Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണം
ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിൽ മനുഷ്യന് അന്തസോടെയും ആവശ്യത്തിനു ഭക്ഷണം കിട്ടിയും അത്യാവശ്യങ്ങൾ നിവർത്തിച്ചും ജീവിക്കാനുള്ള അവകാശംകൂടി ഉൾപ്പെടുന്നുണ്ടെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഉദാസീനത കാട്ടരുതെന്നു സുപ്രീം കോടതി നിർദേശം നൽകിയിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികൾക്കു രാജ്യത്ത് എവിടെനിന്നും റേഷൻ വാങ്ങാനാകുന്ന ‘ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി’ എല്ലാ സംസ്ഥാനങ്ങളും ജൂലൈ 31-നുള്ളിൽ നടപ്പാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. കോവിഡ് കാലത്തു തൊഴിലും വരുമാനവും നഷ്ടമായ ലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ദയനീയാവസ്ഥ മനസിലാക്കിയാണു കോടതിയുടെ നടപടി.
ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിൽ മനുഷ്യന് അന്തസോടെയും ആവശ്യത്തിനു ഭക്ഷണം കിട്ടിയും അത്യാവശ്യങ്ങൾ നിവർത്തിച്ചും ജീവിക്കാനുള്ള അവകാശംകൂടി ഉൾപ്പെടുന്നുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ദരിദ്രജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ബാധ്യതയാണ്. കുടിയേറ്റ തൊഴിലാളികൾക്കു വിതരണംചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് അധിക ഭക്ഷ്യധാന്യം നൽകണമെന്നും സുപ്രീം കോടതി കേന്ദ്രസർക്കാരിനു നിർദേശം നൽകി.
കോവിഡിനെത്തുടർന്ന് 2020 മാർച്ച് 25-ന് രാജ്യത്തു ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വിവിധ സംസ്ഥാനങ്ങളിൽനിന്നു തങ്ങളുടെ ജന്മനാടുകളിലേക്കു കുടിയേറ്റ തൊഴിലാളികളുടെ അഭൂതപൂർവമായ പലായനമാണു രാജ്യം കണ്ടത്. ട്രെയിൻ, ബസ് സർവീസുകളെല്ലാം നിർത്തിവച്ചിരുന്നതിനാൽ ഇവരിൽ പലർക്കും ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള തങ്ങളുടെ ജന്മനാടുകളിലേക്കു കാൽനടയായി പോകേണ്ടിവന്നു. കാലിയായ പോക്കറ്റുകളും ശൂന്യമായ ഭാവിയുമായി ഇത്രയധികം ദൂരം താണ്ടാൻ അവർ തയാറായതു പട്ടിണികൊണ്ടു മരിച്ചാലും അതു സ്വന്തം വീട്ടിൽക്കിടന്ന് ആകാമല്ലോയെന്നു കരുതിയാണ്. പക്ഷേ, നിരവധിപേർ പലായനത്തിനിടയിൽതന്നെ തളർന്നുവീണു മരിച്ചു. കേരളംപോലെ ചുരുക്കം ചില സംസ്ഥാനങ്ങൾ കോവിഡ് ദുരിതകാലത്തു സൗജന്യ ഭക്ഷ്യക്കിറ്റുകൾ നൽകി ജനങ്ങൾക്ക് ആശ്വാസമേകാൻ ശ്രമിച്ചെങ്കിലും ഭൂരിഭാഗം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പട്ടിണിപ്പാവങ്ങളെ തിരിഞ്ഞുനോക്കാൻ ആരുമുണ്ടായില്ല. നാട്ടിൽ പോകാൻ കഴിയാതെ ജോലിസ്ഥലത്തു തങ്ങിയ കുടിയേറ്റ തൊഴിലാളികൾക്കു റേഷൻ ധാന്യങ്ങളും ക്ഷേമപദ്ധതി ആനുകൂല്യങ്ങളും ലഭിക്കാൻ തടസങ്ങളുണ്ട് എന്നു വ്യക്തമായതോടെയാണ് റേഷൻ കാർഡുള്ളവർക്കു രാജ്യത്തെവിടെനിന്നും ഭക്ഷ്യധാന്യം വാങ്ങാൻ കഴിയുന്ന പദ്ധതി എത്രയുംവേഗം നടപ്പാക്കാൻ കോടതി നിർദേശിച്ചിരിക്കുന്നത്.
ഒരു റേഷൻ കാർഡു കൊണ്ട് ഏതു സംസ്ഥാനത്തുനിന്നും ഭക്ഷ്യധാന്യം വാങ്ങാൻ സൗകര്യം നൽകിയാൽ അതു ദുരുപയോഗപ്പെടുത്തില്ലേ എന്ന സംശയം ഉന്നയിക്കുന്നവരുണ്ട്. ഇത്തരം പദ്ധതികൾ നൂറു ശതമാനം സത്യസന്ധമായി നടപ്പാക്കാനുള്ള സാഹചര്യം ഇന്ത്യയിലില്ല എന്നതു സമ്മതിച്ചേ തീരൂ. പലർക്കുവേണ്ടിയും കൃത്രിമമായി റേഷൻ കാർഡുകൾ സൃഷ്ടിക്കപ്പെടുന്ന സ്ഥിതിയുണ്ടാകാം. അതുകൊണ്ടു വളരെ ജാഗ്രത ഇക്കാര്യത്തിൽ ആവശ്യമാണ്. രാജ്യത്ത് എത്ര കുടിയേറ്റ തൊഴിലാളികളുണ്ട് എന്നതിനു കൃത്യമായ കണക്കുകളൊന്നുമില്ല. 2011-ലെ സെൻസസ് കണക്കുകളനുസരിച്ച് സംസ്ഥാനം മാറി താമസിക്കുന്ന 45.6 കോടി കുടിയേറ്റക്കാർ ഇന്ത്യയിലുണ്ട്. മൊത്തം ജനസംഖ്യയുടെ 38 ശതമാനം വരുമിത്. 2001-ൽ ഇതു യഥാക്രമം 31.5 കോടിയും 31 ശതമാനവുമായിരുന്നു.
2001-നും 2011-നും ഇടയിൽ ജനസംഖ്യ 18 ശതമാനം വർധിച്ചപ്പോൾ കുടിയേറ്റക്കാരുടെ വർധന 45 ശതമാനമാണ്. കുടിയേറ്റ തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണു കേരളം. ഉത്തരേന്ത്യയിൽനിന്നു വരുന്ന കുടിയേറ്റ തൊഴിലാളികളെ പൊതുവേ ബംഗാളികൾ എന്നാണ് ഇവിടെ വിളിക്കുന്നതെങ്കിലും ഒഡീഷക്കാരും ബിഹാറികളും യുപിക്കാരും ആസാംകാരുമെല്ലാം അക്കൂട്ടത്തിലുണ്ട്. ബംഗ്ലാദേശിൽനിന്നും മറ്റുമുള്ള അനധികൃത കുടിയേറ്റക്കാരും തൊഴിലാളികളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും കഴിയുന്നുണ്ട് എന്നതു വിസ്മരിക്കാനാവില്ല. കുടിയേറ്റ തൊഴിലാളികളുടെ മറവിൽ ഇവരൊക്കെ റേഷൻ കാർഡ് സന്പാദിച്ച് അനധികൃതമായി പൗരത്വം നേടുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ല.
തൊഴിലാളികളുടെ മറവിൽ അനധികൃത കുടിയേറ്റക്കാർ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും കുടിയേറ്റ തൊഴിലാളികൾക്കുവേണ്ട സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും അവരിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ എളുപ്പം തിരിച്ചറിയുന്നതിനുമൊക്കെവേണ്ടി അതിഥി തൊഴിലാളികൾക്കെല്ലാം കേരളത്തിൽ രജിസ്ട്രേഷൻ ഉറപ്പുവരുത്തണമെന്ന നിർദേശം ഉയർന്നിരുന്നു. എന്നാലതു നടപ്പാക്കാൻവേണ്ട ഉത്സാഹം അധികൃതർ കാട്ടിയില്ല. മുംബൈ പോലുള്ള വൻനഗരങ്ങളിൽ കുടിയേറുന്ന മലയാളികളും ഇതുപോലെ രജിസ്റ്റർ ചെയ്യേണ്ട സ്ഥിതിയുണ്ടാകില്ലേ എന്ന മറുവാദമാണു പലരും ഉന്നയിച്ചത്.
പൗരസ്വാതന്ത്ര്യം ഏറെയുള്ള പല പാശ്ചാത്യ രാജ്യങ്ങളിലും പൗരന്മാർ ഒരു നിശ്ചിത കാലയളവിൽ കൂടുതൽ സമയത്തേക്ക് വേറൊരു സംസ്ഥാനത്തു താമസിക്കുന്പോൾ പുതിയ സ്ഥലത്തു രജിസ്ട്രേഷൻ നിർബന്ധമാണ്. അതുപോലെ ഇവിടെയും രജിസ്ട്രേഷൻ ഏർപ്പെടുത്തുന്നതിൽ എന്താണു കുഴപ്പം? കുടിയേറ്റ തൊഴിലാളികൾക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുമായി നാഷണൽ ഇൻഫർമാറ്റിക് സെന്ററുമായി ചേർന്നു പ്രത്യേക പോർട്ടൽ രൂപീകരിച്ച് ജൂലൈ 31-നകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. കോടതിവിധിയുടെ ചൈതന്യം ഉൾക്കൊണ്ടു സത്വര നടപടികൾക്കു സർക്കാർ തയാറാകുമെന്നു കരുതാം.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top