Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കർഷകർക്കു വേണ്ടതു വാഗ്ദാനങ്ങളല്ല
ഇന്ത്യപോലൊരു രാജ്യത്ത് കർഷകരെ മറന്നുള്ള നടപടികൾ സമൂഹവ്യവസ്ഥയുടെ തകർച്ചയിലേക്കായിരിക്കും നയിക്കുകയെന്ന് ആരും മറക്കാതിരുന്നാൽ നന്ന്. കർഷകർക്ക് ഇനി നഷ്ടപ്പെടാൻ ഏറെയൊന്നുമില്ല.
മലയാളത്തിന്റെ പുതുവർഷമായ ചിങ്ങം ഒന്ന് കുറേക്കാലമായി കർഷകദിനമായിട്ടാണ് ആചരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തേതുപോലെ ഇക്കൊല്ലവും വലിയ ആഘോഷത്തിമിർപ്പുകളൊന്നും ഉണ്ടായില്ല. ഔപചാരിക ചടങ്ങുകളിൽ സർക്കാരിന്റെ പ്രചാരണ പരിപാടികളാണു മുഴച്ചുനിൽക്കുകയെങ്കിലും നാടിനു കർഷകരെക്കുറിച്ച് ഓർക്കാൻ ഒരു ദിവസമെങ്കിലുമുള്ളതു നല്ലതാണ്. കർഷകരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതു കേൾക്കുന്ന അധികാരികൾ ആർക്കെങ്കിലുംഅനുകൂല മനോഭാവം തോന്നിയാൽ അതും ഗുണകരംതന്നെ. എല്ലു മുറിയെ പണിയെടുത്ത് മണ്ണിൽ കനകം വിളയിക്കുന്ന കർഷകരുടെ അധ്വാനത്തിന്റെ ക്ലേശമോ വലിപ്പമോ പൊതുസമൂഹം മനസിലാക്കുന്നില്ല എന്നിടത്തു തുടങ്ങുന്നു അവരുടെ പ്രശ്നങ്ങൾ. കൃഷിയിൽനിന്നു കിട്ടുന്ന മിച്ചം കടമാണ് എന്നതാണു ചെറുകിട - പരിമിത കർഷകർ ഭൂരിഭാഗത്തിന്റെയും അവസ്ഥ. ഇതിനു മാറ്റമുണ്ടാക്കാനുള്ള നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.
പാളത്തൊപ്പി ധരിച്ച് അർധനഗ്നരായി പാടത്തും പറമ്പിലും പണിയെടുത്തിരുന്ന പണ്ടത്തെ കർഷകരിൽനിന്ന് ഏറെ മാറിയിട്ടുണ്ട് അവരുടെ പിൻഗാമികൾ. ശാസ്ത്രീയമായ അറിവുകളും കൃഷിരീതികളും പ്രായോഗികമാക്കാനും പുതിയ പരീക്ഷണങ്ങൾ നടത്താനും അവരിൽ പലരും ശ്രമിക്കുന്നു. അങ്ങനെ കൃഷി കൂടുതൽ ആദായകരമാക്കാൻ നോക്കുന്നു. ഏട്ടിലെ പശു പുല്ലു തിന്നാറില്ല എന്നാണു പ്രമാണമെങ്കിലും കൃഷിഭവനുകളും മാധ്യമങ്ങളുംവഴി ലഭിക്കുന്ന അധികവിജ്ഞാനം പ്രയോജനപ്പെടുത്തുന്ന കർഷകർ നിരവധിയാണ്. ഇതൊക്കെയാണെങ്കിലും ഭൂരിപക്ഷം കർഷകരുടെയും മടിശീല നിറയാറില്ല എന്നതാണു യാഥാർഥ്യം. കാലാവസ്ഥയുടെ പ്രാതികൂല്യങ്ങളും പ്രകൃതിക്ഷോഭങ്ങളും മൂലം സാധാരണ സംഭവിക്കാറുള്ള കൃഷിപ്പിഴയ്ക്കുശേഷം കണക്കെടുക്കുന്പോൾ നഷ്ടമാണു മിക്കപ്പോഴും. കടമെടുത്തു കൃഷിയിറക്കുന്നവർ ഓരോ കൃഷിയും കഴിയുന്പോൾ കൂടുതൽ കടക്കാരാകുന്നു. കുത്തക കോർപറേറ്റുകളുടെ കടങ്ങൾ സഹസ്രകോടികളുണ്ടെങ്കിലും എഴുതിത്തള്ളാൻ മടിക്കാത്ത സർക്കാരും അതിനെ ശരിവയ്ക്കുന്ന സാമ്പത്തിക വിദഗ്ധരും കർഷകരുടെ കടം എഴുതിത്തള്ളുന്നതു വലിയ തെറ്റാണെന്നു കരുതുന്നു. കൃഷിയിറക്കാനുള്ള വിത്തും വളവും സൗജന്യമായി നൽകുകയും മതിയായ ജലസേചന സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്താൽ ഇവിടെയും കൃഷി അഭിവൃദ്ധിപ്പെടും. വ്യവസായ സംരംഭകരോടു കാട്ടുന്ന ഉദാര സമീപനം കർഷകരോടും വേണം.
പക്ഷേ നിഷേധാത്മക സമീപനമാണു കർഷകരുടെ മിക്ക ആവശ്യങ്ങളോടും സർക്കാരുകൾ പുലർത്തുന്നതെന്നു ഖേദത്തോടെ പറയേണ്ടിവരും. പുരോഗമന നാട്യക്കാരുടെ കൈയടിക്കുവേണ്ടി ഭരണാധികാരികൾ കൈക്കൊള്ളുന്ന നിലപാടുകൾക്കു കർഷകർ ബലിയാടുകളാകേണ്ടിവരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഇന്ന് എല്ലാവരും വാദിക്കുന്നുണ്ട്. ആഗോളതാപനത്തിന്റെ കെടുതികൾ കൂടുതലായി അനുഭവിച്ചുവരുന്ന ഇന്നത്തെ കാലത്ത് പരിസ്ഥിതി സംരക്ഷണം ആവശ്യവുമാണ്. എന്നാൽ, വനസംരക്ഷണത്തിന്റെ പേരിൽ കർഷകരെ തങ്ങളുടെ കൃഷിഭൂമിയിൽ നിന്ന് ഇറക്കിവിട്ടാലും കുഴപ്പമില്ല എന്നതരത്തിലുള്ള ശാഠ്യങ്ങളെ എങ്ങനെ അനുവദിച്ചുകൊടുക്കാനാവും? കർഷകർ കാട് വെട്ടിത്തെളിച്ചു കൃഷിയിറക്കിയ സംഭവങ്ങളൊക്കെ ഇന്നു പഴങ്കഥയാണ്. വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങിവരികയാണിന്ന്.
കാട്ടുപന്നിയും ആനയും കുരങ്ങും എന്നുവേണ്ട മയിലുകൾവരെ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നു. മനുഷ്യന്റെ ജീവനുവരെ ആപത്തായി മാറുന്നു. ക്ഷുദ്രജീവിയായ കാട്ടുപന്നിയെപ്പോലും തൊടാൻ മനുഷ്യന് അനുവാദമില്ല. മനുഷ്യർക്കു നാട്ടിലും വന്യമൃഗങ്ങൾക്കു കാട്ടിലും സ്വൈരമായി ജീവിക്കാൻ കഴിയുന്ന സ്ഥിതിയുണ്ടാകണം. ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കാതെ ഒളിച്ചുകളി നടത്തിയിട്ട് കൃഷിയുടെ മഹത്വത്തെപ്പറ്റി പ്രസംഗിച്ചിട്ട് എന്തു കാര്യമാണുള്ളത്?
തങ്ങളുടെ നിലനില്പിനു ഭീഷണിയായ വിവാദ കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ ഡൽഹിയിൽ സമരം ചെയ്യാൻ തുടങ്ങിയിട്ട് ഒന്പതു മാസമായി. കർഷകസംഘടനകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യമായ കാർഷികനിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന പിടിവാശിയിലാണു കേന്ദ്ര സർക്കാർ. സമരം മെല്ലെ കെട്ടടങ്ങുമെന്ന് അധികാരികൾ കരുതുന്നു.
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കർഷകർ നടത്തിയ പടുകൂറ്റൻ റാലി പോലും സർക്കാരിന്റെ കണ്ണ് തുറപ്പിച്ചിട്ടില്ല. ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളന ദിവസങ്ങളിൽ കർഷകർ രാജ്യതലസ്ഥാനത്തു സംഘടിപ്പിച്ച കർഷക പാർലമെന്റും സർക്കാർ അവഗണിക്കുകയാണു ചെയ്തത്. ഇടനിലക്കാരിൽനിന്നു കർഷകരെ രക്ഷിക്കുകയാണു പുതിയ കാർഷികനിയമങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നതെന്നു സർക്കാർ പറയുന്നു. അതേസമയം, ഇപ്പോഴത്തെ ഇടനിലക്കാരെക്കാൾ കൂടുതൽ ശക്തരായ കോർപറേറ്റുകളുടെ ചൂഷണമാണു വരാൻപോകുന്നതെന്നാണു കർഷകരുടെ ഭയം. ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താക്കൾക്കു കർഷകരെ രക്ഷിക്കുന്നതിനെക്കാൾ ലാഭം കോർപറേറ്റുകളെ സഹായിക്കലാവാം. പക്ഷേ ഇന്ത്യപോലൊരു രാജ്യത്ത് കർഷകരെ മറന്നുള്ള നടപടികൾ സമൂഹവ്യവസ്ഥയുടെ തകർച്ചയിലേക്കായിരിക്കും നയിക്കുകയെന്ന് ആരും മറക്കാതിരുന്നാൽ നന്ന്. കർഷകർക്ക് ഇനി നഷ്ടപ്പെടാൻ ഏറെയൊന്നുമില്ല.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top