അഫ്ഗാനുമേൽ വീണ്ടും താലിബാൻ നുകം
മതതീവ്രവാദം എന്ന ആശയസംഹിതയാൽ നയിക്കപ്പെടുന്ന താലിബാൻ ആധുനികസമൂഹം മാനിക്കുന്ന മൂല്യങ്ങൾക്കും മര്യാദകൾക്കും ഒട്ടും വില കല്പിക്കുന്നവരെല്ലെന്ന് അവരുടെ പ്രവൃത്തികളിലൂടെ ലോകം ശരിക്കും മനസിലാക്കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍റെ ഭരണം താലിബാൻ തീവ്രവാദികളുടെ പിടിയിലമർന്നതു ലോകത്തെ സമാധാനകാംക്ഷികളെയെല്ലാം കടുത്ത ആശങ്കയിലാഴ്ത്തുന്നു. ഇന്ത്യയുടെ അയൽരാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ എന്നത് നമ്മെ സംബന്ധിച്ചിടത്തോളം കൂടുതൽ ഉത്കണ്ഠയ്ക്കു കാരണമാണ്. മതതീവ്രവാദം എന്ന ആശയസംഹിതയാൽ നയിക്കപ്പെടുന്ന താലിബാൻ ആധുനികസമൂഹം മാനിക്കുന്ന മൂല്യങ്ങൾക്കും മര്യാദകൾക്കും ഒട്ടും വില കല്പിക്കുന്നവരെല്ലെന്ന് അവരുടെ പ്രവൃത്തികളിലൂടെ ലോകം ശരിക്കും മനസിലാക്കിയിട്ടുണ്ട്. പ്രാണൻ കൈയിലെടുത്തുകൊണ്ടുള്ള കൂട്ടപ്പലായനമാണ് ഇപ്പോൾ അവിടെ നടക്കുന്നത്. ഭരണാധികാരികള്‍ മുതൽ തീർത്തും സാധാരണക്കാർ വരെ താലിബാനെ പേടിച്ച് അവിടെനിന്നു രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ്. എത്ര പേർക്കു രക്ഷാമാർഗങ്ങൾ തുറന്നുകിട്ടുമെന്ന് ആർക്കുമറിയില്ല. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് അരാജകത്വത്തിന്‍റെ പീഡാസഹനങ്ങളിലൂടെ കടന്നുപോകുന്ന അഫ്ഗാൻ ജനതയുടെ ദുർവിധിയിൽ സഹതപിക്കാൻ മാത്രമേ തത്കാലം മറ്റുള്ളവര്‍ക്കു കഴിയൂ. പൗര സ്വാതന്ത്ര്യങ്ങള്‍ക്കു കൂച്ചുവിലങ്ങിടുന്ന പ്രാകൃതയുഗത്തിലേക്കു മടങ്ങുന്ന അഫ്ഗാനിസ്ഥാനെയോർത്തു കണ്ണീർ പൊഴിക്കാനെങ്കിലും പരിഷ്കൃതലോകത്തിനു സാധിക്കട്ടെ.

യുദ്ധവും ആഭ്യന്തര കലാപങ്ങളും ഏതു നാട്ടിലും നരകസമാനമായ കൊടുംദുരിതങ്ങളാണു സൃഷ്ടിക്കുക. അത്യന്തം ഉത്കണ്ഠാജനകമാണ് അഫ്ഗാനിസ്ഥാനിലെ സ്ഥിതി. അവിടെ ചവിട്ടിയരയ്ക്കപ്പെടുന്ന മനുഷ്യത്വവും പിച്ചിച്ചീന്തപ്പെടുന്ന സ്ത്രീത്വവും അനാഥമാക്കപ്പെടുന്ന ബാല്യങ്ങളും ലോകമനഃസാക്ഷിക്കു മുന്പിൽ ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്. അഫ്ഗാനിസ്ഥാനിൽ നടന്നതൊക്കെ അവരുടെ ആഭ്യന്തരകാര്യം എന്നു പറഞ്ഞു മുഖംതിരിക്കാൻ അന്താരാഷ്‌ട്ര സമൂഹത്തിനാകുമോ? താലിബാന്‍റെ മുന്നേറ്റത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് ഇതുപോലുള്ള ഭീകരപ്രസ്ഥാനങ്ങൾ മറ്റു രാജ്യങ്ങളിലും കലാപത്തിനിറങ്ങിയാൽ അവിടങ്ങളിലും നിയമവാഴ്ചയും വ്യവസ്ഥാപിത ഭരണസംവിധാനങ്ങളും അട്ടിമറിക്കപ്പെടില്ലേ? അത്യന്തം സ്ഫോടനാത്മകമാണ് ഇന്ത്യയുടെ അയൽപക്കത്തെ സ്ഥിതിവിശേഷം. പ്രസിഡന്‍റ് അഷ്റഫ് ഗനി രാജ്യം വിട്ടതോടെ അഫ്ഗാനിസ്ഥാനിൽ 20 വർഷമായി പാശ്ചാത്യശക്തികളുടെ നിയന്ത്രണത്തിലുള്ള ഭരണം അവസാനിച്ചു. അഫ്ഗാൻ തലസ്ഥാനമായ കാബൂൾ മൂന്നു മാസത്തിനകം താലിബാന്‍റെ നിയന്ത്രണത്തിലാകുമെന്നായിരുന്നു കഴിഞ്ഞയാഴ്ച യുഎസ് ഇന്‍റലിജൻസ് വിലയിരുത്തിയത്. എന്നാൽ, താലിബാൻ മുന്നേറ്റം കണ്ടു സർക്കാർ സേനകൾ കീഴടങ്ങിയതോടെ കാബൂളിന്‍റെ പതനം അതിവേഗത്തിലായി.

അപരിഷ്കൃതത്വത്തിന്‍റെയും ഭീകരതയുടെയും പര്യായമായി ലോകം കാണുന്ന താലിബാനെ വളർത്തിയതു പാക്കിസ്ഥാൻ, സൗദി അറേബ്യ, അമേരിക്ക എന്നീ രാജ്യങ്ങളുടെ ചാരസംഘടനകളാണ്. 1979ൽ അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തിയ സോവ്യറ്റ് സേനയെ ചെറുക്കാനാണു താലിബാനെ സൃഷ്ടിച്ചത്. സോവ്യറ്റ് സേനയ്ക്കും അവർ പിന്തുണച്ച അഫ്ഗാൻ സർക്കാരിനുമെതിരേ പോരാടുന്ന മുജാഹിദീനുകളെ കൂടുതൽ ആയുധപരിശീലനം നൽകി ശക്തിപ്പെടുത്താൻ അമേരിക്കയും സൗദിയും തീരുമാനിച്ചു. അവർക്കു പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ പാക്കിസ്ഥാനിലെ മതപാഠശാലകൾ കേന്ദ്രീകരിച്ചു പരിശീലനം നൽകി. ഇങ്ങനെ വളർത്തിയെടുക്കപ്പെട്ട താലിബാൻ തീവ്രവാദി പ്രസ്ഥാനം മുല്ല ഒമറിന്‍റെ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനിൽ ഉടനീളം പടർന്നു. സോവ്യറ്റ് പിന്തുണയുള്ള അഫ്ഗാൻ സർക്കാരിന്‍റെ പതനത്തെത്തുടർന്ന് 1996ൽ താലിബാൻ അവിടെ അധികാരം പിടിച്ചു. 2001 സെപ്റ്റംബർ 11ന് അൽഖ്വയ്ദ ഭീകരർ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമിച്ചതു താലിബാന്‍റെ തലവിധി മാറ്റി. അമേരിക്കയുടെ നേതൃത്വത്തിൽ പാശ്ചാത്യസേനകൾ അഫ്ഗാനിസ്ഥാനിലെത്തി താലിബാനെ അധികാരത്തിൽനിന്നു പുറത്താക്കി. എന്നാൽ, മയക്കുമരുന്നു കച്ചവടത്തിലൂടെ ലഭിച്ച വലിയ സന്പത്തും പാക്കിസ്ഥാനിൽനിന്നും മറ്റും നിർലോപം ലഭിച്ചുകൊണ്ടിരുന്ന ആയുധങ്ങളും കൂടുതൽ തീവ്രവാദികളെ ചേർത്തു പ്രസ്ഥാനം ശക്തിപ്പെടുത്താൻ താലിബാനെ സഹായിച്ചു. അമേരിക്കയും സഖ്യസേനകളും ഇപ്പോൾ അഫ്ഗാനിസ്ഥാനിൽനിന്നു പിന്മാറുന്നതോടെ താലിബാൻ ഭീകരതയുടെ അടുത്ത ഖണ്ഡം തുടങ്ങുകയാണ്.

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തുന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഭീകരപ്രവർത്തനം ശക്തിപ്പെടുത്തുമെന്ന ആശങ്കയുണ്ട്. താലിബാന്‍റെ പരിശീലനക്കളരിയും രക്ഷാകർതൃസ്ഥാനവും പാക്കിസ്ഥാനായതിനാൽ ഇന്ത്യക്കാണ് കൂടുതല്‍ കരുതൽ വേണ്ടത്. ബംഗ്ലാദേശിലെ ജമായത്ത് അൽ മുജാഹിദീന് താലിബാൻ ഭീകരരുമായുള്ള ബന്ധവും പരസ്യമാണ്. ഇന്ത്യയിലെ ഭീകരപ്രവർത്തനങ്ങൾക്ക് ആളും അർഥവും നൽകി സഹായിക്കുന്ന ഐഎസ്ഐ താലിബാൻ ഭീകരരെയും ഇതിനായി നിയോഗിക്കുമോ എന്ന ആശങ്ക അസ്ഥാനത്തല്ല.

അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാൻ ഭരണകൂടത്തെ അംഗീകരിച്ച ആദ്യത്തെ രാജ്യം ചൈനയാണ് എന്നതും ശ്രദ്ധേയമാണ്. ചൈന-പാക്കിസ്ഥാൻ-താലിബാൻ കൂട്ടുകെട്ട് വരുന്നത് ഇന്ത്യക്കു വലിയ ഭീഷണിയാണെന്നു നിരീക്ഷകർ കരുതുന്നു. അഫ്ഗാനിസ്ഥാനിലെ ഗനി സർക്കാരിന്‍റെ സുഹൃദ് രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. അവിടത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യ വലിയതോതില്‍ സഹായിച്ചിട്ടുമുണ്ട്. താലിബാനെ പ്രകോപിപ്പിക്കാൻ ഇതൊക്കെ ധാരാളം. സോവ്യറ്റ് അധിനിവേശകാലത്ത് അഫ്ഗാൻ പ്രസിഡന്‍റായിരുന്ന ഡോ. നജീബുള്ളയെ കൊന്ന് തെരുവിലെ വിളക്കുകാലിൽ കെട്ടിത്തൂക്കിയിട്ട പാരന്പര്യമാണു താലിബാനുള്ളത്. അഫ്ഗാനിസ്ഥാനിൽ സമാധാന പുനഃസ്ഥാപനത്തിനു യുഎൻ ഇടപെടൽ ലോകം പ്രതീക്ഷിക്കുന്നുണ്ട്.