തിരുവനന്തപുരം: ഭക്തിനിർഭരമായി ദേവാലയങ്ങളിൽ പെസഹ ആചരണം. വിവിധ ദേവാലയങ്ങളിൽ ഇന്നലെ നടന്ന പെസഹായുടെ ശുശ്രൂഷകളിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കുചേർന്നു.
പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച കാൽകഴുകൽ ശുശ്രൂഷയ് ക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരുന്നു. ഇന്നു രാവിലെ എട്ടിന് ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിക്കും.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ഇന്നലെ വൈകുന്നേരം 5.30ന് ആരംഭിച്ച തിരുവത്താഴ ദിവ്യബലിക്ക് ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാർമികനായിരുന്നു. കാൽകഴുകൾ ശുശ്രൂഷ, പൗരോഹിത്യ സ്ഥാപനം, പരിശുദ്ധ കുർബാന സ്ഥാപനം എന്നീ ശുശ്രൂഷകൾ നടന്നു. ഇന്നു രാവിലെ ഏഴിന് സംയുക്ത കുരിശിന്റെ വഴി. രാവിലെ ഒൻപത് മുതൽ മൂന്നു വരെ പരിശുദ്ധ ദിവ്യകാരുണ്യ ആരാധന.
പിഎംജി ലൂർദ് ഫൊറോന പള്ളിയിൽ ഇന്നലെ വൈകുന്നേരം 5.15ന് പെസഹാ തിരുകർമങ്ങൾ ആരംഭിച്ചു. ലൂർദ് ഫൊറോന വികാരി ഫാ.മോർളി കൈതപ്പറന്പിൽ മുഖ്യകാർമികനായിരുന്നു. ഇന്നു രാവിലെ 6.30ന് സംയുക്ത കുരിശിന്റെ വഴി. രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ ആരാധന. ഉച്ചയ്ക്ക് 12ന് നേർച്ചകഞ്ഞി. മൂന്നിന് പീഡാനുഭവ വെള്ളി തിരുക്കർമങ്ങൾ. മുഖ്യകാർമികൻ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ. നാലിന് ദേവാലയ അങ്കണത്തിൽ ആഘോഷപൂർവകമായ കുരിശിന്റെ വഴി.
കോട്ടണ്ഹിൽ കാർമൽഹിൽ ആശ്രമ ദേവാലയത്തിൽ ഇന്നലെ രാവിലെ 6.30ന് പ്രഭാത പ്രാർഥനയും വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷയും ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും ഉണ്ടായിരുന്നു. ഇന്നു രാവിലെ 6.30ന് പ്രഭാത പ്രാർഥന. വൈകുന്നേരം 4.30ന് ദൈവവചന പ്രഘോഷണം, ദിവ്യകാരുണ്യ സ്വീകരണം, കുരിശിന്റെ വഴി.
പാളയം സമാധാനരാജ്ഞി ബസിലിക്കയിൽ ഇന്നലെ രാവിലെ 6.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന എന്നീ തിരുക്കർമങ്ങൾ നടന്നു. രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറുവരെ വിശുദ്ധ കുർബാനയുടെ ആരാധനയും ഉണ്ടായിരുന്നു. ഇന്നു രാവിലെ ഏഴിനു സംയുക്ത കുരശിന്റെ വഴി. 8.30 മുതൽ ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ. വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം.
പോങ്ങുംമൂട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ ഇന്നലെ വൈകുന്നേരം അഞ്ചിന് പെസഹായുടെ തിരുക്കർമങ്ങൾആരംഭിച്ചു. ആഘോഷമായ വിശുദ്ധ കുർബാനയും കാൽകഴുകൽ ശുശ്രൂഷയും ഉണ്ടായിരുന്നു. ഇന്നു രാവിലെ ആറു മുതൽ ഉച്ചകഴിഞ്ഞ് 2.45വരെ പരിശുദ്ധ കുർബാനയുടെ ആരാധന. ഉച്ചകഴിഞ്ഞ് 2.45 മുതൽ നാലുവരെ പീഡാനുഭവ ധ്യാനം, ആരാധന. ടി.ദേവപ്രസാദ് നയിക്കുന്നു.
പേരൂർക്കട ലൂർദ് ഹിൽ ദേവാലയത്തിൽ ഇന്നലെ വൈകുന്നേരം 5.30ന് വിശുദ്ധ കർബാനയും കാൽകഴുകൾ ശുശ്രൂഷയും പൊതു ആരാധനയും ഉണ്ടായിരുന്നു. ഇന്നു രാവിലെ 8.30 മുതൽ പൊതു ആരാധന, 12.30ന് നേർച്ചക്കഞ്ഞി. 2.30ന് കുരിശിന്റെ വഴി, തുടർന്ന് പീഡാനുഭവ തിരുക്കർമങ്ങൾ.
വട്ടിയൂർക്കാവ് എസ്എഫ്എസ് പള്ളിയിൽ ഇന്നലെ വൈകുന്നേരം അഞ്ചിന് പെസഹായുടെ തിരുക്കർമങ്ങൾ ആരംഭിച്ചു. ഇന്നു രാവിലെ ആറിന് സംയുക്ത കുരിശിന്റെ വഴി. വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ളവർ പള്ളി മുതൽ കാഞ്ഞിരംപാറ സെന്റ് ആന്റണീസ് മലങ്കര പള്ളി വരെ.
സ്പെൻസർ ജംഗ്ഷൻ സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രൽ ദേവാലയത്തിൽ ഇന്നലെ രാവിലെ മൂന്നിന് രാത്രി നമസ്കാരം, പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന എന്നീ തിരുക്കർമങ്ങൾ നടന്നു. ഇന്നു രാവിലെ 7.30ന് പ്രഭാത നമസ്കാരം, ഉച്ച നമസ്കാരം, ധ്യാന പ്രസംഗം എന്നിവയുണ്ടാകും.
കണ്ണമ്മൂല വിശുദ്ധ മദർ തെരേസ പള്ളിയിൽ ഇന്നലെ വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന. കാൽകഴുകൾ ശുശ്രൂഷ, തിരുമണിക്കൂർ ആരാധന എന്നീ ശുശ്രൂഷകൾ നടന്നു. ഇന്നു രാവിലെ ഏഴു മുതൽ ആരാധന. ഉച്ചയ്ക്ക് 12.30ന് പാന വായന, നേർച്ച കഞ്ഞി. 1.30ന് ആഘോഷമായ കുരിശിന്റെ വഴി. 2.30ന് പൊതുആരാധന.
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ഇന്നലെ വൈകുന്നേരം അഞ്ചിന് പെസഹായുടെ തിരുക്കർമങ്ങൾ ആരംഭിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ദുഖവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിക്കും.
പാളയം സിഎസ്ഐ ക്രൈസ്റ്റ് പള്ളിയിൽ ഇന്നലെ രാവിലെ ആറിന് തമിഴിലും 7.15ന് ഇംഗ്ലീഷിലും വൈകുന്നേരം ആറിന് മലയാളത്തിലും ആരാധന ഉണ്ടായിരുന്നു.
നെടുമങ്ങാട് സെന്റ് ജെറോം മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ ഇന്നലെ രാവിലെ ഒന്പതു മുതൽ വൈകുന്നേരം 5.30 വരെ വിശുദ്ധ കുർബാനയുടെ പൊതു ആരാധന ഉണ്ടായിരുന്നു. വൈകുന്നേരം ആറിന് പെസഹാ കുർബാനയും അപ്പം മുറിക്കൽ ശുശ്രൂഷയും നടന്നു.