വീട്ടിലേക്കുള്ള വഴിയടച്ച് ഹൈവേ നിർമാണം: പ്രതിഷേധവുമായി നാട്ടുകാർ
Tuesday, May 7, 2024 6:59 AM IST
വെള്ളറട: വീട്ടിലേയ്ക്കുള്ള വഴിയടച്ചുള്ള ഹൈവേ നിർമാണത്തിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. അശാസ്ത്രീയമായുള്ള പാര്‍ശ്വഭിത്തി നിര്‍മാണമാണ് നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കുടപ്പനമൂട് വാഴിച്ചല്‍ റോഡിനു സമീപമായി താഴ്ന്ന ഭാഗത്ത് താമസിക്കുന്ന തെങ്ങിന്‍കോണം സ്‌നേഹതീരം വീട്ടില്‍ എസ്.ഷിജിലിന്‍റെ വീട്ടിലേയ്ക്കുള്ള വഴിയാണ് അധികൃതർ തടസപ്പെടുത്തി റോഡ് നിർമിക്കുന്നത്.

നിർമാണം ആരംഭിച്ച സമയം മുതൽ പരാതിയുമായി വീട്ടുകാർ രംഗത്ത് വന്നിട്ടും അധികൃതർ പരാതി കേൾക്കാനോ പരിഹരിക്കാനോ നടപടിയെടുത്തില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിൽ കരിങ്കല്‍ ഭിത്തി നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ റോഡില്‍ നിന്നും വീട്ടിലേക്ക് എത്താന്‍ സാധിക്കുകയില്ല.

കുടുംബത്തിന് റോഡില്‍ കയറുന്നതിനുള്ള പാത ഒരുക്കി നിര്‍മാണം പൂര്‍ത്തിയാക്കണമെന്നുള്ളതാണ് ഇപ്പോഴത്തെ ആവശ്യം.