Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ക്രൂഡ് ഓയിൽ വില താഴുന്പോൾ അല്പം ആശ്വാസം നല്‍കിക്കൂടേ?
അസംസ്കൃത വസ്തുവിനു വില കുത്തനേ താഴുന്പോഴും അനുബന്ധ ഉത്പന്നങ്ങൾക്കു വില കുതിച്ചുകയറുന്നതു കൗതുകകരവും ദുഃഖകരവുമായ വിപണിക്കാഴ്ചയാണ്. വിപണി നിയന്ത്രിക്കുന്നവരുടെ അനീതിക്കു സർക്കാർ കൂട്ടുനിൽക്കുന്നു. രണ്ടിന്റെയും ദുരിതം ഏറെ അനുഭവിക്കുന്ന സംസ്ഥാനമാണു കേരളം. റബറിന് അന്താരാഷ്ട്രവിപണിയിൽ വില കിലോഗ്രാമിനു നൂറു രൂപയിലും താഴേക്കു പോകുന്പോഴും ടയറിന് ഒരു പൈസപോലും വില കുറയുന്നില്ല. എന്നു മാത്രമല്ല, ടയറിനും മറ്റും വില വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതുപോലെയാണ് ഇന്ധനവിലയും. അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിൽ വില കാര്യമായി ഇടിഞ്ഞുകൊണ്ടിരിക്കേ ഇവിടെ പെട്രോൾ-ഡീസൽ വിലയിൽ ഉണ്ടായിരിക്കുന്നതു വളരെ നേർത്ത കുറവാണ്.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണം കേന്ദ്രസർക്കാർ ഉപേക്ഷിച്ചതോടെ ഓരോ ദിവസവും വിലവ്യതിയാനം ഉണ്ടാകാം. അന്താരാഷ്ട്രവിലയുടെ അടിസ്ഥാനത്തിലാണിതു തയാറാക്കുക. ഉത്പന്നത്തിന്റെ യഥാർഥ വിലയ്ക്കു പുറമേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിട്ടുള്ള വിവിധയിനം നികുതികളും ഉപയോക്താക്കൾ കൊടുക്കണം. ഇന്ത്യയെപ്പോലെ ഇന്ധനോപയോഗത്തിൽ മുന്‍പന്തിയിൽ നിൽക്കുന്ന ഒരു രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും നേരിയ വിലക്കയറ്റംപോലും സന്പദ്ഘടനയെ കാര്യമായി സ്വാധീനിക്കും. ഏറ്റവും കൂടുതൽ ഇന്ധനവില ഈടാക്കുന്നൊരു രാജ്യമാണ് ഇന്ത്യ. ഇവിടെ ഇന്ധനവില എത്ര ഉയർന്നാലും കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ നികുതിയിൽ യാതൊരു ഇളവും നൽകാൻ സന്നദ്ധമല്ല. ഈയിടെ വൻ പ്രതിഷേധമുയർന്നപ്പോൾ കേന്ദ്രസർക്കാർ നികുതി അല്പം ഇളവു ചെയ്തു. അതിലെന്തു കാര്യം? അന്താരാഷ്ട്ര വിലയിലുണ്ടാകുന്ന കുറവനുസരിച്ച് ഇന്ധനവില കുറയ്ക്കേണ്ടതു കേവല മര്യാദയല്ലേ?
ഒക്ടോബർ അഞ്ചിനുശേഷം ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്ത്യയിൽ ഒക്ടോബർ 17 വരെ ദിവസേന വില കൂടിക്കൊണ്ടിരുന്നു. പിന്നീടു ലേശം കുറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന് 29 ശതമാനം വില കുറഞ്ഞപ്പോൾ കേരളത്തിലെ ഉപയോക്താവിനു ലഭിച്ച വിലക്കുറവാകട്ടെ എട്ടു ശതമാനം മാത്രം. അന്താരാഷ്ട്ര വിപണിയിൽ ഒക്ടോബർ ആദ്യവാരം ക്രൂഡ് വില വീപ്പയ്ക്ക് 80 ഡോളറിനു മുകളിലായിരുന്നത് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 61 ഡോളറായി താഴ്ന്നു. പീന്നീടു നേരിയ തോതിൽ ഉയർന്നു.
ഇന്ത്യയിൽ ഇന്ധനവിലനിയന്ത്രണം നിലവിലുണ്ടായിരുന്നപ്പോൾ എണ്ണക്കന്പനികൾക്കു വൻനഷ്ടം ഉണ്ടാകുന്നുവെന്നു പറഞ്ഞാണു വിലനിയന്ത്രണം എടുത്തുകളഞ്ഞത്. എന്നിട്ടോ? എണ്ണക്കന്പനികളുടെ നഷ്ടം കുറഞ്ഞതായി ഇതുവരെ അവർ പറഞ്ഞിട്ടില്ല. വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വിലയുമായി യാതൊരു തുല്യതയുമില്ലാതെ തോന്നുംപടിയാണു സാധാരണക്കാരായ കോടിക്കണക്കിന് ഉപയോക്താക്കളിൽനിന്നു വില ഈടാക്കുന്നത്. ഈയിടെ ചെറിയൊരു ഇളവു നൽകിയെന്നു സമ്മതിക്കുന്നു. പക്ഷേ വില വിമാനവേഗത്തിൽ മുകളിലേക്ക്, താഴേക്കിറങ്ങാൻ ബലൂൺവേഗം.
എണ്ണക്കച്ചവടത്തിലൂടെ സർക്കാർ ഖജനാവിലേക്കു നികുതിപ്പണം വരാനുള്ള അവസരം ഭംഗിയായി കേന്ദ്രസർക്കാർ ഉപയോഗിക്കുന്നു. യുപിഎ സർക്കാരിന്റെ അവസാനനാളുകളിൽ അന്താരാഷ്ട്രവിപണിയിൽ ഇന്ധനവില കൊടുമുടിയിലെത്തിയിരുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരുന്പോൾ അന്താരാഷ്ട്ര വിലയിൽ ഇടിവു തുടങ്ങി. വീപ്പയ്ക്ക് 115-120 ഡോളറായിരുന്നതു 35-40 ഡോളർ വരെയായി താഴ്ന്നു ക്രൂഡ് വില. ജനങ്ങൾക്ക് “അച്ഛാ ദിൻ’’ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സർക്കാരിനു വാഗ്ദാനം പാലിക്കാൻ കിട്ടിയ സുവർണാവസരം.
പക്ഷേ ഇവിടെ ഇന്ധനവില കുറച്ചില്ല. ഇന്ധനത്തിനായി വൻതോതിൽ വിദേശനാണ്യം ചെലവാക്കിക്കൊണ്ടിരുന്ന രാജ്യത്തിന് അന്താരാഷ്ട്ര കന്പോളത്തിലെ വിലക്കുറവിലൂടെ ഉണ്ടായ ലാഭം എവിടെപ്പോയി എന്ന് ആർക്കുമറിയില്ല. ഇപ്പോഴിതാ റിസർവ് ബാങ്കിന്റെ കരുതൽധനം കവർന്നെടുക്കാൻ ബാങ്കുമായി കടിപിടി കൂടുകയാണു ധനമന്ത്രാലയം.
ക്രൂഡ് ഓയിൽ വില കുറഞ്ഞുകൊണ്ടിരുന്നപ്പോഴും കേന്ദ്രസർക്കാർ എക്സൈസ് തീരുവ കൂട്ടിക്കൊണ്ടേയിരുന്നു. ഒന്നും രണ്ടും പ്രാവശ്യമല്ല, 2014 നവംബറിനും 2017 ജനുവരിക്കുമിടയിൽ കേന്ദ്രം എക്സൈസ് ഡ്യൂട്ടി കൂട്ടിയത് ഒന്‍പതു തവണ. പെട്രോളിയം ഉത്പന്നങ്ങളിൽനിന്നുള്ള എക്സൈസ് നികുതി വരുമാനം 2014-15ൽ 99,184 കോടി രൂപയായിരുന്നത് 2017-18 ആയപ്പോഴേക്കും 2,52,805 കോടി രൂപയായി. ക്രൂഡ് ഓയിൽ വിലയിടിവിന്റെ നേട്ടം സർക്കാർ ഖജനാവിലേക്കൊഴുകി. അതിൽ പാവപ്പെട്ട ഓട്ടോറിക്ഷക്കാരുടെയും ഇരുചക്രവാഹനയാത്രക്കാരുടെയും പോക്കറ്റിലെ ചില്ലിക്കാശുമുണ്ടായിരുന്നു. ഈ കൊള്ളയുടെ പ്രയോജനം സർക്കാരിനു മാത്രമല്ല, പൊതുമേഖലാ- സ്വകാര്യ എണ്ണക്കന്പനികൾക്കും കിട്ടി. അതിന്റെ വിഹിതം ആരുടെയൊക്കെ പോക്കറ്റിലെത്തിയെന്നറിഞ്ഞുകൂടാ. ഏതായാലും മുകേഷ് അംബാനിയുടെ റിലയൻസ് എണ്ണക്കന്പനിയുടെ അറ്റാദായം ഒറ്റവർഷംകൊണ്ട് 20.6 ശതമാനം വർധിച്ച് 30,075 കോടി രൂപയായി.
സർക്കാരിന്റെ വിലനിയന്ത്രണം ഉണ്ടായിരുന്ന കാലത്ത് സ്വകാര്യകന്പനികൾ വിപണിയിൽനിന്നു മാറിനിന്നിരുന്നു. നിയന്ത്രണം ഇല്ലാതാക്കിയപ്പോൾ അവർ സജീവമായി. പൊതുമേഖലാ എണ്ണക്കന്പനികളുടെ ലാഭത്തിന്മേലുള്ള നികുതി, സർക്കാരിനു ലഭിക്കുന്ന ലാഭവിഹിതം, ഇതര ഓഹരി ഉടമകൾക്കു നൽകുന്ന ലാഭവിഹിതത്തിന്മേലുള്ള നികുതി എന്നിങ്ങനെ പലതരത്തിൽ കേന്ദ്ര സർക്കാരിനു വരുമാനം ലഭിക്കും. എണ്ണവില്പനയുമായി ബന്ധപ്പെട്ട് 2017-18ൽ കേന്ദ്രത്തിനു രണ്ടര ലക്ഷം കോടി രൂപയുടെ എക്സൈസ് നികുതിക്കു പുറമേ കസ്റ്റംസ് തീരുവ ഇനത്തിൽ 11,966 കോടി രൂപയും പൊതുമേഖലാ എണ്ണക്കന്പനികളുടെ ലാഭത്തിന്മേലുള്ള നികുതിയായി 33,021 കോടി രൂപയും ലഭിച്ചു. വിലവർധനയുടെ ഗുണം സംസ്ഥാന സർക്കാരുകൾക്കും ലഭിച്ചു.
കേരളത്തിൽ പെട്രോളിനു വാറ്റ് നികുതി 30.11 ശതമാനമാണ്. എണ്ണവിലവർധനയ്ക്ക് ആനുപാതികമായി വാറ്റ് വർധിക്കുന്നു. കേന്ദ്രം ഈയിടെ എക്സൈസ് നികുതിയിൽ നേരിയ കുറവു വരുത്തിയപ്പോഴും കേരളം നികുതി കുറയ്ക്കാൻ തയാറായില്ല. പ്രളയക്കെടുതിയും സാന്പത്തിക പ്രതിസന്ധിയുമൊക്കെയാണു സംസ്ഥാന സർക്കാർ പറയുന്ന കാരണം.
സ്വകാര്യ ബസ് സർവീസുകളും കെഎസ്ആർടിസിയും ടാക്സികളും ഓട്ടോറിക്ഷകളുമെല്ലാം ഇന്ധനവിലവർധനയുടെ കനത്ത ആഘാതം ഏറ്റുവാങ്ങുന്നു. അത് അധികനിരക്കായി യാത്രക്കാരിലേക്ക് എത്തും. പാചകവാതക വിലയിലുണ്ടായിരിക്കുന്ന വർധനയും സാധാരണക്കാരനു കഠിനപ്രഹരമാണ്.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഉണ്ടായിട്ടുള്ള ക്രൂഡ് ഓയിൽ വിലക്കുറവിന്റെ പ്രയോജനം രാജ്യത്തെ ഉപയോക്താക്കൾക്ക് അനുവദിക്കുക എന്നതു കേവലനീതിയാണ്. അന്താരാഷ്ട്രവില കൂടുന്പോൾ അതനുസരിച്ചു ജനം സഹകരിക്കണമെന്നു പറയുന്നവർ വില കുറയുന്പോൾ അതു ജനങ്ങൾക്കു പങ്കിട്ടു നൽകുന്നില്ലെങ്കിൽ അതെന്തു നീതി?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top