Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മ്യാൻമറിൽ തല്ലിക്കൊഴിക്കപ്പെടുന്ന ജനാധിപത്യ സ്വപ്നങ്ങൾ
മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭം വിജയിക്കേണ്ടതു ലോകത്തിൽ പൗരസ്വാതന്ത്ര്യങ്ങളും ജനാധിപത്യാവകാശങ്ങളും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും ആവശ്യമാണ്.
പട്ടാള ഭരണത്തിൻകീഴിലായ മ്യാൻമറിൽ ജനാധിപത്യ പ്രക്ഷോഭങ്ങളും അതിനെ അടിച്ചമർത്താനുള്ള പട്ടാള നടപടികളും തുടരുകയാണ്. മ്യാൻമറിലെ ജനകീയ പ്രക്ഷോഭകാരികൾക്കുനേരേ പട്ടാളം ശനിയാഴ്ച നടത്തിയ വെടിവയ്പിൽ പന്ത്രണ്ടുപേരാണു മരിച്ചത്. സൈനിക ഭരണകൂടം നടത്തിയ വെടിവയ്പുകളിൽ ഇതുവരെ 70 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിഗമനം. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാൻസ്ലേയിലാണു ശനിയാഴ്ച വലിയ പ്രതിഷേധവും അതിനെ അടിച്ചമർത്താൻ സൈന്യത്തിന്റെ കിരാത നടപടികളുമുണ്ടായത്. മ്യാൻമറിലെ സൈനിക നടപടികളുടെ ക്രൂരതകളും മരണവിവരങ്ങളും പുറംലോകം അറിയുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സൈനിക ഭരണകൂടം പറയുന്നതിലും വളരെയധികം കൂടുതലാകാനാണു സാധ്യതയെന്നു റിപ്പോർട്ടുകളുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഓംഗ്സാൻ സൂചി അടക്കമുള്ള ജനാധിപത്യ നേതാക്കളെ തടവിലാക്കി മ്യാൻമറിൽ പട്ടാളം അധികാരം പിടിച്ചത്. മുന്‍പും പട്ടാളഭരണത്തിന്റെ ക്രൂരതകൾ ദീർഘനാൾ അനുഭവിക്കേണ്ടിവന്നിട്ടുള്ള മ്യാൻമർ ജനത, ജീവൻതന്നെ നഷ്ടമായേക്കാം എന്നറിഞ്ഞിട്ടും സ്വാതന്ത്ര്യത്തിനുവേണ്ടി തെരുവിലിറങ്ങി. ഇതിനകം രണ്ടായിരത്തോളംപേർ തടവിലായി. പക്ഷേ ഭയന്നു പിന്മാറാൻ മ്യാൻമർ ജനത തയാറല്ല.
പട്ടാളത്തിന്റെ തോക്കുകൾക്കു നേരേ വിരിമാറു കാട്ടാനുള്ള ചങ്കൂറ്റം അവർ പ്രകടിപ്പിക്കുന്നു. പ്രതിഷേധക്കാർക്കു നേരേ വെടിയുതിർത്ത പട്ടാളക്കാരോട് അതു നിർത്തണമെന്ന് മുട്ടുകുത്തിനിന്നു യാചിക്കുന്ന കന്യാസ്ത്രീയുടെ ചിത്രം ലോകമനഃസാക്ഷിയെത്തന്നെ പിടിച്ചുലച്ചു. കച്ചിൻ ജില്ലയിലെ മ്വത്ക്വാന എന്ന സ്ഥലത്തു പ്രതിഷേധക്കാർക്കു നേരേ സൈന്യം വെടിയുതിർത്തപ്പോഴാണു സിസ്റ്റർ ആൻ റോസ്നു തവങ്ങ് എന്ന കത്തോലിക്കാ കന്യാസ്ത്രീ ധൈര്യപൂർവം മുന്നോട്ടുവന്നു സുരക്ഷാസേനാംഗങ്ങളോടു യാചിച്ചത്. അതു സൈനികരുടെ മനസും ഇളക്കി. കരുണയ്ക്കായി യാചിച്ച കന്യാസ്ത്രീക്കു മുന്നിൽ രണ്ടു സൈനികരും മുട്ടുകുത്തി. ഒടുവിൽ നിലത്തു ചുംബിച്ചാണ് മൂന്നുപേരും എഴുന്നേറ്റത്. പ്രതിഷേധവുമായി ധൈര്യപൂർവം മുന്നോട്ടുവരുന്ന സാധാരണക്കാരും കുട്ടികളും അടക്കമുള്ള ജനങ്ങളും അവർക്കു സാന്ത്വനവുമായി പിന്നിലുള്ള സിസ്റ്റർ ആൻ റോസിനെപ്പോലുള്ളവരും ഇന്നത്തെ മ്യാൻമറിന്റെ കണ്ണീർചിത്രങ്ങളാണ്.
തോക്കു കണ്ട് പേടിക്കുകയും വെടിയുണ്ട കണ്ടു പതറുകയും ചെയ്യാത്ത ജനാധിപത്യ പ്രക്ഷോഭ നേതാക്കളെ മറ്റുവിധത്തിൽ പീഡിപ്പിച്ചു ജയിലിലടയ്ക്കാനാണു പട്ടാള ഭരണകൂടത്തിന്റെ ശ്രമം. പ്രമുഖ നേതാവ് ഓംഗ് സാൻ സൂചിയെ അഴിമതി ആരോപണത്തിൽ കുടുക്കി തളയ്ക്കാനാണു ശ്രമം. ഓംഗ് സാൻ സൂചി ആറുലക്ഷം ഡോളറും നാലര ലക്ഷം ഡോളർ വിലവരുന്ന സ്വർണവും അനധികൃതമായി കൈപ്പറ്റിയെന്നാണു പട്ടാള ഭരണകൂടത്തിന്റെ ആരോപണം. ഫെബ്രുവരി ഒന്നിനു സൂചിയെ തടവിലാക്കി അധികാരം പിടിച്ച പട്ടാളം, അവർക്കെതിരേ ഉന്നയിക്കുന്ന ഏറ്റവും വലിയ ആരോപണമാണിത്. തടവിലാക്കപ്പെട്ട പ്രസിഡന്റ് വിൻമിന്റും നിരവധി കാബിനറ്റ് മന്ത്രിമാരും അഴിമതി നടത്തിയെന്നും പട്ടാളവൃത്തങ്ങൾ ആരോപിച്ചെങ്കിലും ഇതിനൊന്നും തെളിവ് നൽകിയിട്ടില്ല. അനധികൃതമായി റേഡിയോ ഉപകരണം കൈവശം വച്ചു, കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നീ ആരോപണങ്ങൾ ഉന്നയിച്ച് സൂചിക്കെതിരേ നേരത്തേ കേസെടുത്തിരുന്നു. മ്യാൻമറിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മുന്‍പും തടവറജീവിതവും പ്രവാസജീവിതവും നയിച്ചിട്ടുള്ള സൂചി പട്ടാളത്തിന്റെ പുതിയ സമ്മർദങ്ങളെയും ധൈര്യപൂർവം നേരിടുമെന്നാണു ജനാധിപത്യ വിശ്വാസികൾ പ്രതീക്ഷിക്കുന്നത്.
ഏകാധിപത്യ ഭരണകൂടങ്ങൾ വാഴ്ച നടത്തുന്ന മറ്റു രാജ്യങ്ങളിലെന്നപോലെ മ്യാൻമറിലും മാധ്യമസ്വാതന്ത്ര്യം കൂച്ചുവിലങ്ങിനുള്ളിലാണ്. കഴിഞ്ഞയാഴ്ച രണ്ടു മാധ്യമപ്രവർത്തകരെ അറസ്റ്റുചെയ്ത സൈനിക ഭരണകൂടം രണ്ടു മാധ്യമസ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു. മ്യാൻമറിൽ നടക്കുന്ന ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തറിയുന്നതു മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നതിലൂടെ തടയാമെന്നാകും പട്ടാള ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ.
എന്നാൽ, സൈന്യം നടത്തുന്ന റെയ്ഡുകളുടെയും മറ്റ് അതിക്രമങ്ങളുടെയും വാർത്തകളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും പുറംലോകം അറിയുകയും ചെയ്യുന്നുണ്ട്. പ്രതിഷേധക്കാരെ അക്രമത്തിലൂടെ നേരിടുന്ന പട്ടാള ഭരണകൂടത്തിന്റെ നടപടിയെ അപലപിച്ച് യുഎൻ രക്ഷാസമിതി പ്രസ്താവന പുറത്തിറക്കിയെങ്കിലും പട്ടാള ഭരണകൂടത്തിന് കുലുക്കമില്ല. പട്ടാള അട്ടിമറിക്കെതിരായ പരാമർശം ചൈനയുടെയും റഷ്യയുടെയും എതിർപ്പിനെത്തുടർന്നാണ് യുഎന്നിന്റെ പ്രസ്താവനയിൽ ഉൾപ്പെടുത്താതിരുന്നത്. ഇത്തരം വൻശക്തികളുടെ പിന്തുണയാണ് മ്യാൻമർ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലെയും ഏകാധിപത്യ ഭരണകൂടങ്ങളുടെ പിൻബലം. അതിനാൽ മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭം വിജയിക്കേണ്ടതു ലോകത്തിൽ പൗരസ്വാതന്ത്ര്യങ്ങളും ജനാധിപത്യാവകാശങ്ങളും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും ആവശ്യമാണ്.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
Latest News
നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top