കടുത്ത വേനലില്‍ താങ്ങായി ചക്കപ്പഴം, ആവശ്യക്കാരുമേറെ
Friday, April 19, 2024 10:42 PM IST
പാലാ: വേനലില്‍ പലവിധ പഴങ്ങള്‍ വിപണിയില്‍ സുലഭമാണ്. വ്യത്യസ്തമായ വിപണന സാധ്യതയുമായാണ് എലിക്കുളം സ്വദേശി നിരപ്പേല്‍ ബാബു ഹൈവേ സൈഡില്‍ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസമായി സുഹൃത്തുക്കളായ നിരവധി പേരില്‍നിന്നും ചക്ക സംഭരിച്ചാണ് വില്‍പ്പനക്കായി കൊണ്ടുവരുന്നത്.

ഒരു ദിവസം ശരാശരി 80 കിലോ വരെ വില്‍ക്കാറുണ്ടെന്ന് ബാബു പറയുന്നു. ഒരു ചക്കയ്ക്ക് ഏകദേശം എഴു കിലോയോളവും അതിലധികവും തൂക്കം വരുന്നുണ്ട്. മുന്‍പ് പലഹാര ബിസിനസ് ആയിരുന്നു. പക്ഷാഘാതം പിടിപെട്ടതിനെത്തുടര്‍ന്ന് വലിയ ജോലികള്‍ ചെയ്യാന്‍ കഴിയാത്തതിനാലാണ് സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം ചക്കപ്പഴ വിപണിയിലേക്ക് തിരിഞ്ഞത്.

ചക്ക നിറച്ച ബാബുവിന്‍റെ പഴയ മാരുതിക്കാര്‍ കണ്ട് ധാരാളം വഴിയാത്രക്കാര്‍ ഇറങ്ങി വാങ്ങാറുണ്ട്. ഒരു കിലോ വരിക്ക ചക്കപ്പഴത്തിന് 60 രൂപയാണ് വില. ബഡ് പ്ലാവിന്‍ തൈകളും ബാബു ആവശ്യക്കാര്‍ക്ക് കൊടുക്കുന്നുണ്ട്.