Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പ്രകടനപത്രികയുടെ നേരും നെറിയും
കേരളത്തെ ഒരു മാവേലിനാടാക്കാൻ പോന്ന തരത്തിലുള്ള സ്വപ്നതുല്യമായ വാഗ്ദാനങ്ങൾ പ്രകടനപത്രികകളിലുണ്ട്. ഏതു മുന്നണിയാണ് അധികാരത്തിലേറുന്നതെങ്കിലും അവർ
വാഗ്ദാനംചെയ്ത കാര്യങ്ങൾ നടപ്പാക്കാൻ എങ്ങനെ പണം കണ്ടെത്തുമെന്നതാണു കാതലായ ചോദ്യം.
പ്രചാരണ രീതികളടക്കം പല കാര്യങ്ങളിലും വ്യത്യസ്തമായ ഇപ്രാവശ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഒരു പ്രത്യേകത വിവിധ രാഷ്ട്രീയ മുന്നണികളുടെ പ്രകടനപത്രികകളും ചർച്ചയാകുന്നു എന്നതാണ്. കേരളത്തിൽ വീറോടെ മത്സരിക്കുന്ന മൂന്നു മുന്നണികളും തങ്ങൾ അധികാരത്തിലെത്തിയാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അക്കമിട്ടു വിവരിക്കുന്ന പ്രകടനപത്രികകളാണു പുറത്തിറക്കിയിട്ടുള്ളത്. കേരളത്തെ ഒരു മാവേലിനാടാക്കാൻ പോന്ന തരത്തിലുള്ള സ്വപ്നതുല്യമായ വാഗ്ദാനങ്ങൾ പ്രകടനപത്രികകളിലുണ്ട്. അവയിലെ അവിശ്വസനീയമായ വാഗ്ദാനങ്ങൾ പലതും നടപ്പാക്കാൻ പറയുന്നതല്ലെന്നു വോട്ടർമാർക്കറിയാം. എന്നാൽ, യാഥാർഥ്യാധിഷ്ഠിതമായിട്ടുള്ളതും നടപ്പാക്കിയാൽ സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഉതകുന്നതുമായ കുറെ പരിപാടികളും ഈ പ്രകടനപത്രികകളിലുണ്ട് എന്നതു സമ്മതിക്കണം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അന്പേ പരാജയപ്പെട്ട എൽഡിഎഫ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചുവരവു നടത്തിയതു രാഷ്ട്രീയമാറ്റങ്ങൾക്കു പുറമേ സംസ്ഥാനസർക്കാർ പ്രളയകാലത്തും കോവിഡ് കാലത്തും നടത്തിയ ക്ഷേമപ്രവർത്തനങ്ങൾകൊണ്ടുകൂടിയുമാണ് എന്ന വിലയിരുത്തൽ പൊതുവെയുണ്ട്. ക്ഷേമ പെൻഷനുകളും ഭക്ഷ്യകിറ്റുമാണ് എൽഡിഎഫിനെ വിജയിപ്പിച്ചതെന്നു പലരും പറഞ്ഞു. ഏതായാലും എൽഡിഎഫിന്റെ 900 ഇന പ്രകടനപത്രികയിൽ ക്ഷേമപദ്ധതികൾക്കാണു മുൻതൂക്കം. ക്ഷേമ പെൻഷൻ ഘട്ടം ഘട്ടമായി പ്രതിമാസം 2500 രൂപയായി വർധിപ്പിക്കുമെന്നും വീട്ടമ്മമാർക്കു പെൻഷൻ നൽകുമെന്നും അതിൽ പറയുന്നു. രണ്ടാമതായി പ്രകടനപത്രിക പുറത്തിറക്കിയ യുഡിഎഫ് ഒരു പടികൂടി കടന്ന് ക്ഷേമ പെൻഷനുകൾ 3000 രൂപയാക്കുമെന്നു വാഗ്ദാനംചെയ്തു. മാത്രമല്ല, പാവപ്പെട്ട കുടുംബങ്ങൾക്കു പ്രതിവർഷം 72,000 രൂപ ഉറപ്പുനൽകുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്നും ആ പദ്ധതിയിൽ ഉൾപ്പെടാത്ത 40-60 വയസിനിടയിലുള്ള തൊഴിൽരഹിതരായ വീട്ടമ്മമാർക്കു പ്രതിമാസം 2000 രൂപ നൽകുമെന്നും അവർ പ്രഖ്യാപിച്ചു. മൂന്നാമതു പ്രകടനപത്രികയിറക്കിയ എൻഡിഎയുടെ വാഗ്ദാനം ക്ഷേമപെൻഷനുകൾ പ്രതിമാസം 3,500 രൂപയാക്കുമെന്നാണ്.
ഡൽഹിയിൽ നടക്കുന്ന കർഷകസമരം രാജ്യത്തെന്പാടും കർഷകർക്ക് അനുകൂലമായ ഒരു മനോഭാവം സൃഷ്ടിച്ചിട്ടുണ്ട് എന്നതിനാലാവണം കർഷകരോട് അനുഭാവം പ്രകടിപ്പിക്കുന്ന കുറേ നിർദേശങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ മൂന്നുകൂട്ടരും ശ്രദ്ധിച്ചിട്ടുണ്ട്. റബറിന്റെ തറവില കിലോയ്ക്ക് 250 രൂപയാക്കുമെന്നും നെല്ലിന്റെ സംഭരണവിലയും നാളികേരത്തിന്റെ താങ്ങുവിലയും ഉയർത്തുമെന്നും യുഡിഎഫും എൽഡിഎഫും പ്രകടനപത്രികകളിൽ പറയുന്നു. ഈ വാഗ്ദാനങ്ങൾ നടപ്പാക്കപ്പെട്ടാൽ, കടക്കെണിയിൽ നട്ടംതിരിയുന്ന കർഷകർക്ക് അതു വലിയൊരു ആശ്വാസമാകും. എന്നാൽ, തറവിലയും താങ്ങുവിലയും വർധിപ്പിക്കുന്നത് പ്രശ്നത്തെ എളുപ്പവഴിയിൽ സമീപിക്കലാണ് എന്നും പറയേണ്ടതുണ്ട്. സർക്കാരിനു ധനസ്ഥിതി ഉണ്ടായാലേ ഉയർന്ന വിലയ്ക്കു സംഭരണം നടക്കൂ. സംഭരണം നടന്നിട്ടും കർഷകന്റെ അക്കൗണ്ടിലേക്കു പണം വരുന്നില്ലെങ്കിൽ എന്തു പ്രയോജനം? കാർഷികോത്പന്നങ്ങൾക്കു ന്യായവില വിപണിയിൽ ലഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയാണു വേണ്ടത്. അതിനു രാഷ്ട്രീയപാർട്ടികളുടെ നയങ്ങളിലും സമീപനത്തിലും മാറ്റമുണ്ടാകണം. ഉദാരവത്കരണ നയങ്ങളുടെ കാലത്തു യുപിഎ സർക്കാരിൽ ധനമന്ത്രിയായിരുന്ന പി. ചിദംബരം ടയർ മുതലാളിമാരെ സഹായിക്കുന്നതിനുവേണ്ടി കൈക്കൊണ്ട നടപടികളാണു റബർ കർഷകരുടെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണമെന്ന് എല്ലാവർക്കുമറിയാം. റബറിനെ വ്യവസായ ഉത്പന്നങ്ങളുടെ പട്ടികയിൽനിന്നു മാറ്റി കാർഷിക ഉത്പന്നങ്ങളുടെ പട്ടികയിൽ പെടുത്തണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതു സാധ്യമല്ലെന്നാണ് ഇപ്പോഴത്തെ കേന്ദ്രസർക്കാരും കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
ദുർബല വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള കുറേ പദ്ധതികൾ പ്രകടനപത്രികകളിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം വീടുകൾ നിർമിച്ചുനൽകുമെന്ന് എൽഡിഎഫും യുഡിഎഫും പറയുന്നു. കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കുമെന്നു യുഡിഎഫ് വാഗ്ദാനംചെയ്യുന്പോൾ തീരദേശവികസനത്തിന് 5,000 കോടി രൂപയുടെ പാക്കേജ് ആണ് എൽഡിഎഫിന്റെ വാഗ്ദാനം. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നു. ശബരിമലയ്ക്കായി പ്രത്യേക നിയമനിർമാണം നടത്തുമെന്നു യുഡിഎഫിന്റെയും എൻഡിഎയുടെയും പ്രകടനപത്രികയിലുണ്ട്. ഭരണച്ചെലവ് 30 ശതമാനം വെട്ടിക്കുറയ്ക്കുമെന്നാണ് എൻഡിഎയുടെ ശ്രദ്ധേയമായൊരു വാഗ്ദാനം. ഏതു മുന്നണിയാണ് അധികാരത്തിലേറുന്നതെങ്കിലും അവർ വാഗ്ദാനംചെയ്ത കാര്യങ്ങൾ നടപ്പാക്കാൻ എങ്ങനെ പണം കണ്ടെത്തുമെന്നതാണു കാതലായ ചോദ്യം. കേരളത്തിൽ മൂന്നരക്കോടി ജനങ്ങളുണ്ട്. അവരിലെ പാവപ്പെട്ടവർക്കെല്ലാം പ്രതിമാസം 2500-3500 രൂപ ക്ഷേമ പെൻഷൻ നൽകാൻ സർക്കാരിന്റെ വരുമാനം എന്താണ്? കോൺഗ്രസിന്റെ ന്യായ് പദ്ധതി ഇതിനു പുറമേയാണ്. ഇതെല്ലാം നടപ്പാക്കണമെങ്കിൽ, ഇപ്പോൾത്തന്നെ കടക്കെണിയിലായ സംസ്ഥാനത്തിനു നികുതി വൻതോതിൽ വർധിപ്പിക്കേണ്ടിവരില്ലേ? പുതിയ ശന്പള പരിഷ്കരണം നടപ്പാക്കാൻ പ്രതിവർഷം 11,000 കോടി രൂപയുടെ അധികച്ചെലവു വേണ്ടിവരും. സംസ്ഥാന സന്പദ്ഘടനയുടെ വളർച്ച കഴിഞ്ഞ സാന്പത്തികവർഷം 3.45 ശതമാനം മാത്രമായിരുന്നു. വടി വീശിയാൽ പണം പെട്ടിയിൽ വീഴ്ത്താൻ കഴിവുള്ള മാന്ത്രികരൊന്നുമല്ല സംസ്ഥാന ധനമന്ത്രിമാർ. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളൊക്കെ നല്ലതാണ്. അവ ജലരേഖകളായി മാറാതിരിക്കട്ടെ.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top