കുടിവെള്ള പ്രശ്നം പരിഹരിച്ചില്ല: തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് പാണ്ടിമാംപാറയിലെ നാട്ടുകാര്‍
Saturday, April 27, 2024 6:44 AM IST
വെള്ളറട: പാണ്ടിമാംപാറയിലെ കുടിവെള്ള പ്രശ്നവും റോഡിന്‍റെ തകര്‍ച്ചയും അധികൃതർ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ വോട്ട് ബഹിഷ്ക്കരിച്ചു. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞി പേരെക്കോണത്തെ താമസക്കാരാണ് പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയത്.

നിരവധിതവണ പരാതികൾ നൽകിയിട്ടും ആരും തന്ന പ്രശ്നത്തിനു പരിഹാരം കാണാൻ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പ്ലാമ്പഴഞ്ഞി പേരക്കോണം ഓലട്ടിമൂട് ഭാഗങ്ങളിലാണ് കുടിവെള്ളമില്ലാത്തത്.

റോഡ് തകര്‍ന്ന് വാഹനഗതാഗതം നിലച്ചിട്ട് നാളുകള്‍ ഏറെയായി. എംഎല്‍എയും ചര്‍ച്ചക്ക് വരാമെന്ന് അറിച്ചശേഷം വരാതിരുന്നതും നാട്ടുകാരുടെ പ്രതിഷേധം ഇരട്ടിയാക്കിയിരുന്നു.
ഇതിനെത്തുടര്‍ന്നാണ് 750 ലേറെ വോട്ടര്‍മാര്‍ വോട്ടു ചെയ്യാതെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. പ്രദേശത്തെ റോഡ് തകർന്നതോടെ കാലങ്ങളായി കെഎസ്ആർടിസി സര്‍വീസുകളടക്കം നിര്‍ത്തലാക്കി.

കിലോമീറ്റര്‍ നടന്നാല്‍ പോലും കുടിവെള്ളം ശേഖരിക്കാന്‍ കഴിയാത്ത അവസ്ഥയെന്ന് നാട്ടുകാർ സങ്കടപ്പെടുന്നു. വിഷയങ്ങളിൽ ഇനിയെങ്കിലും അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ‍്യം‌.