പുതുതലമുറ മഹാസംഗീതജ്ഞരെ അറിയണം: നളിനി നെറ്റോ
Friday, April 26, 2024 6:46 AM IST
തിരുവനന്തപുരം: സ്വാതി തിരുനാൾ മഹാരാജാവിനെ പോലെ സംഗീതപ്രതിഭയായ ഒരു ഭരണാധികാരിയെക്കുറിച്ച് പുതിയ തലമുറ എത്രത്തോളം അറിയുന്നുണ്ടെന്ന് സംശയമാണെന്നു മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ.

ശ്രീ സ്വാതി തിരുനാൾ മഹാരാജാവിന്‍റെ 211-ാമത് ജയന്തിയും ശ്രീ സ്വാതി തിരുനാൾ സംഗീതസഭയുടെ 82-ാമത് വാർഷികാഘോഷത്തിന്‍റെയും ഭാഗമായ സംഗീതോത്സവത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു നളിനി നെറ്റോ. നമ്മുടെ നാടിന്‍റെ അഭിമാനങ്ങളായ മഹാസംഗീതജ്ഞന്മാരെ അറിയുവാനുള്ള അവസരം ഉണ്ടാകണം എന്നും നളിനി നെറ്റോ അഭിപ്രായപ്പെട്ടു.

ശ്രീ കാർത്തിക തിരുനാൾ തീയറ്ററിലായിരുന്നു ചടങ്ങ്. സ്വാതി തിരുനാളിനെക്കുറിച്ച് സ്കൂൾ പഠനകാലത്ത് പഠിച്ചത്, സംഗീതജ്ഞന്മാരിലെ ചക്രവർത്തിയെന്നും ചക്രവർത്തിമാരിലെ സംഗീതജ്ഞനുമെന്നാണ്-നളിനി നെറ്റോ പറഞ്ഞു. ആ വരിയിൽ സ്വാതി തിരുനാളിന്‍റെ മഹത്വം അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇളംതലമുറ സ്വാതി തിരുനാളിനെ അറിഞ്ഞിട്ടില്ലെങ്കിൽ അത് ദൗർഭാഗ്യകരമാണെന്നും നളിനി നെറ്റോ പറഞ്ഞു. പ്രഫ. ജി. ഉണ്ണികൃഷ്ണ പണിക്കർ അധ്യക്ഷത വ ഹിച്ചു. സ്വാതി തിരുനാൾ സംഗീതസഭ സെക്രട്ടറി ഇ. വേലായുധൻ സ്വാഗതവും വൈസ് ചെയർമാൻ എസ്. സൂര്യനാരായണൻ അയ്യർ നന്ദിയും പറഞ്ഞു.