വോട്ട് രേഖപ്പെടുത്തി സിദ്ധാർഥന്‍റെ മാതാപിതാക്കൾ
Saturday, April 27, 2024 6:44 AM IST
നെടുമങ്ങാട്: പൂക്കോട് വെറ്റിനറി കോളജിൽ കൊല്ലപ്പെച്ച സിദ്ധാർഥന്‍റെ മാതാപിതാക്കൾ സമ്മതിദാന അവകാശം വിനിയോഗിച്ചു. നെടുമങ്ങാട്, മഞ്ച എൽഎംഎ എൽപിഎസിൽ എത്തിയാണ് സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശും മാതാവ് ഷീബയും വോട്ട് രേഖപ്പെടുത്തിയത്.

സിദ്ധാർഥ് ഉണ്ടായിരുന്നെങ്കിൽ കന്നി വോട്ടായിരുന്നു ഇപ്രാവശ‍്യമെന്ന് മാതാപിതാക്കൾ പറഞ്ഞു. മകന്‍റെ മരണത്തിനു ഉത്തരവാദികളായവർ പുറത്തിറങ്ങുന്നത് തടയാൻ സിബിഐ കുറ്റപത്രം നൽകിയത് വളരെ നല്ല കാര്യമാണെന്ന് പിതാവ് പറഞ്ഞു.

അന്വേഷണത്തിൽ തൃപ്തി ഉണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ പിടിയിൽ ആകുമെന്നും, പ്രതികൾക്ക് വധ ശിക്ഷയോ അതിന് സമാനമായ ശിക്ഷയോ ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും സിദ്ധാർഥന്‍റെ മാതാപിതാക്കൾ പറഞ്ഞു.