Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
Back to Home
ജിഎസ്ടി: ഒന്നാം ദിവസം ആശങ്ക, വ്യാപാരമാന്ദ്യം
ഏകീകൃത പരോക്ഷ നികുതിയായ ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയ ശനിയാഴ്ച രാജ്യത്തു വ്യാപാരം മന്ദഗതിയിലായി. വ്യാപാരമേഖലയിൽ നികുതി ബാധ്യത സംബന്ധിച്ചു നിലനിന്ന അവ്യക്തതയാണ് ഒരു കാരണം. വില കുറയുമെന്ന ധാരണയിൽ വ്യാപാരം നീട്ടിവയ്ക്കുന്നവരുമുണ്ട്. ഇതിനിടെ വാഹനവിപണിയിൽ പ്രമുഖ കന്പനികൾ വില കുറച്ചു.

കാറിനു കുറ‍ഞ്ഞു

മാരുതി, ടൊയോട്ട, ജഗ്വാർ ലാൻഡ് റോവർ, ബിഎംഡബ്ല്യു തുടങ്ങിയ കാർ കന്പനികൾ വില കുറച്ചു. മൂന്നു ശതമാനം വരെയാണു മാരുതി കാറുകൾക്കു കുറഞ്ഞത്. ആൾട്ടോയ്ക്ക് 2,300 മുതൽ 5,400 രൂപ വരെയും സ്വിഫ്റ്റിന് 6,700 മുതൽ 10,700 വരെയും വാഗൺ ആറിന് 5,300 മുതൽ 8,300 വരെയും വില കുറഞ്ഞു.

ടൂ വീലറിനും

ഹീറോ സൂപ്പർ സ്പ്ലെൻഡർ 2,600 രൂപയും ഹോണ്ട ആക്‌ടീവ 3,400 രൂപയും കുറച്ചു.

ഇറക്കുമതിച്ചുങ്കം

ജിഎസ്ടിയുടെ പശ്ചാത്തലത്തിൽ മൊബൈൽ ഫോണിനും അതിന്‍റെ ഘടകങ്ങൾക്കും 10 ശതമാനം ഇറക്കുമതിച്ചുങ്കം ഇന്നലെ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിർമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനാണിത്. ചാർജർ, ഹെഡ്സെറ്റ്, ബാറ്ററി, യുഎസ്ബി കേബിൾ എന്നിവയാണ് ഘടകങ്ങൾ. എന്നാൽ, മൊബൈൽ പ്രിന്‍റഡ് സർകീട്ട് ബോർഡ് അസംബ്ലി, കാമറ മൊഡ്യൂൾ, കണക്‌ടർ ഡിസ്പ്ലേ അസംബ്ലി, ടച്ച് പാനൽ, കവർ ഗ്ലാസ് അസംബ്ലി, വൈബ്രേറ്റർ മോട്ടോർ, റിംഗർ എന്നിവയ്ക്കുള്ള ചുങ്ക ഒഴിവ് തുടരും.

മരുന്നു കയ്ക്കില്ല

വിലനിയന്ത്രണമുള്ള 761 അവശ്യമരുന്നുകളിൽ 78 ശതമാനത്തിനും വില കൂടുകയില്ലെന്നു നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി (എൻപിപിഎ)അറിയിച്ചു. ഇൻസുലിനും മെറ്റ്ഫോർമിനുമടക്കം കുറേ എണ്ണത്തിനു വില കുറച്ചിട്ടുമുണ്ട്.

വില കുറയ്ക്കുമെന്ന്

രാജ്യാന്തര കന്പനി നെസ്‌ലെയുടെ നിരവധി ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ വില കുയും. മാഗി, കെച്ചപ്, സെറിലാക് ബേബി ഫുഡ്, എവരിഡേ ഡെയറി വൈറ്റ്നർ തുടങ്ങിവയ്ക്കും വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഹിന്ദുസ്ഥാൻ യൂണിലിവറും ഉൽപന്നങ്ങളുടെ വില കുറയ്ക്കുമെന്നു പ്രഖ്യാപിച്ചു.

ആപ്പിൾ വില താഴ്ത്തി

ആപ്പിൾ ഐ ഫോണിനും മാറ്റിനും വില കുറച്ചു. ഐ ഫോൺ 7 (32 ജിബി) പുതിയ വില 56,200 രൂപ (പഴയവില 60,000) ആയി. 128 ജിബി 65,200 (70,000), 256 ജിബി 74,400 (80,000) എന്നിങ്ങനെയാണു പുതിയ വില. ഐ ഫോൺ 7 പ്ലസ് 32 ജിബി 67,300 (72,000), 128 ജിബി 76,200(82,000), 256 ജിബി 85,400 (92,000) എന്നിങ്ങനെയാണു പുതിയ വില. മറ്റു മോഡലുകൾക്കും സമാന രീതിയിൽ വില കുറച്ചു.

ഐ പാഡ് പ്രൊ 10.5 ഇഞ്ച് വൈ ഫൈ 64 ജിബി 50,800 രൂപയ്ക്കും 256 ജിബി 58,300 രൂപയ്ക്കും 512 ജിബി 73,900 രൂപയ്ക്കും വാങ്ങാം.

ആപ്പിൾ വാച്ച് സീരീസ് ഒന്ന് വില 23,900 ൽ നിന്ന് 22900 ആയി താണു. സീരീസ് രണ്ട് 31600 ലേക്കു താണു.

സ്വർണം വ്യക്തമായില്ല

സ്വർണത്തിനു മൂന്നുശതമാനം നികുതി ചേർത്തുള്ള വില ദിവസവും പ്രഖ്യാപിക്കണോ, നികുതി ചേരാത്ത വില പ്രഖ്യാപിക്കണോ എന്നു ചൊവ്വാഴ്ച തീരുമാനിക്കുമെന്നു കേരളത്തിലെ സ്വർണ വ്യാപാരീ സംഘടന.

സുഗന്ധ വ്യഞ്ജനങ്ങൾ

ഉത്പന്നങ്ങൾ വാങ്ങിയപ്പോൾ നല്കിയ വാറ്റ് എങ്ങനെ ഈടാക്കുമെന്ന സംശയം സുഗന്ധവ്യഞ്ജന വിപണനത്തെ ബാധിച്ചു.

കാഷ്മീരിൽ

കാഷ്‌മീരിൽ വ്യാപാരികൾ ജിഎസ്ടിക്ക് എതിര്. കാഷ്മീരിന്‍റെ പ്രത്യേക പദവി ഇല്ലാതാക്കുമെന്നു വാദം. കാഷ്‌മീരിൽ എട്ടിനകം ജിഎസ്ടി നടപ്പാക്കുമെന്ന് സർക്കാർ. ശനിയാഴ്ച വ്യാപാരികൾ ഹർത്താൽ ആചരിച്ചു. ഡൽഹിയിൽ പല പ്രധാന കന്പോളങ്ങളിലെയും വ്യാപാരികൾ ശനിയാഴ്ച ഹർത്താലാചരിച്ചു.
Other News
 
ജിഎസ്ടി നിരക്കുകൾ
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.