ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: പ്രതിഷേധവുമായി സ്കൂളുടമകൾ
Friday, May 3, 2024 4:11 AM IST
ചേര്‍ത്തല: ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ചേര്‍ത്തല ജോയിന്‍റ് ആര്‍ടിഒ പരിധിയിലും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. ബുധനാഴ്ച 32 പേരുടെ ടെസ്റ്റാണ് നിശ്ചയിച്ചിരുന്നത്. സ്‌കൂളുകള്‍ ആരെയും എത്തിക്കാതെ വന്നതോടെ ടെസ്റ്റ് പൂര്‍ണമായും മുടങ്ങി. സംസ്ഥാനത്താകെ നടന്ന പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നു ചേര്‍ത്തലയിലേതും.

രാവിലെ തന്നെ മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ ടെസ്റ്റിനായെത്തി സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ കെ. റോഷന്‍റെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥരെത്തിയത്. ഡ്രൈവിംഗ് സ്‌കൂളുകള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു, ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമു ഖ്യത്തിലാണ് ബഹിഷ്‌കരണം ആഹ്വാനം ചെയ്തത്.

പോലീസും വിവിധ വിഭാഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ടെസ്റ്റിനായി ആരും ഹാജര്‍വയ്ക്കാതെ വന്നതോടെയാണ് ടെസ്റ്റ് നടക്കാത്തതെന്നാണ് എംവിഐ റിപ്പോര്‍ട്ടു നല്‍കിയിരിക്കുന്നത്. സ്വന്തം വാഹനവുമായെത്തുന്നവരെ തടയുന്നില്ലെന്നും ജീവിത സമരത്തിന്‍റെ ഭാഗമായാണ് ബഹിഷ്‌കരണമെന്നും നേതാക്കള്‍ പറഞ്ഞു.

വ്യാഴാഴ്ച മുഹമ്മയിലും ടെസ്റ്റ് നിശ്ചയിച്ചിട്ടുണ്ട്. ഇവിടെയും ബഹിഷ്‌കരിക്കുമെന്ന നിലപാടിലാണ് ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകള്‍. ടെസ്റ്റ് മൈതാനിയില്‍ സംഘടനകള്‍ കൊടിനാട്ടി. തുടര്‍ന്നു നടന്ന സമ്മേളനം ചേര്‍ത്തല ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു പ്രസിഡന്‍റ് എന്‍.ആര്‍. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ഓണേഴ്സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി പ്രസിഡന്‍റ് എ.പി. പ്രകാശന്‍ അധ്യക്ഷനായി. കെ.പി. പ്രതാപന്‍, സാബു, മുരളി മാളവിക തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്‍റെ നേതൃത്വത്തിൽ ടെസ്റ്റ് ബഹിഷ്കരിച്ചു പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര മോട്ടോർ വാഹനനിയമങ്ങൾക്ക് വിരുദ്ധമായി നടപ്പിലാക്കുന്ന ഡ്രൈവിംഗ് പരിഷ്ക്കാരം അംഗീകരിക്കാനാവില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.

അശാസ്ത്രീയമായ ഡ്രൈവിംഗ് പരിഷ്കാരം മൂലം സാധാരണക്കാർക്ക് ഇനി ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാകുകയെന്നത് എളുപ്പമായ നടപടിയല്ല. ഹെവി വാഹനങ്ങളും ടാക്സിവാഹനങ്ങളും സ്കൂൾ ബസുകളും പതിനഞ്ച് വർഷം കഴിഞ്ഞവയ്ക്ക് സർവീസ് നടത്താമെന്ന നിയമം നിലനിൽക്കേ ഡ്രൈവിംഗ് സ്കൂളുകൾ എല്ലാം പതിനഞ്ച് വർഷം കഴിഞ്ഞ വാഹനങ്ങൾ ഉപേക്ഷിക്കണമെന്ന മന്ത്രിയുടെ ഏകാധിപത്യപരമായ തീരുമാനത്തെ എന്തു വിലകൊടുത്തും എതിർക്കുമെന്നും അസോസിയേഷൻ അറിയിച്ചു.