പനങ്ങോട്ടേല വൃദ്ധസദനത്തിന് മുന്നിൽ എൽഡിഎഫ് - ബിജെപി സംഘർഷം
Saturday, April 27, 2024 6:49 AM IST
നെടുമങ്ങാട്: നെടുമങ്ങാട് പനങ്ങോട്ടേല വൃദ്ധ സദനത്തിനു മുന്നിൽ എൽഡിഎഫ് - ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. ബൂത്ത് ലെവൽ ഓഫീസറുടെ നേതൃത്വത്തിൽ പോളിംഗ് ബൂത്തിനുള്ളിൽ സിപിഎമ്മിന് വേണ്ടി വോട്ട് പിടുത്തം നടന്നെന്ന് ആരോപിച്ചായിരുന്നു പ്രശ്നങ്ങൾ ആരംഭിച്ചത്.

കരിപ്പൂർ വാണ്ട വൃദ്ധ സദനത്തിന് 154-ാം നമ്പർ ബൂത്തിലാണ് സംഭവം. ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥർ നിശ്ചയിച്ച പരിധി ലംഘിച്ച് സിപിഎം പ്രവർത്തകൾ ബൂത്തിനുള്ളിലും പരിസരത്തും സ്ഥാനം പിടിച്ചന്ന് പരാതി രാവിലെ ബിജെപി പ്രവർത്തകർ ഉയർത്തിയിരുന്നു.

ഇലക്ഷൽ സെക്ട്രൽ ഓഫീസറെ പ്രവർത്തകർ വിവരം അറിയിക്കുകയും ചെയ്തു. സെക്ട്രൽ ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തത്്സ്ഥിതി വീണ്ടും തുടർന്നു എന്ന് ബിജെപിക്കാർ ആരോപിച്ചു. ഇത് ചോദ്യം ചെയ്ത ബിജെപി പ്രവർത്തകർക്ക് നേരെയായിരുന്നു സിപിഎം ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിക്കുന്നു.

സംഭവം അറിഞ്ഞ് ബിജെപി സ്ഥാനാർഥി വി.മുരളീധരൻ സ്ഥലത്തെത്തി എന്നാൽ മുരളീധരനെ തടയാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചത് ഇരു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടാക്കി.
തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് ബൂത്തിന്‍റെ പരിസരത്ത് സിപിഎം പ്രചാരണം നടത്തിയതെന്നും, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സിപിഎം ശ്രമമെന്നും വി.മുരളീധരൻ ആരോപിച്ചു.

കൂടുതൽ പ്രവർത്തകർ എത്തിയതോടെ സ്ഥിതി കൂടുതൽ വഷളായി. തുടർന്ന് നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി പ്രശ്നം ശാന്തമാക്കി.