വകതിരിവില്ലാതെ മാലിന്യംതള്ളല്‌
Friday, May 3, 2024 12:05 AM IST
കടനാട്: പഞ്ചായത്ത് അതിര്‍ത്തി ഐങ്കൊമ്പ് ആനക്കല്ല് കോളനി ഭാഗത്ത് മെയിന്‍ റോഡിലെ ഓടയില്‍ സാമൂഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി. സമീപപ്രദേശത്തായി ഐക്കൊമ്പ് ആറാംമൈല്‍ കളപ്പുരക്കല്‍ കുടിവെള്ള പദ്ധതിയുടെയും ആറാംമൈല്‍ കുടിവെള്ള പദ്ധതിയുടെയും കിണറുകളുണ്ട്. ഈ പ്രദേശത്തെ നിരവധി ആളുകള്‍ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിയാണിത്.

വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ള സ്രേതസുകള്‍ക്ക് അരികില്‍ കക്കൂസ് മാലിന്യം തള്ളിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. രാമപുരം, കടനാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശത്താണ് മാലിന്യം തള്ളിയത്.

മാലിന്യം തള്ളിയ ഒരു ലോറി രാമപുരം പോലീസ് നൈറ്റ് പെട്രോളിംഗിനിടെ പിടിച്ചെടുത്തിട്ടുണ്ട്. ചേര്‍ത്തല സ്വദേശികളാണ് പിടിയിലായത്. സ്ഥിരമായി ഈ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ടെന്നും അവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കടനാട് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി തമ്പി ആവശ്യപ്പെട്ടു. പ്രദേശമാകെ ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. കഴിഞ്ഞ മാസവും സമാന സംഭവം ഉണ്ടായിട്ടുള്ളതായും നിസാര പിഴ നല്‍കി കുറ്റക്കാരെ പറഞ്ഞുവിടുന്ന രീതി മാറ്റി കര്‍ശന നടപടി പോലീസ് സ്വീകരിക്കണമെന്നും മെംബര്‍ സിബി ചക്കാലയില്‍ ആവശ്യപ്പെട്ടു.