വേനല്‍ കടുത്തതോടെ കുടിവെള്ളം കിട്ടാക്കനി
Friday, May 3, 2024 12:05 AM IST
രാമപുരം: വേനല്‍ച്ചൂട് ക്രമാതീതമായി വര്‍ധിച്ചതോടെ കുടിവെള്ളത്തിനായി ജനങ്ങള്‍ വലയുന്നു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കിണറുകളിലെയും കുളങ്ങളിലെയും ജലം വറ്റിയിരിക്കുകയാണ്. ലോറിയില്‍ ജലം എത്തിച്ചാണ് ജനങ്ങള്‍ പലയിടത്തും ഉപയോഗിക്കുന്നത്.

‌കിഴതിരി, മേതിരി, താന്നിപ്പാറ, നീറന്താനം, നെല്ലിയാനിക്കുന്ന്, വളക്കാട്ടുകുന്ന്, കുന്നപ്പിള്ളി എന്നീ പ്രദേശങ്ങളിലാണ് കൂടുതലായും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. നിരവധി കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയിട്ടും കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്നതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്.

പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ തണ്ണീര്‍ത്തടങ്ങള്‍ നികത്തിയതിനാലാണെന്ന് കുടിവെള്ള ക്ഷാമം നേരിടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടിവെള്ളം ജനങ്ങള്‍ക്ക് എത്തിച്ച് നല്‍കുവാന്‍ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുകയാണ്.