ഞീഴൂരില്‍ മണ്ണെടുപ്പ് വ്യാപകം
Wednesday, May 1, 2024 6:30 AM IST
കടുത്തുരുത്തി: ഞീഴൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണെടുപ്പ് വ്യാപകം. തെരഞ്ഞെടുപ്പുകാലത്ത് ഉള്‍പ്പെടെ വ്യാപകമായി ഇവിടെ മണ്ണെടുപ്പ് നടന്നതായി നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ മുക്കവലക്കുന്നിന് സമീപം വീട് വയ്ക്കാനെന്ന പേരില്‍ മണ്ണെടുത്ത് കടത്തിയതായും പറയുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് ശേഷിക്കുന്ന കുന്നുകൂടി ഇല്ലാതായാല്‍ രൂക്ഷമായ കുടിവെള്ളക്ഷാമമായിരിക്കും ഉണ്ടാവുകയെന്നു നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സംരക്ഷിക്കപ്പെടേണ്ട കുന്നുകളായ തേവര്‍ത്തുമല, കാട്ടാമ്പാക്ക് കുരിശുമല എന്നിവയുടെ സമീപത്തുനിന്നാണ് വ്യാപകമായി മണ്ണ് കടത്തുന്നത്. ചെറിയ വണ്ടികള്‍ മാത്രം പോകേണ്ട വഴികളിലൂടെ വലിയ ടോറസ് ലോറികള്‍ മണ്ണുമായി പാഞ്ഞ് പ്രദേശത്തെ റോഡുകളും തകര്‍ക്കുകയാണ്.

വീട് വയ്ക്കാനെന്ന പേരിലാണ് മണ്ണെടുപ്പ് നടക്കുന്നത്. എന്നാല്‍ ഇതിന് മുമ്പും ഈ പ്രദേശത്ത് വീട് വയ്ക്കാനെന്ന പേരില്‍ മണ്ണെടുത്തെങ്കിലും നാളിതുവരെയായിട്ടും വീട് വച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഒരു വര്‍ഷത്തിനകം വീട് വച്ചില്ലെങ്കില്‍ എടുത്ത മണ്ണിന്‍റെ അഞ്ചിരട്ടി റോയല്‍റ്റി സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇതൊന്നും നടപ്പാകുന്നില്ല.

പഞ്ചായത്ത്, റവന്യു, ജിയോളജി വകുപ്പധികൃതരെല്ലാം സാമൂഹ്യവിരുദ്ധര്‍ക്ക് കൂട്ടുനില്‍ക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഞീഴൂര്‍ പഞ്ചായത്തിലെതന്നെ പാഴുത്തുരുത്ത് പൂവക്കോട്ട് വെള്ളമ്പാറമല ഇടിച്ചുനിരത്തി നടക്കുന്ന മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ മലയില്‍ പരിശോധന നടത്തിയിരുന്നു.

ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് മണ്ണെടുപ്പ് കാരണമാകുമെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പൂവക്കോടിലെ വെള്ളാമ്പാറ മല ഇടിച്ച് നടത്തുന്ന മണ്ണെടുപ്പ് തടയണമെന്ന ആവശ്യവുമയി പരാതിക്കാര്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടന്നത്. പ്രാഥമിക പരിശോധനയില്‍ത്തന്നെ മണ്ണെടുക്കുന്നതിനു മാത്രമായാണ് ഇവിടെ പണികള്‍ നടക്കുന്നതെന്ന് ബോധ്യപ്പെട്ടുവെന്നും പ്ലാന്‍ അനുസരിച്ചല്ല ഇവിടെ മണ്ണെടുപ്പ് നടന്നിരിക്കുന്നതെന്നും പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍ ചൂണ്ടി ക്കാണിച്ചിരുന്നു. ഇത്തരത്തില്‍ പല പ്രദേശങ്ങളിലും വ്യാപകമായി മണ്ണെടുപ്പ് നടക്കുകയാണ്.