Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കോവിഡ് നഷ്ടപരിഹാരം ആർക്കും നിഷേധിക്കരുത്
പൗരക്ഷേമത്തിനു വേണ്ടിയുള്ള സംവിധാനമാണു രാഷ്ട്രം. അതിന്റെ സേവനത്തിനുള്ളതാണു സർക്കാർ. പൗരന്മാരുടെ ജീവനും ജീവിതവും രക്ഷിക്കുന്നതിനുവേണ്ടി മാറ്റിവയ്ക്കുന്നതുക അധികച്ചെലവായി സർക്കാർ കാണേണ്ടതില്ല.
കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി വിധി മഹാമാരി ജീവിതം തകർത്ത ലക്ഷക്കണക്കിന് ആളുകൾക്കു വലിയ ആശ്വാസമായി മാറുകയാണ്. നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച മാർഗനിർദേശം ആറാഴ്ചയ്ക്കകം തയാറാക്കി നടപ്പാക്കാൻ ദേശീയ ദുരന്തനിവാരണ അഥോറിറ്റിക്കു സുപ്രീംകോടതി നിർദേശം നൽകി. നഷ്ടപരിഹാരത്തുക എത്രയാണെന്നതു സംബന്ധിച്ചു ദേശീയ ദുരന്ത നിവാരണ അഥോറിറ്റിക്കു തീരുമാനമെടുക്കാമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ പല തടസവാദങ്ങളും തള്ളിയാണു കോടതി ഈ വിധി പ്രസ്താവിച്ചതെന്നതു ശ്രദ്ധേയമാണ്. ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ പന്ത്രണ്ടാം വകുപ്പ് പ്രകാരം നഷ്ടപരിഹാരം നിർബന്ധമല്ലെന്നു കേന്ദ്രസർക്കാർ വാദിച്ചിരുന്നു. എന്നാൽ, സർക്കാരിന്റെ ലാഭനഷ്ടങ്ങളേക്കാൾ പ്രധാനം ജനങ്ങളുടെ ജീവിതമാണെന്നും അനുകന്പയും കരുതലും നിറഞ്ഞ സമീപനമാണു ദുരന്തബാധിതരോടു കാട്ടേണ്ടതെന്നുമുള്ള വ്യക്തമായ സന്ദേശമാണു സുപ്രീംകോടതി നൽകുന്നത്. നീതിക്കായി കേഴുന്ന സാധാരണക്കാരുടെ അവസാന ആശ്രയം കോടതിയാണെന്ന വിശ്വാസം ഈ വിധി ഒരിക്കൽക്കൂടി ഉറപ്പിക്കുന്നു.
ഔദ്യോഗിക കണക്കുകളനുസരിച്ച് ഇന്ത്യയിൽ നാലു ലക്ഷത്തിലധികം കോവിഡ് മരണങ്ങളുണ്ട്. മരിച്ചവരുടെ എണ്ണം ഇതിലും വളരെയധികമാണെന്നാണ് അനൗദ്യോഗിക കണക്കുകൾ. കോവിഡനന്തര പ്രശ്നങ്ങൾമൂലം മരിച്ചവർ ഇതിനുപുറമേയാണ്. ഔദ്യോഗിക ലിസ്റ്റിലുള്ള കോവിഡ് മരണങ്ങൾക്കു നഷ്ടപരിഹാരം നൽകാൻതന്നെ ഭീമമായ തുക വേണ്ടിവരുമെന്നതാണു സർക്കാരിനെ വിഷമിപ്പിക്കുന്നത്. കോവിഡ് ബാധിച്ചു മരിച്ച എല്ലാവരുടെയും കുടുംബങ്ങൾക്കു നാലു ലക്ഷം രൂപ വീതം നൽകാനാവില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ മഹാദുരന്തമാണു കോവിഡ് ബാധ. സമാനതകളില്ലാത്ത ഇത്തരം വെല്ലുവിളികളെ നേരിടാൻ അസാധാരണമായ തീരുമാനങ്ങളും ആവശ്യമാണ്. പൗരക്ഷേമത്തിനു വേണ്ടിയുള്ള സംവിധാനമാണു രാഷ്ട്രം. അതിന്റെ സേവനത്തിനുള്ളതാണു സർക്കാർ. പൗരന്മാരുടെ ജീവനും ജീവിതവും രക്ഷിക്കുന്നതിനുവേണ്ടി മാറ്റിവയ്ക്കുന്ന തുക അധികച്ചെലവായി സർക്കാർ കാണേണ്ടതില്ല. വൻകിട കുത്തക മുതലാളിമാരുടെ സഹസ്രകോടികൾ വരുന്ന കടങ്ങൾ എഴുതിത്തള്ളുമ്പോൾ ഇല്ലാത്ത വേവലാതി പാവപ്പെട്ട മനുഷ്യർക്കു നഷ്ടപരിഹാരത്തുക നൽകുന്പോൾ ഉണ്ടാകേണ്ടതില്ല. നീതിന്യായ പീഠത്തിന്റെ ഉത്തരവാദിത്വത്തെപ്പറ്റി ഉത്തമബോധ്യമുള്ള സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത് അതാണ്.
കോവിഡ് ബാധിച്ചു മരിച്ചവരുടെ മരണസർട്ടിഫിക്കറ്റ് ബന്ധുക്കൾക്കു ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്ന കോടതി നിർദേശവും ആശ്വാസകരമായി. ചുവപ്പുനാടയിൽ കുടുങ്ങിയ സർക്കാർ സംവിധാനത്തിൽനിന്ന് ഒരു കാര്യം സാധിച്ചുകിട്ടാനുള്ള ബുദ്ധിമുട്ട് അത്തരം ആവശ്യം ഉണ്ടായിട്ടുള്ളവർക്കറിയാം. ഒരു സർട്ടിഫിക്കറ്റ് എങ്ങനെ നൽകാതിരിക്കാം എന്നാണു പല ഉദ്യോഗസ്ഥരും ഗവേഷണം നടത്തുക. ദുരന്തബാധിതരുടെ കുടുംബങ്ങളോടും ഒട്ടും ദയാവായ്പില്ലാതെ പെരുമാറുന്ന സർക്കാർ യന്ത്രമാണു നമുക്കുള്ളത്. പുഴുവരിച്ചുകിടക്കുന്ന രോഗികളെ തിരിഞ്ഞുനോക്കാത്ത ജീവനക്കാരുള്ള നാട്ടിൽ മരണസർട്ടിഫിക്കറ്റിനായി എത്തുന്നവരെ എത്രമാത്രം വട്ടംചുറ്റിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ഈ സ്ഥിതി മാറാൻ കോടതി ഉത്തരവ് സഹായിക്കട്ടെ. കോവിഡ് മരണമാണെന്ന് ഔദ്യോഗിക രേഖയിൽ വരാത്തതുകൊണ്ട് പലർക്കും നഷ്ടപരിഹാരം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. കേരളത്തിൽ സർക്കാർ കണക്കുപ്രകാരം 13,236 കോവിഡ് മരണമാണുള്ളത്. ഈ കണക്ക് ശരിയല്ലെന്നും കോവിഡ് മരണങ്ങളുടെ എണ്ണം കുറച്ചുകാണിച്ചതാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അർഹരായ ആർക്കും നഷ്ടപരിഹാരം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. കോവിഡ് വന്നുപോയതിനുശേഷം അതിന്റെ തുടർച്ചയായുണ്ടാകുന്ന രോഗാവസ്ഥകൾ മൂലം പിന്നീടു മരിക്കുന്നവരുടെ കുടുംബങ്ങളും നഷ്ടപരിഹാരത്തുകയ്ക്ക് അർഹരാണ്. സാങ്കേതിക കാരണങ്ങൾ നിരത്തി ആർക്കും സഹായധനം നിഷേധിക്കരുത്.
കോവിഡ് ബാധിച്ചു മാതാപിതാക്കൾ രണ്ടുപേരും മരിച്ച കുട്ടികളെ സംരക്ഷിക്കുന്നതിന് ഒരു പദ്ധതി കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നു. പതിനെട്ടു വയസുവരെ കുട്ടികൾക്കു പ്രതിമാസം 2000 രൂപ നൽകുകയും അവരുടെ ഡിഗ്രി വരെയുള്ള വിദ്യാഭ്യാസച്ചെലവുകൾ സർക്കാർ ഏറ്റെടുക്കുകയും മൂന്നുലക്ഷം രൂപ സഹായധനം നൽകുകയും ചെയ്യുന്ന പദ്ധതിയാണിത്. ഇതുപോലുള്ള ജീവകാരുണ്യ പദ്ധതികൾ കോവിഡ് ദുരന്തബാധിതർക്കായി കൂടുതലായി നടപ്പാക്കാൻ സർക്കാരും സന്നദ്ധസംഘടനകളും മുന്നോട്ടുവരണം. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാർ പ്രാധാന്യം നൽകേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കുക അതിലൊന്നാണ്.
ഇപ്പോൾ പലയിടത്തുമുള്ള വാക്സിൻ ദൗർലഭ്യം പരിഹരിക്കാൻ കൂടുതൽ കാര്യക്ഷമമായ നടപടികൾ വേണം. പതിനെട്ടു വയസിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ നൽകാനുള്ള തീരുമാനം അല്പം വൈകിയാണ് എടുത്തതെങ്കിലും ഉചിതമായി. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളെ ചേർത്തുപിടിച്ചാണ് സർക്കാർ ആത്മാർഥത തെളിയിക്കേണ്ടത്.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top