർമാണമേഖലയുടെ തളർച്ച മാറില്ലെന്നാണ് ഈ രംഗത്തുള്ളവർ നൽകുന്ന മുന്നറിയിപ്പ്. സർക്കാർ ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യാൻ അമാന്തിക്കരുത്. ചെറിയൊരു വീട് സ്വപ്നം കാണുന്നവരെ മുതൽ വൻകിട റിയൽ എസ്റ്റേറ്റ് കമ്പനികളെവരെ നിരാശപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ഇതിൽനിന്ന് എത്രയുംപെട്ടെന്നു കരകയറാൻ കേരളത്തിനാകണം.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
Latest News
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top